Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇടതുസര്‍ക്കാരിന്റെ കര്‍ഷക വഞ്ചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 09:19 pm IST
in Vicharam

സിപിഎമ്മും സിപിഐയും ഇടതുപാര്‍ട്ടികളാണെങ്കിലും അവര്‍ തമ്മിലുള്ള ഭിന്നത ഇടയ്‌ക്കിടയ്‌ക്ക് പ്രകടമാകാറുണ്ട്. സിപിഐ പണ്ടുമുതലേ റഷ്യന്‍ പക്ഷപാതികളായിരുന്നു. സിപിഐ രണ്ടായപ്പോഴാണ് സിപിഎം ജനിച്ചത്. രണ്ടുപാര്‍ട്ടികളും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുമ്പോഴും അവര്‍ തമ്മിലുള്ള വേര്‍തിരിവ് ചര്‍ച്ചകളിലും പ്രകടനങ്ങളിലും നിയമസഭയിലും എല്ലാം പ്രകടമാണ്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം സിപിഐയും സിപിഎമ്മും ഒന്നാകണമെന്നാണ്. പക്ഷേ സിപിഎമ്മും സിപിഐയും തമ്മില്‍ പല കാര്യങ്ങളിലും വ്യക്തമായ ഭിന്നതകളുണ്ട്. ഇതില്‍ പലതിനെക്കുറിച്ചും ചര്‍ച്ചയ്‌ക്കുപോലും ഇരുപാര്‍ട്ടികളും തയ്യാറല്ല. കേരളത്തില്‍ ഭരണകക്ഷികളായ ഈ പാര്‍ട്ടികള്‍ തമ്മിലെ പോരിന്റെ ബലിയാടാവുകയാണ് ഇവിടത്തെ കര്‍ഷകര്‍. ”നിങ്ങള്‍ കൊയ്യും വയലെല്ലാം നിങ്ങളുടേതാകും പൈങ്കിളിയേ” എന്നായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല. ഇപ്പോള്‍ ഈ പാര്‍ട്ടികള്‍ തങ്ങളെ വഞ്ചിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

സിപിഐയുടെ പ്രഖ്യാപനം നെല്ലു സംഭരിച്ച് 10 ദിവസത്തിനകം വില നല്‍കുമെന്നായിരുന്നു. കൃഷി മന്ത്രി തന്നെയാണ് ഇങ്ങനെ പ്രഖ്യാപിച്ചത്. പക്ഷേ ഇടതു-വലതു ഭേദമെന്യേ ഏതു സര്‍ക്കാര്‍ വന്നാലും കുട്ടനാട്ടിലെ കര്‍ഷകരുടെ ദുരിതങ്ങളോ പ്രശ്‌നങ്ങളോ പരിഹരിക്കപ്പെടുന്നില്ലെന്ന് എല്ലാ കൊയ്‌ത്തു കാലത്തും തെളിയുന്ന വസ്തുതയാണ്.

ഇപ്പോള്‍ കര്‍ഷകരുടെ പരാതി അവരുടെ ദുരിതത്തിനുത്തരവാദി സിപിഎമ്മുകാരനായ ധനമന്ത്രി തോമസ് ഐസക്കാണെന്നാണ്. തോമസ് ഐസക്ക് കര്‍ഷകരോട് ചിറ്റമ്മ നയം പുലര്‍ത്തുന്നുവെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ധനമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളാണ് കൃഷിയും സിവില്‍ സപ്ലൈസും. കൃഷിക്കാരുടെ പരിദേവനങ്ങള്‍ക്ക് പ്രതിവിധി കാണാന്‍ ധനമന്ത്രി ശ്രമിക്കുന്നില്ല. കുട്ടനാടന്‍ കര്‍ഷകരുടെ വളരെക്കാലമായി നിലനില്‍ക്കുന്ന പരാതിയാണ് നെല്ല് സംഭരണത്തുക വിതരണം ചെയ്യുന്നതില്‍ വരുന്ന വീഴ്ച.

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വിഹിതം നല്‍കിയിട്ടും ധനമന്ത്രി കൃഷിക്കാരെ അവഗണിക്കുന്നു. രണ്ടാം കൃഷിയില്‍നിന്ന് 15,230 ടണ്‍ നെല്ലാണ് സംഭരിക്കപ്പെട്ടത്. ഈ നെല്ലിന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത് വലിയൊരു തുകയാണ്. പക്ഷെ നെല്ലു സംഭരണം കഴിഞ്ഞ് 45 ദിവസം ആയിട്ടും കര്‍ഷകര്‍ക്ക് പണം ലഭ്യമായിട്ടില്ല. പണം സപ്ലൈകോയ്‌ക്ക് ലഭിച്ചതാണെന്നും ഇത് വിവിധ ബാങ്കുകളിലേക്ക് വിതരണത്തിന് കൈമാറി എന്നുമായിരുന്നു അധികൃത ഭാഷ്യം. കര്‍ഷകര്‍ക്ക് കിലോക്ക് 22.50 രൂപ നല്‍കുമെന്ന ഉറപ്പിലാണ് നെല്ല് സംഭരിച്ചത്. കുട്ടനാട് കേരളത്തിന്റെ നെല്ലറയാണ്. പക്ഷെ കുട്ടനാടന്‍ കര്‍ഷകന് എന്നും കണ്ണീരിന്റെയും അവഗണനയുടെയും കഥ മാത്രമേ പറയാനുള്ളൂ. ഇടതുമുന്നണി ഭരിച്ചാലും വലതുമുന്നണി ഭരിച്ചാലും ഈ സ്ഥിതിക്ക് മാറ്റമില്ല.

88 കോടി ലഭിക്കേണ്ടിടത്ത് വെറും 13 കോടിയാണ് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയത്. ഇനി ആലപ്പുഴയിലെ കര്‍ഷകര്‍ക്കാണ് രണ്ടാമത് തുക വിതരണം ചെയ്യേണ്ടത്. ആലപ്പുഴയിലെ കര്‍ഷകര്‍ക്ക് ഇനി 74 കോടി കൂടി ലഭിക്കണം. കോട്ടയം ജില്ലയില്‍ 25 കോടിയും എറണാകുളത്ത് 46 ലക്ഷവും തൃശൂരില്‍ 1.73 കോടിയും കര്‍ഷകര്‍ക്ക് നല്‍കേണ്ടതാണ്. ധനമന്ത്രി തോമസ് ഐസക്ക് സാമ്പത്തിക വിദഗ്‌ദ്ധന്‍ എന്നാണ് വയ്‌പ്. പക്ഷേ അദ്ദേഹത്തിന്റെ ഭരണത്തില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ളതുപോലും നല്‍കാതെ അവര്‍ കണ്ണീര്‍ കുടിച്ച് വിശപ്പടക്കേണ്ടിവരുന്നു. ധനമന്ത്രി ബോധപൂര്‍വം ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫ് ഭരിച്ചാലും എല്‍ഡിഎഫ് ഭരിച്ചാലും കുട്ടനാടന്‍ കര്‍ഷകര്‍ക്ക് അവഗണനയുടെ കഥ മാത്രമേ പറയാനുള്ളൂ. പാവങ്ങളുടെ പാര്‍ട്ടി എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഇടതു-വലതു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കര്‍ഷകരെ കഷ്ടപ്പെടുത്തുന്നതിലെങ്കിലും ഏകോപനം നിലനിര്‍ത്തുന്നു! പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നത-അല്ലെങ്കില്‍ നേതാക്കള്‍ തമ്മിലുള്ള ഭിന്നത ജനങ്ങളെ ഒരിക്കലും ബാധിക്കരുത്.

അത് അക്ഷന്തവ്യമായ അപരാധം തന്നെയാണ്. കുട്ടനാടന്‍ കര്‍ഷകരുടെ വോട്ട് വാങ്ങി മന്ത്രിപദത്തിലെത്തിയവര്‍ പോലും അവരോടുള്ള കടമ നിര്‍വഹിക്കുകയോ അവരുടെ ദുരന്തകഥകള്‍ക്ക് ചെവി കൊടുക്കുകയോ ചെയ്യുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.