Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നബീസുമ്മക്ക് സുഖമായി നടക്കാം, നേട്ടവുമായി താലൂക്ക് ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 08:17 pm IST
in Pathanamthitta

തിരുവല്ല: മുട്ടുവേദനയില്‍ ജീവിതം നരക തുല്ല്യമായി മാറിയ സാധുവായ വീട്ടമ്മയ്‌ക്ക് തിരുവല്ല താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെ മുട്ടുകാല്‍ ശസ്ത്രക്രിയയില്‍ സാധാരണ ജീവിതം തിരകെ ലഭിച്ചു. മുട്ടുചിരട്ട മാറ്റിവയ്‌ക്കല്‍ ശസ്‌ക്രിയ ഇന്ന് സാധാരണക്കാര്‍ക്ക് അപ്രാപ്യവും,ചെലവേറിയതുമായ അവസ്ഥ നമ്മുടെ ചുറ്റു വട്ടത്ത് നില നില്‍ക്കുമ്പോള്‍. പരിമിതമായ സൗകര്യങ്ങളും പരിചരണങ്ങളുമുളള പൊതു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു തന്നെ ഈ സൗകര്യം ലഭിച്ചതില്‍ രോഗികളും, നാട്ടുകാരും ഒരു പോലെ ആശ്വാസം കൊളളുകയാണ്.നിരണം വടക്കും ഭാഗം കിഴക്കേടത്ത് വീട്ടില്‍ അറുപത്തഞ്ചുകാരിയായ നബീസാബീവിയെന്ന വീട്ടമ്മയാണ് മുട്ടിന് ശസ്ത്രക്രിയ നടത്തി സുഖം പ്രാപിച്ചത്. തിരുവല്ല ഗവണ്‍മെന്റ് താലൂക്കാശുപത്രിയുടെ ചരിത്രത്തിലെ തന്നെ റെക്കോഡാണ് ഈ ശസ്ത്രക്രിയയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഗംഗാദേവി ജന്മഭൂമിയോട് പറഞ്ഞു.അതി നൂതനമായ സാങ്കേതിക വിദ്യകളും, അത്യാധുനിക ഉപകരണങ്ങളും ,ശീതികരിച്ച അണുവിമുക്ത റൂമുകളും ലഭ്യമല്ലാത്ത തിരുവല്ല താലൂക്ക ആശുപത്രി ഈ നേട്ടം കൊയ്തത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. പുറത്ത് സ്വകാര്യ ആശുപത്രികളില്‍ മുട്ട് മാറ്റി വയ്‌ക്കല്‍ ശസ്ത്രക്രിയക്ക് ഏകദേശം മൂന്ന് ലക്ഷം രൂപയില്‍ അധികം ചെലവ് വരുന്നിടത്ത് വെറും അമ്പതിനായിരം രൂപയില്‍ താഴെ മാത്രമാണ് നബീസാബീവിയുടെ കൂടുംബത്തിന് ചെലവഴിക്കേണ്ടി വന്നുളളു. അതും ക്രിത്രിമ മുട്ട് വാങ്ങേണ്ടി വന്നത് മൂലം മാത്രമായിരുന്നു ചെലവ്. നാലഞ്ച് വര്‍ഷമായി അസഹനീയമായ മുട്ട് വേദനമൂലം കാല്‍ മടക്കാനോ നടക്കാനോ കഴിയാതെ ഇവര്‍ വീല്‍ ചെയറിലും കട്ടിലിലും ഇരുന്നാണ് ദിനചര്യകള്‍ പോലും നടത്തി വന്നത്.ഈ അവസ്ഥയില്‍ നിര്‍ദ്ധനരായ ആയിരങ്ങള്‍ക്കാണ് താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയുടെ നേട്ടം അനുഗ്രഹമാകുക. ഇപ്പോള്‍ വോക്കറിന്റെ് സഹായത്തില്‍ നബീസാബീവിക്ക് നടക്കാനായി. ഒരാഴ്ചക്കകം രോഗിക്ക് പരസഹായം കൂടാതെ നടക്കാനാവുമെന്ന് ഇവരുടെ ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോ. ബി.സുബാഷ് പറഞ്ഞു. ഓര്‍ത്തോ വിഭാഗം സര്‍ജനായ ഇദ്ദേഹം ചേര്‍ത്തല, നീണ്ടകര എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിഞ്ഞ നാല് വര്‍ഷമായി സേവനമനുഷ്ടിച്ച ശേഷം തിരുവല്ല താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചാര്‍ജജ് എടുത്തിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുളളു . ഇതിനകം ഡോക്ടര്‍ രോഗികള്‍ക്ക് പ്രിയങ്കരനായി മാറി. സമാനസ്വഭാവമുളള ഒരു ശസ്ത്രക്രിയ ചേര്‍ത്തലയില്‍ നടത്തി വജയിച്ചതിന്റെ ആത്മ വിശ്വാസമാണ് നബീസാബീവിയുടെ മുട്ടുകാല്‍ മാറ്റി വയ്‌ക്കല്‍ ഏറ്റെടുക്കാന്‍ പ്രചോദനമായതെന്ന് ഡോ.സുബാഷ് പറഞ്ഞു. ആശുപത്രിയില്‍ സൂപ്രണ്ടടക്കമുളള സഹപ്രവര്‍ത്തകരും സഹകരിച്ചതോടെ ആശുപത്രിയിലെ തീയറ്ററിനുളളില്‍ തന്നെ ഒരു മുറി അണുവിമുക്തമാക്കി രോഗിയെ മൂന്ന ദിവസം കിടത്തി പരിചരിച്ചു.ആശുപത്രിയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായതോടെ നാട്ടുകാര്‍ക്കിടയിലും ഡോക്ടര്‍ താരമായി.നിരവധി ആശുപത്രികളില്‍ ചികിത്സ നടത്തിയ വീട്ടമ്മക്ക് ഒടുവില്‍ നടക്കാനായത് സര്‍ക്കാര്‍ ആശുപത്രി നല്‍കിയ ചികിത്സയിലൂടെ മാത്രമാണ്. പത്താം തീയതി നബീസാബീവി ആശുപത്രിയുടെ പടികടക്കുന്നത് തന്റെ സന്തം കാലില്‍ നിന്ന് ഡോക്ടറുടെ കൈപുണ്യത്തിന് ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടായിരിക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

News

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

Kerala

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

World

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.