ആലപ്പുഴ: തീരമേഖലയിലെ ഗ്രീന്‍ കോറിഡോര്‍ പദ്ധതി ജനങ്ങളെ കനത്ത ആശങ്കയിലേക്കാണ് തളളിവിട്ടിട്ടുളളതെന്നും മല്‍സ്യതൊഴിലാളികള്‍ അടക്കമുളളവരെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം പറഞ്ഞു. ലത്തീന്‍ കത്തോലിക്ക ദിനാചാരണത്തിന്റെ ഭാഗമായി നടന്ന നിര്‍വ്വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരമേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പരിഷ്ക്കാരങ്ങള്‍ തീരവാസികള്‍ക്ക് ദേഷം ചെയ്യുന്നതാകരുത്. അവിടെ നടത്തുന്ന ഓരോ വികസന പ്രവര്‍ത്തനങ്ങളും മേഖലയിലുളള ജനങ്ങളെ അറിയിച്ചുവേണം നടപ്പിലാക്കാന്‍. കത്തോലിക്കരുടെ ഇരുപത്തിയാറ് ആവശ്യങ്ങള്‍ ഉന്നയിച്ചുക്കൊണ്ടുളള അവകാശ പ്രഖ്യാപന രേഖ സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ട് ഇതുവരെയും വെളിച്ചം കണ്ടില്ല. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ കത്തോലിക്ക് സമുദായം ഒന്നിച്ചു നില്‍ക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. രൂപതാ മെത്രാന് ഡോ. സ്റ്റീഫന്‍ അത്തിപൊഴിയില്‍ അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: