പാരീസ്: അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ്. താന്‍ ഇനി സ്ഥാനാര്ഥിത്വത്തിനു ശ്രമിക്കുന്നില്ലെന്ന് ഒളാന്ദ് ലൈവ് ടെലിവിഷനിലൂടെ പറഞ്ഞു. ആധുനിക ഫ്രാന്‍സിന്റെ ചരിത്രത്തില്‍ വീണ്ടും പ്രസിഡന്റായി മത്സരിക്കാത്ത ആദ്യത്തെ വ്യക്തിയാണ് ഒളാന്ദ്. ജനപ്രീതിയില്‍ പിന്നിലായതിനെ തുടര്‍ന്നാണ് ഇടതുപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ഒളാന്ദ് സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്മാറുന്നതെന്നാണ് വിവരം.
ഒളാന്ദ് നേതൃത്വം നല്കുന്ന സോഷ്യലിസ്റ്റ് ഭരണത്തില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതും ഐഎസ് ആക്രമണങ്ങള്‍ ശക്തിപ്പെട്ടതും ജനങ്ങളില്‍ ഭരണവിരുദ്ധ വികാരം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 62 കാരനായ ഫിയോണ് ഫ്രഞ്ച് പ്രസിഡന്റാവാന്‍ സാധ്യതയേറെയാണ്. തീവ്രവലതുകക്ഷിയായ നാഷണല്‍ ഫ്രണ്ടിന്റെ നേതാവ് മരീ ലെ പെന്നായിരിക്കും പ്രസിഡന്റ് ഇലക്ഷനില്‍ ഫിയോണിന്റെ മുഖ്യ എതിരാളിയാവുകയെന്നു കരുതപ്പെടുന്നു.
ജനുവരിയില്‍ നടക്കുന്ന പ്രൈമറിയില്‍ ഒളാന്ദിന്റെ പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മുന്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വാ ഫില്ലന് ഞായറാഴ്ച തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: