Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആടിയുറയുന്ന അമ്മദൈവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 09:37 pm IST
in Samskriti

പ്രപഞ്ചസൃഷ്ടികളില്‍ മനുഷ്യനു മാത്രമുള്ള കഴിവാണ് കലാസ്വാദനം. സംസ്‌കാരത്തിന്റെ ആവിര്‍ഭാവം കൃഷിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. കര്‍ഷകര്‍ അധ്വാനത്തിന്റെ മുഷിവും ക്ലേശവും ലഘൂകരിക്കുന്നതിനായാണ് കലാവതരണത്തിന് തുടക്കം കുറിച്ചത്. തങ്ങള്‍ക്ക് മികച്ച വിളവ് തന്ന് അനുഗ്രഹിച്ച പ്രകൃതിമാതാവിനെ പ്രീതിപ്പെടുത്തുന്നതിനായി തൊട്ടടുത്ത ക്ഷേത്രങ്ങളില്‍ നിന്ന് ഇൗശ്വരചൈതന്യത്തെ മാതൃരൂപത്തില്‍ ആവാഹിച്ച് കൃഷിഭൂമിയില്‍ കുടിയിരുത്തുന്നു. അമ്മയുടെ രൂപത്തില്‍ വേഷം കെട്ടി ആടുകയും പാടുകയും ചെയ്യുന്നു. ഈശ്വരാരാധനയുമായി ബന്ധപ്പെട്ട കലകളാണ് അനുഷ്ഠാന കലകള്‍.

കേരളത്തിലെ ഉപാസനാമൂര്‍ത്തിയായിരുന്ന ഭദ്രകാളിയെ കണങ്കാളി, കൊടുങ്കാളി, കരിനീലി തുടങ്ങി പല പേരുകളിലും ആരാധിച്ചിരുന്നതായി പറയപ്പെടുന്നു. എല്ലാ സമുദായക്കാരും ഇന്ന് അമ്മ ദൈവത്തെ ആരാധിക്കുന്നു. കാളിയാരാധനയുടെ ഭാഗമായി വികസിച്ചുവന്ന കലാരൂപങ്ങളാണ് തെയ്യം, മുടിയേറ്റ്, പടയണി തുടങ്ങിയവ.

കേരളത്തിന്റെ പ്രാചീന കലാപാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാവുകളുടെ ജൈവവൈവിധ്യത്തില്‍ ആദിമ മനുഷ്യര്‍ വൃക്ഷാരാധന, പൂര്‍വ്വികാരാധന, സര്‍പ്പാരാധന തുടങ്ങിയവ നടത്തിയിരുന്നു. കാവുകളുടെ പശ്ചാത്തലത്തില്‍ പോറ്റമ്മയായ പ്രകൃതിമാതാവിനെ കുടിയിരുത്തി അനുഷ്ഠാനക്രമങ്ങളോടെ ആരാധന തുടങ്ങി. ഈ പ്രകൃതി മാതൃസങ്കല്‍പമാണ് പിന്നീട് അമ്മ ദേവതാസങ്കല്‍പമായ കാളിയാരാധനയായി മാറിയത്. മാതൃദേവതാ ഭാവമാര്‍ന്നു ചൈതന്യസ്വരൂപിണിയായി വിളങ്ങുന്ന പ്രകൃതീശ്വരിയുടെ തിരുമുമ്പില്‍ മക്കളെന്നപോലെ സ്‌നേഹമാത്ര പ്രചോദിതരായി ഭക്തര്‍ കൂട്ടം കൂടുമ്പോള്‍ അസൂയ, മദമാത്‌സര്യങ്ങള്‍ തുടങ്ങിയവയും, ഭേദചിന്തകളുമൊക്കെ അകന്ന് ഹൃദയം വിമലായിത്തീരുന്നു.

കാവുകള്‍ക്കുള്ളില്‍ കുടികൊള്ളുന്നത് സ്വന്തം അമ്മയാണെന്ന നിശ്ചയമാണ് ഓരോ ഗ്രാമവാസിയുടെയും അനുഭവം. ഇവിടെ ഭയമല്ല, സ്വാതന്ത്ര്യവും സുരക്ഷിതത്വബോധവുമാണ്. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഭാവന സര്‍വ്വരുടെയും ഹൃദയത്തിലുറപ്പിക്കുന്ന അലൗകിക ശക്തിവിശേഷമാകുന്നു അമ്മ. അങ്ങേയറ്റം ക്രൂരനും സ്വാര്‍ത്ഥിയുമായ മനുഷ്യര്‍പോലും ആ തിരുമുമ്പിലെത്തുമ്പോള്‍ പതറിപ്പോകുന്നു. അതാണ് മാതൃസങ്കല്‍പത്തിന്റെ പ്രഭാവം.

പ്രാചീന കാര്‍ഷിക-മാന്ത്രിക അനുഷ്ഠാനങ്ങളുടെ രംഗാവതരണമായ മുടിയേറ്റ് എന്ന കാവുനാടകത്തിലെ പ്രധാന കഥാപാത്രം കാളിയാണ്. കാളി രക്ഷിക്കയും ശിക്ഷിക്കുകയും ചെയ്യുന്നു. പ്രകൃതിയെ അമ്മയായി കാണുന്നു എന്ന സങ്കല്‍പ്പമാണ് ഇവിടെ കാളി. ദുഷ്ടതയെ ഇല്ലാതാക്കുന്ന കാളി ജനങ്ങളുടെ രക്ഷകയും അഭയസ്ഥാനവുമാകുന്നതിവിടെയാണ്.

വ്യവസ്ഥിതിയിലെ ദുഷ്ടമാര്‍ഗ്ഗത്തെ ഇല്ലാതെയാക്കി നന്മ പ്രദാനം ചെയ്യാന്‍ ശക്തിസ്വരൂപിണിയായ ഈ മാതാവിന് സാധിക്കുന്നു. ഇങ്ങനെ നല്ല വിളവും ദുഷ്ടന്മാരില്‍നിന്ന് രക്ഷയും മഹാമാരിയില്‍നിന്നുള്ള സംരക്ഷണവും നല്‍കുന്ന ദേശദേവതയായി കാളി മാറുന്നു.

ഈ വിജയത്തിന്റെ ആഘോഷം ഗ്രാമത്തിന്റെ ആേഘാഷമായി മാറുന്നു. ആ ദേവിയുടെ ശക്തിചൈതന്യം സമൂഹത്തിനും ശക്തി പകരുന്നു. ലൗകികതയും അലൗകിതയും ഒത്തുചേരുന്ന രാത്രിയാണ് മുടിയേറ്റിന്റെ അരങ്ങു രാത്രി.

അലൗകിക വേഷവിധാനത്തോടെ ദേശദേവതയായ കാളിയും, ലൗകിക വേഷവിധാനത്തോടെ ഗ്രാമത്തിലെ ഒാരോ ആളിലും ആര്‍പ്പുവിളികളും പന്തങ്ങളും തെള്ളിപ്പൊടിയുമായി ഈ നാട്ടരങ്ങിന്റെ ഭാഗമാകുന്നു. മുടിയേറ്റു കഴിഞ്ഞ് അമ്മയായ കാളി ഏവരെയും മുടിയും പന്തവുമുഴിഞ്ഞ് ആശീര്‍വദിക്കുന്നു. അപ്പോള്‍ എല്ലാ ദുഃഖങ്ങളില്‍നിന്നും അതിജീവിക്കുവാനുള്ള കരുത്ത് ഓരോരുത്തരിലും ഉണ്ടാകുന്നു. കാളി അതിജീവനത്തിന്റെ പ്രതീകമാകുന്നു. ദാരിക-ദാനവേന്ദ്രന്മാരിലൂടെ വളര്‍ന്നുവന്ന സാമൂഹിക ധര്‍മ്മങ്ങളെ, ദുര്‍ഭരണത്തെ, അനീതികളെ, തിന്മനിറഞ്ഞ സാമൂഹിക വ്യസ്ഥിതിയെ പ്രതിരോധിക്കാനുള്ള കരുത്ത് ഒാരോ വ്യക്തിക്കും സ്ത്രീസമൂഹത്തിനാകെയും ഉണ്ടാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

പുതിയ വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.