ഇസ്ലാമാബാദ്: ഓരോ പാക് സൈനികന്റെ ജീവനു പകരം മൂന്നു ഇന്ത്യൻ സൈനികരുടെ ജീവനെടുക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖാജാ ആസിഫ്. പാകിസ്ഥാനിലെ ഭീകരവാദത്തിനു പിന്നിൽ ഇന്ത്യയാണ്. അതിന് മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ആസിഫ് അവകാശപ്പെടുന്നു.
പാക്കിസ്ഥാനിലെ തീവ്രവാദപ്രവർത്തനത്തിനു പിന്നിൽ ഇന്ത്യയാണെന്നു തെളിയിക്കുന്ന രേഖകളും വീഡിയോ ദൃശ്യങ്ങളും യു.എന്നിന് നൽകിയിട്ടുണ്ട്. ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ വികസനത്തിനും തടങ്ങൾ ഇന്ത്യ സൃഷ്ടിക്കുന്നുണ്ട്. അത് പൂർണമായാൽ പാക്കിസ്ഥാൻ വലിയ ശക്തിയായി വരുമെന്ന് ഇന്ത്യയ്‌ക്ക് അറിയാമെന്നും ഇന്ത്യയേക്കാൾ സാമ്പത്തികമായി പിന്നോക്കമാണ് പാക്കിസ്ഥാനെന്ന് അംഗീകരിച്ചകൊണ്ട് ആസിഫ് പറഞ്ഞു.
വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണ ലഭിക്കാനായി ഇന്ത്യൻ സർക്കാർ നിയന്ത്രണ രേഖയ്‌ത്തടുത്തുള്ള സംഘർഷാവസ്ഥ മനപൂർവം വഷളാക്കുകയാണ്. പാക്കിസ്ഥാനെതിരെ യുദ്ധത്തിനു വന്നാൽ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ആസിഫ് പറഞ്ഞു. അടുത്തിടെ പാക് സൈന്യത്തിന് ഇന്ത്യ നല്‍കിയ കനത്ത തിരിച്ചടിയാണ് ഇത്തരത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വരുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: