ചിന്തയില്‍ മുഴുകിയ മനുഷ്യന്റെ, 3800 വര്‍ഷം പഴക്കമുള്ള മണ്പ്രതിമ ഇസ്രായേലിലെ യെഹൂദില് നിന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഇതിനൊപ്പം കഠാരികളും അമ്പിന്റെ മുനകളും കോടാലിയും ഉദ്ഖനനത്തില്‍ ലഭിച്ചു.
ടെല്‍ അവീവിന്റെ പരിസരത്തുള്ള യെഹൂദിലെ ഉദ്ഖനനത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളും പങ്കെടുത്തിരുന്നു. കലം പോലുള്ള വസ്തുവിന്റെ മുകളില്‍ തൊപ്പിവച്ച് കാല് തൂക്കിയിട്ട് വലതു കൈ കാലില്‍ താങ്ങിയിരിക്കുന്ന മനുഷ്യന്റെ രൂപമാണ് ലഭിച്ചത്.
ഇത് മധ്യ വെങ്കല കാലത്തെ പ്രതിമയാണെന്ന് കരുതുന്നു. പ്രതിമക്ക് 18 സെന്റിമീറ്റര്‍ ഉയരമുണ്ട്.ശവസംസ്ക്കാര സമയത്ത് കുഴിച്ചിട്ടതാണ് ഇവയെന്ന് കരുതപ്പെടുന്നു.അത്യപൂര്‍വ്വമാണ് ഈ പ്രതിമ.
ഇസ്രായേലില്‍ നിന്ന് ഉദ്ഖനനത്തില്‍ ലഭിച്ച കളിമണ്‍ പ്രതിമ
പ്രതികരിക്കാൻ ഇവിടെ എഴുതുക: