Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വരള്‍ച്ചയുടെ വരവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 10:14 pm IST
in Vicharam

നാല്‍പ്പത്തിനാല് നദികളും രണ്ടു മണ്‍സൂണുകളുമുള്ള കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ കുടിവെള്ള ക്ഷാമം പോലും അനുഭവപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. കേരളത്തിലെ 14 ജില്ലകള്‍ക്കും ഈ മുന്നറിയിപ്പ് ബാധകമാണ്.

ഈ വര്‍ഷം മഴയില്‍ 34 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. വടക്കു-കിഴക്കന്‍ കാലവര്‍ഷത്തിലും 69 ശതമാനം കുറവുണ്ടായേക്കാമെന്ന പ്രവചനം ശരിവെക്കും വിധമാണ് ഇതുവരെയുള്ള കാലാവസ്ഥയുടെ സ്ഥിതി.

കാര്‍ഷിക വായ്‌പയ്‌ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും കൃഷിനാശം സംഭവിച്ചവര്‍ക്ക് കേന്ദ്രസഹായം അഭ്യര്‍ത്ഥിക്കാമെന്നും അറിയിപ്പുണ്ട്. 26 ഇനം നിര്‍ദ്ദേശങ്ങളാണ് ഇതിനുവേണ്ടി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. ജൂണ്‍ മാസം മുതല്‍ സെപ്തംബര്‍ 30 വരെ 1352.3 മി.മീ. മഴയാണ് ലഭിച്ചത്. കിട്ടേണ്ട മഴ 2039.7 മി.മീ. 34 ശതമാനത്തിന്റെ കുറവ്. തുലാവര്‍ഷം ഇക്കുറി ലഭിച്ചതേയില്ല. ഇത് കേരളത്തിലെ കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിക്കും.

വരള്‍ച്ചാ മുന്നറിയിപ്പുകള്‍ കേരളം ഒരിക്കലും സ്വീകരിച്ചിട്ടില്ല. മഴവെള്ള സംഭരണം വേണമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പുകളും അവഗണിക്കുകയാണ് പതിവ്. ഒരു വൈപ്പിന്‍ കര നിവാസി മഴവെള്ളം എങ്ങനെ സംഭരിക്കാമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണിച്ചുതന്നതാണ്.

വരള്‍ച്ച മുന്നില്‍ കണ്ട് അതിനെ പ്രതിരോധിക്കാന്‍ നടപടി എടുക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത് വളരെ മുന്‍പാണ്. ഒന്‍പത് ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം അനുഭവിക്കേണ്ടിവരുമെന്നും അറിയിപ്പുണ്ടായിരുന്നു. കിണറുകള്‍ വറ്റും. അണക്കെട്ടുകളിലെ ജലനിരപ്പ് കുറയും.

അണക്കെട്ടുകളില്‍ വെള്ളം കുറഞ്ഞാല്‍ അതിന്റെ അനന്തരഫലം വൈദ്യുതിക്ഷാമമാണ്. കേരളത്തില്‍ പവര്‍കെട്ട് വരാനും സാധ്യതയുണ്ട്. കടുത്ത ചൂടില്‍ വൈദ്യുതി ഇല്ലാതെ വന്നാല്‍ ജനം വലയും.അണക്കെട്ടുകളില്‍ 40 ശതമാനം വെള്ളം കുറഞ്ഞുകഴിഞ്ഞു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞത് ഈ വര്‍ഷം 100 ശതമാനം മഴ കിട്ടിയാലും ജലനിരപ്പില്‍ 30 ശതമാനം കുറയുമെന്നാണ്. തെക്കു കിഴക്കന്‍ കാലവര്‍ഷത്തില്‍ 1352.3 മി.മീറ്ററിന്റെ കുറവാണുണ്ടായിരുന്നത്.

കേരളത്തില്‍ മഴവെള്ള സംഭരണം ഒഴിച്ചുകൂടാന്‍ വയ്യാത്ത സ്ഥിതിയാണ്. പക്ഷേ സ്വന്തം അനുഭവത്തില്‍നിന്ന് മലയാളി പാഠം പഠിക്കുകയില്ല. വൈദ്യുതി ഉല്‍പ്പാദനത്തിന് കാറ്റാടി യന്ത്രം ഉപയോഗിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പെ ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് തന്നതാണ്. ഇപ്പോള്‍ മഴ ലഭ്യത കുറവായ തമിഴ്‌നാട്ടില്‍ കാറ്റാടികള്‍ എത്ര ഫലപ്രദമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തമിഴ്‌നാട്ടില്‍ പോയില്ലെങ്കിലും തമിഴ് സിനിമ കാണുന്നവര്‍ക്ക് അറിയാം.

ധാരാളം വെയില്‍ കിട്ടുന്ന കേരളത്തില്‍ സൗരോര്‍ജ്ജം ഉണ്ടാക്കാന്‍ സാധിക്കും. ഇപ്പോള്‍ കൊച്ചി വിമാനത്താവളത്തില്‍ സോളാര്‍ പാനല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് ഇതിനുദാഹരണം.

വരള്‍ച്ച മുന്നില്‍ വന്നപ്പോഴാണ് മലയാളികള്‍ അതിന്റെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നത്. സ്വയം കൃതാനര്‍ത്ഥമാണ് മലയാളികള്‍ അനുഭവിക്കുന്നത്. കുന്നും മലയും ഇടിച്ചുനിരത്തി പാടങ്ങള്‍ നികത്തി ഭൂഗര്‍ഭജല സംഭരണം പരാജയപ്പെടുത്തുകയാണ്. ജനങ്ങള്‍ക്ക് കുടിവെള്ള ടാങ്കറുകളെ ആശ്രയിക്കേണ്ടിവരും.

മഴയില്‍ കുറവ് വന്നാല്‍ പരിസര മലിനീകരണത്തിനും അതുമൂലം ഉണ്ടാകാവുന്ന രോഗങ്ങള്‍ക്കും സാധ്യതയുണ്ട്.  പണ്ട് എല്ലാ വീടുകളിലും വെള്ളം ലഭിച്ചിരുന്നത് കിണറുകളില്‍നിന്നാണ്. പൈപ്പ് വെള്ളം ലഭ്യമായതോടെ കിണറുകള്‍ അവഗണിക്കപ്പെട്ടു. തുറന്ന കിണറുകളും കടുത്ത ചൂടില്‍ വറ്റാന്‍ ഇടയുണ്ടത്രെ. കുളങ്ങളും ഭൂഗര്‍ഭജലം സംഭരിക്കാന്‍ ഉപയോഗപ്രദമായിരുന്നു. പക്ഷെ പല കുളങ്ങളും ഇപ്പോള്‍ നികത്തപ്പെട്ടിരിക്കുകയാണ്.

കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതോടെ ജലസമൃദ്ധി ഒരിക്കലും അപ്രത്യക്ഷമാകില്ലെന്ന മലയാളിയുടെ വിശ്വാസം അവന്റെ രക്ഷയ്‌ക്കെത്തിയില്ല. വരള്‍ച്ച അനുഭവിക്കുമ്പോഴെങ്കിലും മലയാളികള്‍ മഴവെള്ളം സംഭരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുമെന്ന് പ്രത്യാശിക്കാം. മഴവെള്ളം സംഭരിക്കാന്‍ പഠിക്കണം എന്നു പറയുമ്പോള്‍ പഴയ പല്ലവി പാടുകയാണെന്ന് പ്രതികരിക്കുന്നവരുണ്ട്.

വരള്‍ച്ച കേരള ടൂറിസത്തേയും ബാധിക്കുമെന്നുറപ്പാണ്. ഇവിടത്തെ ടൂറിസം എന്നത് അധികവും പുഴയും കടലും കായലും ലക്ഷ്യമിട്ടാണ്. കായലുകളിലെ ഹൗസ് ബോട്ട് യാത്രകള്‍ സഞ്ചാരികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. തേക്കടി തടാകവും അവിടെ വെള്ളം കുടിക്കാനെത്തുന്ന കാട്ടുമൃഗങ്ങളും ടൂറിസ്റ്റ് ആകര്‍ഷണം കൂടിയാണ്.

ആലപ്പുഴയിലും പ്രകൃതിയോട് ചേര്‍ന്നുള്ള യാത്രകളും കര്‍ഷകരുടെ ജീവിതം കാണലും സഞ്ചാരികള്‍ ഇഷ്ടപ്പെടുന്നു. കോവളത്ത് മത്സ്യത്തൊഴിലാളികളുടെ വീട്ടില്‍ താമസിച്ച് ഭക്ഷണം കഴിക്കുന്ന സഞ്ചാരികളുണ്ട്. കേരളത്തിലെ 10,000 അമ്പലക്കുളങ്ങള്‍ ശുദ്ധീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇവ ഉപയോഗിക്കാന്‍ ജനങ്ങള്‍ തയ്യാറായാല്‍ കുളിവെള്ളം കുടിവെള്ളമാകും. പണ്ടത്തെപ്പോലെ അമ്പലക്കുളത്തില്‍ പോയി കുളിക്കാന്‍ സ്ത്രീകള്‍ ധൈര്യപ്പെടില്ലല്ലോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌
Sports

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

Kerala

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം
Football

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍
Football

ശ്രീനിധി ഡെക്കാന് വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

മോദിയെപ്പോലെ ശക്തനായ നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് രാഹുൽ പെരുമാറുന്നത് കോമാളിയെ പോലെ ; പേരിലെ ആ ഗാന്ധി എടുത്തുമാറ്റണം ; ആചാര്യ പ്രമോദ് കൃഷ്ണം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.