Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കള്ളപ്പണ വേട്ട തുടരട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 10:41 am IST
in Vicharam

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ജനങ്ങളില്‍ ഭയാശങ്ക വളര്‍ത്താന്‍ ഇടതു-വലതു മുന്നണികള്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ പ്രതിദിനം ഏതാണ്ട് 25,000 കോടിയുടെ ക്രയവിക്രയം നടക്കുന്ന സഹകരണ മേഖലയെ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. കള്ളപ്പണക്കാര്‍ക്കെതിരെ നടപടി വരുമ്പോള്‍ ഇടതു-വലതു മുന്നണികള്‍ പ്രക്ഷുബ്ധരാകുന്നത് രണ്ടുപക്ഷങ്ങളും കള്ളപ്പണക്കാരുടെ മുന്നണികളായതിനാലാണ് എന്ന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വിമര്‍ശനം അവസരവാദവും അഴിമതിയും മുഖമുദ്രയാക്കിയ മുന്നണികളുടെ തനിനിറം തുറന്നുകാട്ടുന്നതാണ്.

സഹകരണ മേഖല തകര്‍ക്കാനല്ല, മറിച്ച് ശക്തിപ്പെടുത്താനും ശുദ്ധീകരിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കുമ്മനം ചൂണ്ടിക്കാട്ടുന്നു. ഇത് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ 1000, 500 രൂപയുടെ നോട്ടുകള്‍ റദ്ദാക്കുക വഴി അഞ്ചുലക്ഷം രൂപയാണ് രാജ്യത്തെ വിവിധ ബാങ്കുകളിലെത്തിയത്. അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 60 ശതമാനത്തോളം തിരിച്ചെടുക്കാന്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. കള്ളപ്പണത്തിന് പൂട്ടിടാനും കള്ളനോട്ട് തടയാനുമുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരെ ഇടതു-വലതു മുന്നണികള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നത് അവര്‍ക്കും നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്നു. ഇടതു-വലതു മുന്നണികളുടെ ആരോപണം മോദി സര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണല്ലൊ. പക്ഷേ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന സഹകരണ മേഖലയെ സംശുദ്ധമാക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ഇടിമിന്നല്‍ പോലുള്ള നീക്കം.

നോട്ട് റദ്ദാക്കല്‍ നടപടി ഇത്രയധികം പ്രതിഷേധം ക്ഷണിച്ചുവരുത്താന്‍ കാരണം ഇടതു-വലതു പാര്‍ട്ടികളും, അവരെ നിയന്ത്രിക്കുന്ന കള്ളപ്പണ മാഫിയയുമാണ്. നോട്ട് റദ്ദാക്കല്‍ നടപടി ഭാരതത്തെ ശുദ്ധീകരിക്കാന്‍ വേണ്ടി എടുത്ത നടപടിയാണ്. പാക്കിസ്ഥാനും മറ്റും ഭാരതത്തില്‍ കള്ളനോട്ട് പ്രചരിപ്പിക്കുന്നതും, കള്ളപ്പണ രാജാക്കന്മാര്‍ ഭാരതത്തെ കൊള്ളയടിക്കുന്നത് തടയാനുമുള്ള നീക്കത്തെ സഹിഷ്ണുതയോടെ കാണുന്നതിന് പകരം അതിനെ വിമര്‍ശിക്കുന്നത് ജനവിരുദ്ധമാണ്. 2000 ത്തിന്റെയും 500 ന്റെയും പുതിയ നോട്ടുകള്‍ വന്നുകഴിഞ്ഞതോടെ വിമര്‍ശനങ്ങള്‍ അര്‍ത്ഥശൂന്യമായിരിക്കുകയാണ്.

കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ കോണ്‍ഗ്രസും യുപിയിലെ മായാവതിയും ബംഗാളിലെ മമതയും മറ്റും നോട്ട് റദ്ദാക്കല്‍ നടപടിയെ വിമര്‍ശിച്ചെങ്കിലും ഈ അസാധാരണ നടപടി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിക്കുകയാണ് ചെയ്തത്. കാരണം ഭീകരവാദികളും ദേശവിരുദ്ധ ശക്തികളും ഉപയോഗിക്കുന്നത് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളായിരുന്നു. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ കശ്മീരിലെ വിഘടനവാദികള്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ നിലച്ചത് ഇതിന് തെളിവാണ്. അധികം മൂല്യമുള്ള നോട്ടുകളാണ് കള്ളപ്പണം വെളുപ്പിക്കാനും മയക്കുമരുന്നു മാഫിയയും ഉപയോഗിക്കുന്നത്. 2014 പൊതു തെരഞ്ഞെടുപ്പില്‍ 30,000 കോടി രൂപയാണ് ചെലവഴിച്ചത്. ഇങ്ങനെ അധിക ചെലവ് വരുന്ന മേഖലകളിലെല്ലാം ഉപയോഗിക്കുന്നത് 500-1000 രൂപയുടെ നോട്ടുകളാണ്.

ആര്‍ബിഐ കണക്കുപ്രകാരം 16.5 ബില്യണ്‍ 500 രൂപ നോട്ടുകള്‍ ഭാരതത്തിലുണ്ട്. 6.7 ബില്യണ്‍ 1000 രൂപയുടെ കറന്‍സിയും. നാട്ടില്‍നിന്ന് ഭീകരസംഘടനകളെ പുറംതള്ളാനും കള്ളപ്പണ വിനിമയം തടയാനും മോദിയുടെ ‘മിന്നലാക്രമണം’ വളരെ സഹായകമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് രാജ്യത്തെ അഴിമതി-കള്ളപ്പണ-ഭീകരസംഘടനകള്‍ക്കാണ്, സാധാരണ ജനങ്ങള്‍ക്കല്ല അടിയാകുന്നത്. ഒരാഴ്ചത്തെ ദുരിതം അനുഭവിക്കേണ്ടി വന്നെങ്കിലും സാധാരണ ജനങ്ങള്‍ തങ്ങള്‍ക്ക് ഗുണകരമായ സമ്പദ്‌വ്യവസ്ഥ നിലവില്‍ വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതീക്ഷയുള്ളവരാണ്. ഭാരതത്തിലെ വലിയ കമ്പനികളും പുതുതലമുറ കമ്പനികളും ഈ നടപടിയെ സ്വാഗതം ചെയ്തു. റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളില്‍ കൂടുതല്‍ സുതാര്യത കൈവരുകയും ചെയ്യും. കള്ളപ്പണത്തിനെതിരെയുള്ള നടപടിയുടെ തുടക്കമാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പുതിയൊരിന്ത്യയെ പടുത്തുയര്‍ത്താനുള്ള ഭഗീരഥ പ്രയത്‌നത്തിന്റെ ഭാഗമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

India

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

Gulf

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.