സുരുജി (നില്‍ക്കുന്നവരില്‍ വലതുനിന്ന് മൂന്നാമത്)യും ഗുരുജിയും
രാഷ്‌ട്രീയ സ്വയം സേവകസംഘത്തിന്റെ ദക്ഷിണക്ഷേത്ര പ്രചാരകായിരുന്ന കാലഘട്ടത്തിലാണ് കെ.സൂര്യ നാരായാണ റാവു എന്ന സുരുജി കേരളത്തിലെത്തുന്നത്. തമിഴ്‌നാട്ടില്‍ ദ്രാവിഡമുന്നേറ്റ കഴക ശൈലി ശക്തമായിരുന്ന കാലഘട്ടത്തില്‍ സംഘത്തിന്റ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയ പ്രചാരകനായിരുന്നു സുരുജി.
കുട്ടിക്കാലത്തുതന്നെ ബാലസേവകായി സംഘപ്രസ്ഥാനത്തില്‍ എത്തിയ അദ്ദേഹത്തിന് ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിയത് ഡോ.ഹെഡ്‌ഗേവാറിന്റെ സന്തതസഹചാരിയായിരുന്നയായിരുന്ന യാദവറാവു ജോഷിയായിയരുന്നു. കൂടാതെ ഗുരുജിയുമായി സുരുജി അടുത്ത ബന്ധം പുലര്‍ത്തീയിരുന്നു. ഇതെല്ലാം തന്നെയായിരുന്നു സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ പ്രചാരണവേളയില്‍ അദ്ദേഹത്തെ മുന്നോട്ട് നയിച്ചതും.
അഖില ഭാരതീയ സേവാപ്രമുഖ് ആയിരുന്ന കാലഘട്ടത്തില്‍ ഭാരതം മുഴുവന്‍ സഞ്ചരിച്ചു. സേവനം എന്ത്, എന്തിന്, എങ്ങനെ എന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം പ്രചാരകര്‍ക്ക് പകര്‍ന്നുനല്‍കി. സേവനം അവസാന വരിയിലെ അവസാനആള്‍ക്കുവരെ എത്തണെമെന്ന് പ്രചാരകരെ പഠിപ്പിച്ചു. ശ്രീരാമ ജന്മഭൂമി പ്രക്ഷോഭകാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ കര്‍മ്മസേനാ പ്രഭാഷണം ഓരോ കാര്യകര്‍ത്താവിനും ആത്മവിശ്വാസം പകരുകയും പ്രവര്‍ത്തനനിരതരാക്കുകയും ചെയ്തു.
ഉടുപ്പിയില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ആദ്യ വിപുലസമ്മേളനത്തിന്റെ മുഖ്യസംഘാടകനായിരുന്നു സുരുജി. ശങ്കരചാര്യന്‍മാരെയും സന്യാസിമാരെയും ഒരുമിച്ച് ഒരുവേദിയിലെത്തിച്ചായിരുന്നു സമ്മേളനം. ‘ഹൈന്ദവ സോദര സര്‍വ്വേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മതപരിവര്‍ത്തനം നടത്തിയവരെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തില്‍ ‘പരിവര്‍ത്തനം’ എന്ന മുദ്രാവാക്യം മുന്നോട്ടുവയ്‌ക്കാനും അദ്ദേഹത്തിനായി.
കേരളത്തോട് എന്നും അടുപ്പം പുലര്‍ത്തീയിരുന്ന അദ്ദേഹം ദക്ഷിണക്ഷേത്ര പ്രചാരകായിരുന്ന സമയം കണ്ണൂര്‍ ബലിദാനികളുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഐടിസി ക്യാമ്പില്‍ താമസിച്ച അദ്ദേഹം പ്രചാരകരുമായി വൈകാരിക ബന്ധം സ്ഥാപിച്ചിരുന്നു. തിരുവനന്തപുരത്തും കണ്ണൂരിലും നടന്ന ഹിന്ദു സംഗമത്തിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.വിവേകാനന്ദ ആശയങ്ങളില്‍ ആകൃഷടനായിരുന്ന അദ്ദേഹം കന്യാകുമാരി വിവേകാനന്ദ ആശ്രമത്തിന്റെ പിന്നിലും പ്രവര്‍ത്തിച്ചിരുന്നു.
അദ്ദേഹത്തിന്റെ സരസമായ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ഏറെ ആകര്‍ഷിച്ചിരുന്നു. ഘനഗാംഭീരമ്യമുള്ള ശബ്ദവും പ്രവര്‍ത്തനീതിയും പ്രചാരകര്‍ക്ക് ഏറെ ആത്മവിശ്വാസം പകര്‍ന്ന് നല്‍കിയിരുന്നു.
ഭീഷ്മാചാര്യന്‍
കെ. സൂര്യനാരായണ റാവു (സുരുജി) വിന് 2014ല്‍ 90 വയസ് തികഞ്ഞ സമയത്ത് ബെംഗളൂരുവിലെ ശങ്കരപുരത്ത് വലിയ അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അന്ന് ചടങ്ങില്‍ പങ്കെടുത്ത ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ഥ അദ്ദേഹത്തെ ഭീഷ്മാചാര്യ എന്നാണ് തന്റെ പ്രസംഗത്തില്‍ വിശേഷിപിച്ചത്.
ഗുരുമൂര്‍ത്തി
കുട്ടിക്കാലം മുതല്‍ക്കേ തന്റെ കാര്യങ്ങളില്‍ വലിയ ശ്രദ്ധാലുവായിരുന്നു സുരുജിയെന്ന് എസ്.ഗുരുമൂര്‍ത്തി ഒരു പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതിയിട്ടുണ്ട്. അര്‍പ്പണബോധം തനിക്ക് പകര്‍ന്നുതന്നത് സുരുജിയാണെന്നും അദ്ദേഹം പറയുന്നു. തന്റെ മാര്‍ഗദര്‍ശകനായിരുന്നു. തന്നെ വളരെയേറെ സ്വാധീനിച്ച വ്യക്തിയായിരുന്നു.
നിരോധന കാലത്തെ പ്രചാരകന്‍
ഗാന്ധിവധത്തിന്റെ പേരില്‍ ആര്‍എസ്എസിനെ 1948 ല്‍ നിരോധിച്ച സമയത്ത് സുരുജി പ്രചാരകനായിരുന്നു. 68 വര്‍ഷമാണ് അദ്ദേഹം പ്രചാരകനായിരുന്നത്. ഗുരുജി (മാധവ സദാശിവ ഗോള്‍വല്‍ക്കര്‍) യുമായി 1942 മുതല്‍ അദ്ദേഹം കാലയവനികയില്‍ മറയുന്നതു (1973) വരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തെപ്പറ്റി പുസ്തകം രചിച്ചിട്ടുമുണ്ട്. അതില്‍ സ്‌നേഹോഷ്മള ബന്ധം അതിമനോഹരമായി വിവരിച്ചിട്ടുമുണ്ട്.
(ആര്‍എസ്എസ് മുന്‍ പ്രാന്ത പ്രചാരകാണ് ലേഖകന്‍)
















