വൈക്കം: മഹാദേവക്ഷേത്രത്തില്‍ അഷ്ടമി ഉത്സവത്തിന് ഇന്ന്് കൊടിയേറും. രാവിലെ 6.45 നും8.45 മദ്ധ്യേതന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട്ടില്ലത്ത് നാരായണന് നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്.
കൊടിയേറ്റിന് ശേഷം ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ ക്ഷേത്രനടയില്‍ കെടാവിളക്കില്‍ ദീപം തെളിക്കുന്നതോടെ 13 ദിനരാത്രങ്ങളിലെ ഉത്സവാഘോങ്ങള്ക്ക് തുടക്കമാകും. തുടര്‍ന്ന് കലാമണ്ഡപത്തില്‍ കലാപരിപാടികള്‍ ആരംഭിക്കും. പ്രശസ്തമായ അഷ്ടമിദര്‍ശനം21ന് പുലര്‍ച്ചെ 4.30 നാണ്. അഷ്ടമി ഉത്സവത്തിലെ പ്രധാന ചടങ്ങുകളായ ഋഷഭവാഹനം എഴുന്നള്ളിപ്പ് 16ന് രാത്രി 11.30നാണ്. 7-ാം ഉല്ത്സമായ 16 മുതല്‍ 21 വരെ ദേവസ്വം ബോര്‍ഡ് വക പ്രതാലാണ് നടത്തുന്നത്. അഷ്ടമി ദിവസം 151 പറയുടെ വിഭവ സമര്‍ദ്ധമായ പ്രാതലാണ്.
അഷ്ടമി ദിവസം വൈകിട്ട് ഉദയനാപുരത്തപ്പന്റെ വരവേല്‍പ്പും, രാത്രി രണ്ട് മണിക്കുശേഷം വിവിധ ക്ഷേത്രസങ്കേതങ്ങളില്‍നിന്ന് എത്തുന്ന ദേവീദേവന്മാരുടെ എഴുന്നള്ളിപ്പുകളുടെ സംഗമവും ക്ഷേത്രമതില്ക്കകത്ത് നടക്കും.
വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും എഴുന്നള്ളിപ്പിന് അകമ്പടിയായി ദേവീദേവന്മാരുടെ എഴുന്നള്ളിപ്പുകള്‍ അണിനിരക്കുന്നത് ഭക്തിനിര്‍ഭരമായ ചടങ്ങാണ്. തുടര്‍ന്ന് അഷ്ടമിവിളക്കും വലിയകാണിക്കയും. 22 ന് വൈകീട്ട് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: