മൂന്നാര്‍: പള്ളിയില്‍ മോഷണ ശ്രമത്തിനിടെ കള്ളന് പോലീസ് പിടിയില്‍. നിരവധി മോഷണ കേസുകളിലെ പ്രതിയും തമിഴ്നാട് എല്ലപ്പെട്ടി സ്വദേശിയുമായ മുരുകരാജ് (46) ആണ് ഇന്നലെ രാവിലെ മൂന്നാര്‍ പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും ഒരു പൊതി കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
മൂന്നാറിലെ മാര്‍ത്തോമ പള്ളിയില്‍ പ്രതിയടങ്ങുന്ന മൂന്നംഗ സംഘം മോഷണത്തിനായി കയറിയിരുന്നു. ജീവനക്കാരെ കണ്ടതോടെ ഇവ
ര്‍ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്ത് നിന്നും പ്രതി പിടിയിലാവുന്നത്. എന്നാല്‍ ഒപ്പം ഉണ്ടായിരുന്നവരെ കുറിച്ച് പോലീസിന് വിവരമില്ല. ലുങ്കിയും ഷര്‍ട്ടും ധരിച്ചയാള്‍ ഓടി പോകുന്നത് കണ്ടടതായാണ് പോലീസിനെ ജീവനക്കാര്‍ അറിയിച്ചത്. പാന്റ് ധരിച്ചിരുന്നെങ്കിലും പരിശോധനയില്‍ ബാഗില്‍ നിന്നും ലുങ്കി കണ്ടെത്തി. ഇതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. തുടര്ന്നി നടത്തിയ പരിശോധനയിലാണ് പ്രതി നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് വ്യക്തമായത്. ദേവികുളത്തും മൂന്നാറിലും അടക്കം 7 ഓളം കേസുകളില്‍ പ്രതിയാണിയാള്‍. അടുത്തിടെയായി മൂന്നാറില്‍ മോഷണ വര്‍ദ്ധിച്ചിച്ച് വരികയായിരുന്നു. ഇതേ തുടര്‍ന്ന് പ്രത്യേക സ്ക്വാഡ് രൂപികരിച്ച് മൂന്നാറില്‍ രാത്രികാലങ്ങളില്‍ പോലീസ് പരിശോധന കര്‍ശ്ശനമാക്കിയിരുന്നു. ഈ സ്ക്വാഡാണ് പ്രതിയെ പിടികൂടിയതും. മൂന്നാറിലെ കോളനിയില്‍ 4 വീടുകളില്‍ കഴിഞ്ഞ ഒന്നരയാഴ്ചക്കിടെ മോഷണം
നടന്നിരുന്നു. പിടിയിലായ പ്രതിയ്ക്ക് ഇതുമായി ബന്ധമുണ്ടോ എന്നത് പോലീസ് പരിശോധിച്ച് വരികയാണ്. പ്രിന്‍സിപ്പല്‍ എസ്ഐ ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വിശദമായ ചോദ്യംചെയ്യലിന് ശേഷം ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: