Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇലഞ്ഞിയില്‍ പൂത്ത മഹാപുള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 10:43 pm IST
in Vicharam

പണ്ട്, തിരുവിതാംകൂറിലെ ചില മതപരിവര്‍ത്തനവീരന്മാര്‍ മുറിസംസ്‌കൃതവും പഠിച്ച് വൈകുന്നേരം കവലകള്‍തോറും ഘോരഘോരം സുവിശേഷം പ്രസംഗിക്കുന്നത് നിത്യസംഭവമായിരുന്നു. അത്തരമൊരു സുവിശേഷയോഗത്തില്‍ ഗായത്രീമന്ത്രത്തിന്റെ മുക്കും മൂലയും പഠിച്ചോണ്ടു വന്ന ഒരു ഭയങ്കരന്‍, അതിലെ ‘ഭര്‍ഗോദേവസ്യ ധീമഹീ ധീയോ യോനഃ പ്രചോദയാത് ‘ എന്ന വരികളെ സുവിശേഷവത്ക്കരിച്ചത് ഇങ്ങനെ:”ഭര്‍ഗ്ഗോ എന്നു വച്ചാല്‍ ഭാര്‍ഗ്ഗവന്‍; യോന എന്നാല്‍ യോനാച്ചന്‍ അഥവാ യോഹന്നാന്‍; പ്രചോദയാത് എന്നാല്‍ പ്രചോദനംകൊണ്ടു എന്നര്‍ത്ഥം. അതായത്, ഹിന്ദുവായ ഭാര്‍ഗ്ഗവന്‍ ക്രിസ്ത്യാനികളായ ദേവസ്യായില്‍നിന്നും യോഹന്നാനില്‍നിന്നും പ്രചോദനംകൊണ്ട് ക്രിസ്ത്യാനിയായതുപോലെ ബാക്കിയുള്ള ഹിന്ദുക്കളും എത്രയും പെട്ടെന്ന് കുരിശേല്‍ കേറണമെന്നാണ് ഹിന്ദുക്കളുടെ മന്ത്രത്തില്‍പ്പോലും പറയുന്നത്.” (കാര്‍ട്ടൂണിസ്റ്റ് പി.കെ. മന്ത്രി തന്റെ പ്രസിദ്ധമായ പാച്ചുവും കോവാലനും എന്ന കാര്‍ട്ടൂണ്‍ പംക്തിയില്‍ ഇതിനെ മറ്റൊരു വിധത്തില്‍ രസകരമായി അവതരിപ്പിച്ചുണ്ടെന്നാണ് ഓര്‍മ്മ).

ഈ ലേഖകന്‍ മഹാപിള്ളയല്ല. ഉണ്ണിത്താന്‍, വല്ല്യത്താന്‍, കുറുപ്പ്, പണിക്കര്‍, കൈമള്‍, മേനോന്‍, അടിയോടി തുടങ്ങി പല വാലുകള്‍ ഉള്ള നായര്‍ ജാതിയിലെ പിള്ള ഗ്രൂപ്പുകാരനല്ലാത്ത ഒരു പിള്ളയാണ് ഞാന്‍. ജന്മഭൂമിയിലെ കത്തു കണ്ട്, അയല്‍പക്കത്തെ വീട്ടില്‍നിന്ന് താഴ്മയോടെ (അവരും മഹാപിള്ളകളായിരിക്കുമല്ലോ) പ്രസ്തുത കുടുംബജേ്യാതി മാസിക വാങ്ങി വായിച്ചപ്പോള്‍ എനിക്കൊരു കാര്യം പിടികിട്ടി. കുടുംബജേ്യാതിയിലെ ഫാ. ജോസഫ് ഇലഞ്ഞിമറ്റം മഹാപിള്ള മാത്രമല്ല, ആളൊരു മഹാപുള്ളി കൂടിയാണ്. ഒരു ഒന്നൊന്നര പുള്ളി; കാരണം, അത്രയ്‌ക്കു മഹാതള്ളല്ലേ പുള്ളിക്കാരന്‍ തള്ളിയിരിക്കുന്നത്; എങ്കിലും എന്താണീ മഹാപിള്ള എന്നറിയാന്‍ ഇരുന്നും കിടന്നും ഉരുണ്ടും തലകുത്തിനിന്നും ആലോചിച്ചപ്പോള്‍ സംഗതി ക്ലിക്ക് ചെയ്തു: വല്ല്യ ചട്ടമ്പികളെ നമ്മള്‍ ഗുരുദാദ, ദാദോം കേ ദാദാ, വല്ലഭനുക്ക് വല്ലഭന്‍ എന്നൊക്കെ വിളിച്ച് ബഹുമാനിക്കാറില്ലേ? അതുപോലെ ഒരു സംഭവമാണ് മഹാപിള്ളയും. പിള്ളോം കേ പിള്ള അഥവാ മൂത്തപിള്ള എന്നു സാരം. അതായത് പണ്ടത്തെ മൂത്തപിള്ളമാര്‍ മതംമാറി ഫാ. ഇലഞ്ഞിമറ്റത്തെപ്പോലെ ശ്രേഷ്ഠരായ മഹാപിള്ളമാരായി മാറിയപ്പോള്‍, ശേഷിച്ച തുക്കടാ കൊച്ചുപിള്ളമാര്‍ വെറും നായരും മേനോനും ചന്ദ്രശേഖരന്‍പിള്ളയുമായി ഇങ്ങനെയൊക്കെ കണ്ണിമാങ്ങയും ചമ്മന്തിയും കൂട്ടി പൊടിയരിക്കഞ്ഞി കുടിച്ച് കഴിയാന്‍ വിധിക്കപ്പെട്ടുവെന്നര്‍ത്ഥം!

ആ മാസികയുടെ അവസാന പേജില്‍ ഫാ. ജെ. മണക്കുന്നേല്‍ കൈകാര്യം ചെയ്യുന്ന പുറംവാതില്‍ എന്ന പംക്തിയിലെ ‘ആരാധ്യനായ ആശാരി’ എന്ന ലേഖനഖണ്ഡവും ശ്രദ്ധയില്‍പ്പെട്ടു. വിശ്വകര്‍മ്മാവ് ആശാരിമാര്‍ക്ക് ഉളിയും മുഴക്കോലും തച്ചുശാസ്ത്രവും കൊടുത്തതു നേര്; പക്ഷേ എന്തുചെയ്യാം: കാടും മലയും കൈയേറി കള്ളപ്പട്ടയം ഉണ്ടാക്കാനും, വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി പട്ടിക വിഭാഗക്കാരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനും, പാട്ടക്കൃഷി നടത്തി ആരാന്റെ വസ്തുവകകള്‍ കൈവശപ്പെടുത്താനും, അങ്കമാലി മുതല്‍ തിരുവനന്തപുരം വരെ എം. സി. റോഡിന്റെ രണ്ടു സൈഡുകളിലും കിലോമീറ്ററിന് പത്തെണ്ണം വീതം ആരാധനാലയങ്ങള്‍ പണിതുകൂട്ടാനും, ഇല്ലാത്ത ചരിത്രം എഴുതി ഉണ്ടാക്കാനുമൊക്കെയുള്ള വെളഞ്ഞ ബുദ്ധി ആ പാവങ്ങള്‍ക്കില്ലാതെ പോയി: എങ്കിലും ഒരു സംശയം: നമ്മുടെ കര്‍ത്താവും ഔസേപ്പ് പിതാവും ആശാരിപ്പണി ചെയ്തിരുന്നവരായിരുന്നല്ലോ. അപ്പോള്‍ ഫാദര്‍ മണക്കുന്നേല്‍ എഴുതിയതൊക്കെ അവര്‍ക്കും ബാധകമാവുമോ?

അതുപോലെ മിണ്ടാപ്രാണികളായ സര്‍പ്പങ്ങളെ പരിഹസിച്ചതും ഒട്ടും ശരിയായില്ല.

‘കെടുവളമുള്ള മണ്ണിലെ പടുകളെപ്പോലെ നന്നേ തടി കൂടിയ ആ തള്ളയ്‌ക്ക് ‘ സ്വന്തം മതത്തിലും പള്ളീലച്ചന്മാരിലും വിശ്വാസമില്ലാഞ്ഞിട്ടായിരിക്കുമല്ലോ ആശാരിയെയും സര്‍പ്പദൈവങ്ങളെയും തേടിപ്പോയത്. അല്ലാതെ ‘അമ്മച്ചീടെ കക്കൂസ് ഞാന്‍ പൊളിച്ചു തരാം’ എന്നു പറഞ്ഞ് ആശാരിയും സര്‍പ്പവും അവരുടെ വീട്ടിലേക്ക് ചെന്ന് നിര്‍ബന്ധിച്ചോ? അല്ലെങ്കില്‍ ‘മണ്ടയില്‍ മണ്ഡരി ബാധിച്ച ആ മണ്ടി’ത്തള്ളയോട് (സ്ത്രീകളോട് നല്ല ബെസ്റ്റ് ബഹുമാനമാണ് ചങ്ങനാശ്ശേരി അരമനയിലെ കത്തനാരന്മാര്‍ക്ക്) ‘മാക്രിയെ പിടിച്ചുതന്നാല്‍ കാവുദോഷം തീര്‍ക്കാം’ എന്നു നാഗരാജാവ്, സോറി സര്‍പ്പം പറഞ്ഞോ? ചുളുവിലയ്‌ക്ക് കിട്ടിയ സര്‍പ്പക്കാവെല്ലാം വെട്ടിവെളുപ്പിച്ച് വീടുവയ്‌ക്കുമ്പോള്‍ ഇങ്ങനെയും ചില എടങ്ങേറുണ്ടാകുമെന്ന് ഓര്‍ക്കണമായിരുന്നു, കത്തനാരേ! പിന്നെ നാഗരാജാക്കന്മാരായ വാസുകിക്കും തക്ഷകനും ആദിശേഷനുമൊക്കെ ആവശ്യത്തിനു നൂറും പാലും ഞങ്ങള്‍ നേരം തെറ്റാതെ കൊടുക്കുന്നുണ്ട്.

എലിയും തവളയും കത്തനാരുടെ കൈയിലിരിക്കട്ടെ; നോണ്‍ വെജിറ്റേറിയന്‍സിനു പ്രയോജനപ്പെടും; എങ്കിലും ലുക്കാനിയായിലെ സര്‍പ്പാരാധകരെ പുച്ഛിച്ച ആറാമത്തെ ക്രിസ്തുശിഷ്യന്‍ ബര്‍ത്തലോമിയയെ പച്ചജീവനോടെ തോലുരിഞ്ഞും, യെര്‍വാദിലെ നാഗദൈവങ്ങളെ പുച്ഛിച്ച പത്താമത്തെ ക്രിസ്തുശിഷ്യന്‍ യൂദാശ്ലീഹായെ കല്ലെറിഞ്ഞും നാട്ടുകാര്‍ കൊന്നിട്ടും പരിഹാസത്തിന്റെ ആ പാരമ്പര്യം തുടരുന്നത് റൊമ്പ കഷ്ടമാണ്, ഫാ. മണക്കുന്നേല്‍!

(‘ഭര്‍ഗോ ദേവസ്യ’ എന്നതിലെ ദേവസ്യ,

ദേവസ്യാ മുല്ലക്കര സാറാകാനാണു വഴി!

ചീഫ് എഡിറ്റര്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

India

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

Gulf

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.