ചാരുംമൂട്: പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രിക്ക് അടിസ്ഥാന സൗകര്യങ്ങല്ലാത്തതിനാല് ചികിത്സ ലഭിക്കാതെ രോഗികള്‍. ചീഫ് മെഡിക്കല്‍ ഓഫീസറും മറ്റ് രണ്ട് ജീവനക്കാരുമുള്ള ഡിസ്പെന്സറിയില് രോഗികള്‍ക്ക് കുറിച്ചു നല്കുന്ന മരുന്നുപോലും ലഭ്യമാകുന്നില്ല. പല ദിവസങ്ങളിലും ഡോക്ടറില്ലാത്ത അവസ്ഥയുമുണ്ട്. ഡ്യൂട്ടി ഡോക്ടര്‍ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കുവേണ്ടി പലപ്പോഴും യാത്രയിലായിരിക്കും.
ഇവിടുത്തെ ദൈനംദിന കാര്യങ്ങള്‍ രേഖപ്പെടുത്തുവാനുള്ള കമ്പ്യൂട്ടര്‍ സംവിധാനം നോക്കുവാന്‍ ജീവനക്കാരില്ല. ദിവസേന മുപ്പതിനും അമ്പതിനും ഇടയില്‍ രോഗികള്‍ എത്തുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിയ നിലയിലാണുള്ളത്. ഹോമിയോ ചികിത്സതേടി അനേകമാളുകള്‍ എത്തുന്ന ഇവിടുത്തെ അവസ്ഥ മാറ്റി നല്ല പ്രവര്‍ത്തനം കാഴ്ചവെയ്ക്കുവാന്‍ സഹായകരമായ സംവിധാനങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പിലാക്കണമെന്ന് ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നവാസ് ആദിക്കാട്ടുകുളങ്ങരയും അംഗം പി.മോഹനന് പിള്ളയും ആവശ്യപ്പെട്ടു.
രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെയുണ്ടായിരുന്ന പ്രവര്‍ത്തിസമയം ഇപ്പോള്‍ ഒന്പതുമുതല് ഉച്ചക്ക് രണ്ടുവരെ മാത്രമായി ചുരുക്കി. ഇത് വീണ്ടും പഴയപ്പടിയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: