ഭോപ്പാല്‍: ഭോപ്പാലിൽ പോലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ട സിമി പ്രവർത്തകരുടെ കൈവശം ആയുധങ്ങൾ ഇല്ലായിരുന്നെന്ന് മധ്യപ്രദേശ് ഭീകര വിരുദ്ധ സേന തലവൻ. അതേ സമയം അവർ കൊടും കുറ്റവാളികളാണെന്നും അവരെ കൊല്ലുവാൻ പോലീസിന് അധികാരമുണ്ടെന്ന് നിയമത്തിൽ അനുശാസിക്കുന്നുണ്ടെന്നും ഭീകര വിരുദ്ധ സേന തലവൻ സജ്ഞീവ് ഷാമി പറഞ്ഞു.
കൊല്ലപ്പെട്ടവര്‍ കൊടും ക്രിമിനലുകളാണ്, അവർ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പോലീസ് ശക്തിയായി തിരിച്ചടിക്കും. കൊല്ലപ്പെടുന്ന സമയത്ത് സിമി പ്രവർത്തകരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല, തന്റെ ഈ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു- സഞ്ജീവ് ഷാമി പറഞ്ഞു. പോലീസിന് നിയമം പ്രയോഗിക്കാമെന്നും ജീവനെടുക്കാമെന്നും നിയമത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
കഴിഞ്ഞദിവസമാണ് ഭോപ്പാല്‍ ജയിലില്‍നിന്നു രക്ഷപ്പെട്ട എട്ടു സിമി പ്രവര്‍ത്തകരെ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
















