ശ്രീനഗര്‍: കശ്മീരില്‍ സ്കുളുകള്‍ വ്യാപകമായി ആക്രമിക്കുന്ന ഭീകരര്‍ ബാങ്കുകള്‍ക്കെതിരെയും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. പ്രതിഷേധ സമരങ്ങള്‍ നടക്കുമ്പോള്‍ ബാങ്കുകള്‍ അടയ്ക്കണമെന്നും ഭീകരര്‍ നിര്‍ദ്ദേശിക്കുന്ന സമയത്തേ പ്രവര്‍ത്തിക്കാവൂ എന്നുമാണ് ആവശ്യം. ലഷ്കറെ തോയ്ബയാണ് ആവശ്യം ഉന്നയിച്ച് വ്യാപകമായിപോസ്റ്റുകള് പതിച്ചിരിക്കുന്നത്.
വിഘടനവാദികളായ ഹുറിയത്തിന്റെ പ്രതിഷേധ സമരങ്ങള്‍ക്കിടെ ബാങ്കുകള്‍ അടച്ചിടണമെന്നും പ്രവര്‍ത്തിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
കുല്‍ഗാം ജില്ലയിലാണ് പോസ്റ്ററുകള്‍. ഉദ്യോഗസ്ഥരെ ജോലിക്ക് നിര്‍ബന്ധിച്ചാല്‍ പ്രത്യാഘാതമുണ്ടാകും, ഹുറിയത്ത് നല്കുന്ന ഇളവ് സമയത്തേ,ജോലിക്ക് പോകാവു എന്നാണ് അറിയിപ്പ്.ഭീഷണികളെ തുടര്‍ന്ന് പ്രമുഖ ബാങ്കുകളുടെ ശാഖകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ശ്രീനഗറില്‍ മാത്രമാണ് ചില ബാങ്കുകളുടെ പ്രവര്‍ത്തനം. ഇവയും പകല്‍ 11 മണിയോടെ അടയ്ക്കും.
അതിനിടയില്‍ ജമ്മു കശ്മീര്‍ ബാങ്കിന്റെ കുല്‍ഗാം ശാഖയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ഭീകരര്‍ തട്ടിയെടുത്തു. രണ്ടു ദിവസം മുന്‍പ് മദ്ധ്യ കശ്മീരില്‍ ഒരു എ ടി എം അതേപടി ഭീകരര്‍ കടത്തിയിരുന്നു.
സംസ്ഥാനത്തെ സ്കൂളുകളെ താലിബാന് മാതൃകയില്‍ വിഘടനവാദികള്‍ ലക്ഷ്യമിടുന്നതിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു . ഇതുവരെ ഇരുപതോളം സ്കൂളുകളാണ് അഗ്നിക്കിരയാക്കിയിട്ടുള്ളത് . ഇന്നലെ വടക്കന്‍ കശ്മീരിലെ താപ്പറില്‍ ഒരു പ്രൈമറി സ്കൂളും വിഘടനവാദികള്‍ തകര്‍ത്തു . ഇതോടെ താഴ്വരയില് വിഘടനവാദികള്‍ തകര്‍ത്ത സ്കൂളുകളുടെ എണ്ണം ഇരുപത്തൊന്നായി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: