Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ കുട്ടികളൊക്കെ എവിടെപ്പോകുന്നു?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2016, 11:47 am IST
in Vicharam

കേരളത്തിലെ ആഭ്യന്തരാവസ്ഥ അപകടകരമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് സംസ്ഥാനത്ത് സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്നത് വര്‍ധിച്ചു എന്നാണ്. ഈ വര്‍ഷം സെപ്തംബര്‍ 15 വരെ 74 സ്ത്രീകളെയും 12 കുട്ടികളെയും കാണാതായെന്ന് പരാതി ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇത് ഒരു പുതിയ പ്രതിഭാസമല്ല. കേരളത്തില്‍ പെണ്‍വാണിഭം വ്യവസായമായി മാറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.

കുട്ടികള്‍ പള്ളികളില്‍പോലും പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്കിരയാകുന്നു. പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകലും വില്‍ക്കലും തുടങ്ങിയിട്ടും വര്‍ഷങ്ങളായി. മറ്റൊരു വസ്തുത ലൗജിഹാദ് ഇന്ന് ഒരു യാഥാര്‍ത്ഥ്യമാണെന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ‘ജന്മഭൂമി’ കേരളത്തില്‍ പ്രേമം നടിച്ച് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്നത് വാര്‍ത്തയാക്കിയിരുന്നു. ഇപ്പോള്‍ വാര്‍ത്ത ലൗജിഹാദിലൂടെ പെണ്‍കുട്ടികളെ കുടുക്കി മതംമാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ അഫ്ഗാനിസ്ഥാനിലേക്കും സൗദി അറേബ്യയിലേക്കും കടത്തുന്നു എന്നതാണ്. ലൗജിഹാദും ഐഎസ് ഭീകരതയും കേരളം നേരിടുന്ന ഭീകര യാഥാര്‍ത്ഥ്യങ്ങളാണ്.

കഴിഞ്ഞ ജനുവരി മുതല്‍ 701 കുട്ടികളെ സംസ്ഥാനത്ത് കാണാതായി. ചില്‍ഡ്രന്‍ മിസിങ് ഇന്ന് മാധ്യമങ്ങളിലെ സ്ഥിരം തലക്കെട്ടാണ്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയും ഇത് സ്ഥിരീകരിക്കുന്നു. ജനുവരി 12 മുതല്‍ ഒക്‌ടോബര്‍ 13 വരെ കാണാതായവരില്‍ 478 പെണ്‍കുട്ടികളുമുണ്ട്. ഇവര്‍ പെണ്‍വാണിഭ ഇരകളായെന്ന് സംശയിക്കപ്പെടുന്നു. 241 കുട്ടികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഇന്നത്തെ പല കുട്ടികള്‍ക്കും സഹനശേഷിയില്ല. ടീച്ചറോ മാതാപിതാക്കളോ വഴക്കുപറഞ്ഞാലും കുട്ടികള്‍ ഓടിപ്പോകുകയും ചിലപ്പോള്‍ ആത്മഹത്യയും ചെയ്യുന്നു. 2015 ല്‍ 789 പെണ്‍കുട്ടികളടക്കം 1600 പേരെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടികള്‍ കാണാതാകുന്നതില്‍ മുന്നില്‍ മലപ്പുറമാണ്. പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ സൊസൈറ്റിയുടെ അഭിപ്രായത്തില്‍ ഇവര്‍ വേശ്യാലയങ്ങളിലെത്തിപ്പെട്ടിരിക്കാം.

ഒരുമാസം 21 കുട്ടികളെ വീതം കാണാതാകുന്നുണ്ടത്രെ. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയില്‍ ചേരാനാണോ എന്ന അഭ്യൂഹം നില്‍നില്‍ക്കുകയാണ്. കണ്ണൂരില്‍നിന്ന് ഉമ്രയ്‌ക്കുപോയ നാലംഗ കുടുംബത്തെയും പിന്നീട് കണ്ടവരില്ല. 2011 മുതല്‍ 2015 വരെ 6020 കുട്ടികളെ കാണാതായിട്ടും എന്തുകൊണ്ട് കേരളം പ്രതികരിക്കുന്നില്ല എന്നത് ചോദ്യംചിഹ്നം തന്നെയാണ്. കാണാതായ കുട്ടികളുടെ എണ്ണം 2011 ല്‍ 951 ആയിരുന്നതാണ് 2015 ല്‍ 3311 ആയത്. കാസര്‍കോട്ട് നിന്നും 17 കുട്ടികളും നാലുപേര്‍ പാലക്കാട്ടുനിന്നും ഐഎസ് കേന്ദ്രങ്ങളിലെത്തിയ തായി വാര്‍ത്തയുണ്ട്. കേരള ജനസംഖ്യയുടെ മൂന്നിലൊന്നാണ് മുസ്ലിംകള്‍. ഇവരുടെയിടയില്‍ ഇസ്ലാമിക തീവ്രവാദം വളര്‍ന്നുവരുന്നു. മധ്യേഷ്യയില്‍ ജോലി തേടി പോകുന്നവരും ജിഹാദികളാകുന്നുണ്ട്.

ആഭ്യന്തരവകുപ്പ് മിസിങ് പേഴ്‌സണ്‍ എന്‍ക്വയറി സെല്‍ (എംപിഇസി) എല്ലാ പോലിസ് സ്റ്റേഷനിലും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും വളരുന്ന കുറ്റകൃത്യം തട്ടിക്കൊണ്ട് പോകലാണ്. 10000 ലൗജിഹാദ് മതംമാറ്റമാണ് കഴിഞ്ഞ ദശകത്തില്‍ ഉണ്ടായത്. 2012 ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് 7713 പേരെ തട്ടിക്കൊണ്ടുപോയി മതംമാറ്റി എന്നാണ്. കേരളത്തിലെ 3.3 കോടി ജനസംഖ്യയില്‍ 54.73% ഹിന്ദുക്കളും 26.56 മുസ്ലിംകളും 18.38% ക്രിസ്ത്യാനികളുമാണുള്ളത്. ഇപ്പോള്‍ കേരളത്തിലെ അനാഥാലയങ്ങളിലേക്കെന്ന് പറഞ്ഞ് നേപ്പാളില്‍നിന്നും ബംഗ്ലാദേശില്‍നിന്നും കുട്ടികളെ കടത്തിക്കൊണ്ടുവരുന്നു. ഇത് ഒരു പുതിയ പ്രതിഭാസമല്ല. ലോകത്താകെ 20 ദശലക്ഷം കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്നുണ്ടത്രെ.

തട്ടിക്കൊണ്ടുപോയ സ്ത്രീകളെയും പെണ്‍കുട്ടികളെയും വേശ്യാലയങ്ങളില്‍ എത്തിക്കുന്നുണ്ട്. യൂനിസെഫ് ഈ വിഷയം പഠനവിധേയമാക്കിയിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ (എന്‍എച്ച്ആര്‍സി) പറയുന്നത് രാജ്യത്ത് 400,000 കുട്ടികളെ കാണാതായിട്ടുണ്ടെന്നും ഇതില്‍ 11,000 പേര്‍ ഇപ്പോഴും എവിടെയാണെന്നറിയില്ലെന്നുമാണ്. ഇതിന് അറുതിവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

പുതിയ വാര്‍ത്തകള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.