മൂന്നാര്‍: മൂന്നാറില്‍ രണ്ടുദിവസത്തിനിടെ മോഷണം പോയത് 30 പവനും 20000 രൂപയുമാണ്. ശനിയാഴ്ച ഉദയകുമാര്കലൈ സെല്‍വി ദമ്പതികളുടെ വീട്ടില്‍ നിന്നും 5 പവനും 20000 രൂപയും കവര്‍ന്ന മോഷ്ടാക്കള്‍ ചൊവ്വാഴ്ച അയല്‍വാസിയായ മനോജ് ജയ ദമ്പതികളുടെ വീട്ടില്‍ നിന്നും 25 പവനും കവര്‍ന്നു.
രണ്ടുവീടുകളിലും ആള്‍താമസമില്ലായിരുന്നു. രണ്ടുവീട്ടിലെയും ദമ്പതികള്‍ മോഷണം നടക്കുമ്പോള്‍ ബന്ധുവീട്ടിലായിരുന്നു. ഉദകുമാര്കലൈസെല്വി ദമ്പതികളുടെ വിട്ടില്‍ പൂട്ടുതകര്‍ത്താണ് മോഷ്ടാക്കള്‍ സ്വര്‍ണ്ണഭരണങ്ങള്‍ മോഷ്ടിച്ചത്. മനോജ്ജയ ദമ്പതികളുടെ വീടിന്റെ പിന്‍ഭാഗത്തെ കതകുതല്ലിതകര്ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന മാല, വള, കമ്മല്‍ തുടങ്ങിയവയാണ് മോഷ്ടിച്ചത്. രണ്ടുമോഷണം നടന്നത് ഒരുദിവസമായിരിക്കുമെന്നാണ് പോലിസിന്റെ നിഗമനം.മനോജ്ജയ ദമ്പതികളുടെ വീടിന്റെ പിന്‍ഭാഗത്തെ കതക് രണ്ടുദിവസമായി തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി സംഭവം ഉടമകളെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തി പരിശോധന നടത്തവെയാണ് മോഷണം നടന്നത് മനസ്സിലായത്.
തുടര്‍ന്ന് സംഭവം മൂന്നാര്‍ പോലിസിനെ അറിയിച്ചു. മൂന്നാര്‍ എസ്ഐ ജിതേഷിന്റെ നേത്യത്വത്തില്‍ ഡോഗ് സ്ക്വാടും, വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. രണ്ടുദിവസമായി പോലീസ് നായയടക്കം കോളനിയില്‍ പരിശോധന കര്‍ശനമാക്കിയപ്പോഴാണ് പോലീസിന്റെ മൂക്കിന്റെ തുമ്പത്ത് മറ്റൊരു മോഷണം നടന്നത്. മൂന്നാറില്‍ ഏറ്റവുമധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് മൂന്നാര്‍ കോളനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: