പള്ളുരുത്തി: ഒരിടവേളക്കുശേഷം പടിഞ്ഞാറന്‍ കൊച്ചിയില്‍ കുറ്റവാളികളുടെ അഴിഞ്ഞാട്ടം. പടിഞ്ഞാറന്‍ കൊച്ചിയിലെ പോലീസ് സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ് കുട്ടിക്കുറ്റവാളികള്‍ മുതല്‍ മുതിര്‍ന്ന ഗുണ്ടകള്‍ വരെ തെരുവില്‍ വെല്ലുവിളി നടത്തുന്നത്. രണ്ടു മാസത്തിനിടയില്‍ ചെറുതും വലുതുമായ നിരവധി സംഭവങ്ങളാണ് നടന്നത്. മയക്കുമരുന്നു സംഘങ്ങളും, ഗുണ്ടകളും തെരുവില്‍ സജീവമായതോടെ ജനങ്ങള്‍ പുറത്ത് ഇറങ്ങാന്‍ പോലും ഭയപ്പെടുകയാണ്.
പടിഞ്ഞാറന്‍ കൊച്ചിയില്‍ ആറു പോലീസ് സ്റ്റേഷനുകളും ഒരു എയ്ഡ് പോസ്റ്റും നിലവിലുണ്ട്. ഓരോ ഗുണ്ടാസംഘങ്ങള്‍ക്കും വ്യത്യസ്ത പേരുകളും ചിഹ്നങ്ങളും വരെയുണ്ട്. നിലവിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമേ ഇവിടെയുള്ളുവെങ്കിലും സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് ഇവര്‍ക്ക് അനുകൂല സാഹചര്യമാവുകയാണ്.
പെരുമ്പടപ്പില്‍ ഒരു മാസം മുന്‍പ് ഒരു ചെറുപ്പക്കാരനെ വകവരുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് കാലടി വധക്കേസിലെ പ്രതികളായവര്‍ക്കാണ്. തോപ്പുംപടി യും പരിസരവും അക്രമികളുടെ താവളമായി മാറി. ഈയിടെ ഇവിടങ്ങളില്‍ നടന്ന അക്രമസംഭവങ്ങള്‍ എല്ലാം നടന്നത്പട്ടാപ്പകല് ആണെന്നുള്ളത് നാട്ടിലെ സ്ഥിതി ഗതികളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: