കൃത്യമായ ആസൂത്രണത്തിലൂടെ, ശക്തമായി ഉറി അക്രമണത്തിന് രാജ്യം മറുപടി നല്‍കിയത് ഒരേസമയം ഭരണനേതൃത്വത്തിന്റെയും നമ്മുടെ സൈനികശക്തിയുടെയും കാര്യശേഷിയാണ് കാണിക്കുന്നത്.
ഭാരതത്തിന്റെ സഹിഷ്ണുത ഭീരുത്വമല്ല എന്ന ഉറച്ച താക്കീതാണ് ഈ നടപടിയിലൂടെ പാക്കിസ്ഥാന് ബോധ്യപ്പെട്ടത്. നരേന്ദ്രമോദി എന്ന ഭരണാധിപന്റെ അചഞ്ചലമായ രാജ്യസ്നേഹവും കര്‍മശേഷിയും വെളിപ്പെട്ട നിമിഷങ്ങള്‍ കൂടിയായിരുന്നു ഇത്. ഭീകരത പാക്കിസ്ഥാന് മണ്ണില്‍നിന്നും തുടച്ചുനീക്കാനുള്ള കരുത്തുറ്റ ഉദ്യമമായി ഭാരതത്തിന്റെ ഈ തിരിച്ചടിയെ വിലയിരുത്താം.
സി.ഷാജീവ്,
പെരിങ്ങിലിപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: