ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ വന്‍ പ്രക്ഷോഭത്തിന് തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന് ഖാന് തയ്യാറെടുക്കുന്നു. ഇസ്ലാമബാദ് പിടിച്ചെടുക്കുക എന്ന സമരമാണ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപരോധിക്കുകയും തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ സ്തംഭിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
പാക്ക് ജനതയുടെ ഭരണകര്‍ത്താവായിരിക്കാന്‍ നവാസ് ഷെരീഫിനു അവകാശമില്ല. ഷെരീഫിനു മുന്നില്‍ ഇനി രണ്ടു മാര്‍ഗങ്ങളാണുള്ളത്.
ഒന്നുകില്‍ അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് രാജ്യത്തിനു ചേര്‍ന്ന പ്രധാനമന്ത്രിയാണ് അദ്ദേഹമെന്ന് തെളിയിക്കുക, അല്ലെങ്കില്‍ രാജിവെക്കുക. അതല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട്പോകുമെന്ന് ഇമ്രാന് ഖാന് വ്യക്തമാക്കി.
ഒക്ടോബര്‍ 30ന് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഇമ്രാന് പറഞ്ഞതായി പാക്ക് പത്രം റിപ്പോര്‍ട്ട് ചെയ്തു. നവാസ് ഷെരീഫ് എല്ലതാതരത്തിലും പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: