ഇസ്ലാമബാദ്: സുരക്ഷാ കാര്യവുമായി ബന്ധപ്പെട്ട് പാക്ക് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വ്യാജമെന്ന് കരസേന മേധാവി ജനറല്‍ റഹീല്‍ ഷരീഫ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രാജ്യ സുരക്ഷ സംബന്ധിച്ച് ഉന്നതതല യോഗത്തില്‍ സര്‍ക്കാരും സൈന്യവും തമ്മിലുള്ള ഭിന്നത മറനീക്കിയെന്നായിരുന്നു ഡോണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ട്. ഇത് ശരിയല്ല. ഷെരീഫ് പറഞ്ഞു.
ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്ത ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണ്. പാക്കിസ്ഥാനിലെ ഭീകര സംഘടനകള്‍ ഭാരതത്തിനും അഫ്ഗാനിസ്ഥാനുമെതിരെ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. പാക്കിസ്ഥാന് സൈന്യം ഇവക്കുവേണ്ട സഹായങ്ങള്‍ ചെയ്യുന്നത് സംബന്ധിച്ച് ഉന്നതതല യോഗത്തില്‍ ചര്‍ച്ച നടത്തിയതായും ഡോണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജിഹാദികള്‍ ജയിലിലാവുമ്പോള്‍ അവരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ഷരീഫിന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ഷരീഫ് ഐഎസ്ഐ മേധാവി റിസ്വാന് അഖ്തറിന് നിര്‍ദ്ദേശം നല്‍കിയതായും പറയുന്നുണ്ട്.
പാക്ക് മാധ്യമത്തില്‍ വന്ന വാര്‍ത്ത സര്‍ക്കാരിനേയും സൈന്യത്തിനേയും ഒരുപോലെ പ്രതിരോധത്തിലാക്കി. വാര്‍ത്ത വ്യാജമാണെങ്കില്‍ പാക് സൈന്യം എന്തിനാണ് ഇത്രയും അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് ഭാരതം പ്രതികരിച്ചു. പാക്ക് ചാരസംഘടനയായ ഐഎസ്ഐയും കര സേനയും നടത്തിവരുന്ന ഒത്തുകളികളാണ് ഡോണ്‍ പുറത്തുകൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: