അകിഹിതോ ഹിസാഹിതോ
ടോക്യോ: 10 വര്‍ഷം മുമ്പ് ജപ്പാന്‍ രാജവംശമായ ക്രിസന്തേമം പ്രതിസന്ധി നേരിട്ടു; 41 വര്‍ഷം കുടുംബത്തില്‍ ആണ്‍കുട്ടി പിറന്നില്ല, അനന്തരാവകാശി ഉണ്ടാകില്ല. വംശം അന്യം നില്‍ക്കും. വംശാധികാര തുടര്‍ച്ചയില്‍ ചക്രവര്‍ത്തിനിമാര്‍ക്ക് ഭരണാവകാശമില്ല. വലിയ ചര്‍ച്ചയും വാര്‍ത്തയുമായി വിഷയം. 2006ല്‍ ഹിസാഹിതോ ജനിച്ചപ്പോള്‍ ആ പ്രശ്‌നം പരിഹരിച്ചു.
ഇപ്പോള്‍ പുതിയ വിഷയം; ചക്രവര്‍ത്തിക്ക് സ്ഥാനം ഒഴിയാന്‍ ആഗ്രഹം; പക്ഷേ നിയമമില്ല. ചക്രവര്‍ത്തി അകിഹിതോയ്‌ക്ക് പ്രായം 82 ആയി. രണ്ടു മാസം മുമ്പ്, അനാരോഗ്യം മൂലം അധികാരമൊഴിയാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. പക്ഷേ 2600 വര്‍ഷത്തെ ചരിത്രത്തില്‍, അധികാരമാറ്റം മരണശേഷമേ സാധിക്കൂ. അകിഹിതോയുടെ 10 വയസ്സുള്ള പേരക്കുട്ടി ഹാസാഹിതോയും, 80 വയസുള്ള അനുജനും 60 കഴിഞ്ഞ രണ്ട് മക്കളുമാണ് അവകാശിപ്പട്ടികയില്‍. 80 കഴിഞ്ഞ അനുജനെ ഭരണം ഏല്‍പ്പിക്കാനുമാവില്ല.
വയോജനങ്ങളുടെ എണ്ണം ജപ്പാനില്‍ കൂടുകയാണ്. 2060-ല്‍ ആകെ ജനസംഖ്യയുടെ 30 ശതമാനം വൃദ്ധജനങ്ങളാകും. അതിനാല്‍ ഇളയ മകന്‍ നറുഹിതോയെ അധികാരമേല്‍പ്പിക്കാന്‍ അകിഹിതോ രാജിക്ക് ഒരുങ്ങുകയാണ്. 10 വയസുകാരന്‍ ഹിസാഹിതോയുടെ അമ്മാവനാണ് നറുഹിതോ.
ജപ്പാനില്‍ പുതിയ നിയമ നിര്‍മ്മാണം നടത്തിയാലേ ഇപ്പറഞ്ഞതൊക്കെ നടക്കൂ. നിയുക്തനായാല്‍ ജീവിതാന്ത്യം വരെ അധികാരത്തിലിരിക്കുകയും അനന്തരാവകാശി സ്ഥാനാരോഹണം ചെയ്യുകയുമാണ് പതിവ്. പകരം സ്ഥാനത്യാഗത്തിന് രാജാവിനെ അനുവദിക്കുന്ന നിയമം നിര്‍മ്മിച്ചാലേ കാര്യങ്ങള്‍ നടക്കൂ.
പ്രധാനമന്ത്രി ഷിന്‍സോ ആബെ നിയോഗിച്ച സമിതി അടുത്തയാഴ്ച ഇതു സംബന്ധിച്ച് യോഗം ചേരും. 2600 വര്‍ഷം പഴക്കമുള്ള വ്യവസ്ഥിതിക്ക് മാറ്റം വരുത്തിക്കൊണ്ടുള്ള നിയമ നിര്‍മ്മാണത്തിനു തീരുമാനം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, മുമ്പ് ചര്‍ച്ചാ വിഷയമായ, വനിതകള്‍ക്ക് കിരീട ധാരണത്തിനുള്ള വകുപ്പുണ്ടാക്കുന്ന കാര്യം പരിഗണിച്ചേക്കില്ല. അതല്ല, കാലം മാറിയ സാഹചര്യത്തില്‍, 2005 ല്‍ ചക്രവര്‍ത്തിനിമാരും ആകാമെന്ന നിയമ നിര്‍മ്മാണത്തിന് കൈക്കൊണ്ട തീരുമാനങ്ങള്‍ പൊടിതട്ടിയെടുത്തേക്കാമെന്ന് കരുതുന്നവരുമുണ്ട്.
എന്നാല്‍, തന്നെ പിന്തുണയ്‌ക്കുന്ന ജനാധിപത്യ വിശ്വാസികളില്‍ മാമൂലുകള്‍ പിന്തുടരുന്നവര്‍ ഏറെയുള്ളതിനാല്‍, അത്തരമൊരു നടപടിക്ക് പ്രധാനമന്ത്രി ആബെ തയ്യാറാകില്ലെന്ന് വാദിക്കുന്നവരുമുണ്ട്.
















