മുംബൈ: പാക്ക് അധീന കശ്മീരില്‍ ഭാരതം നടത്തിയ മിന്നലാക്രമണത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളതാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പ്രത്യാക്രമണം നടത്തിയത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ഭാരത സേനയാണ്. അതിനാല്‍ സംശയമുന്നയിച്ചവര്ക്കും പ്രത്യാക്രമണത്തിന്റെ ക്രെഡിറ്റ് സ്വന്താമാക്കാമെന്ന് മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി.
അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത് സൈന്യമാണ്. അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയല്ല. അതേസമയം, ആക്രമണത്തിന്റെ ക്രെഡിറ്റിന്റെ ഭൂരിഭാഗവും പ്രധാനമന്ത്രിക്കും സര്‍ക്കാരിനും അവകാശപ്പെട്ടതാണ്. കാരണം ആ തീരുമാനം ആവിഷ്കരിച്ച് നടപ്പാക്കിയത് ഭരണകൂടമാണ്. മോദിയുടെ നിര്‍ദ്ദേശ പ്രകാരം പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് താന്‍ ചെയ്തത്. മനോഹര്‍ പരീക്കര്‍ പറഞ്ഞു.
ആക്രമണത്തിന്റെ ക്രെഡിറ്റ് പങ്ക് വയ്ക്കുന്നതിന് എനിക്കൊരു മടിയുമില്ല- ഒരു ചടങ്ങില്‍ സംസാരിക്കവെ പരീക്കര്‍ പറഞ്ഞു. ക്രെഡിറ്റ് പങ്കുവയ്ക്കപ്പെട്ടാല്‍ പലരും അടങ്ങുമെന്നും കരുതുന്നു. ജനങ്ങളുടെ വികാരം മനസിലാക്കിയുള്ള ഒരു പ്രവൃത്തിയായിരുന്നു ഉണ്ടായതെന്നും അതില്‍ ജനങ്ങള്‍ ഇപ്പോള്‍ സംതൃപ്തരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: