കാഞ്ഞിരപ്പള്ളി: നാട്ടുകാരുടെ ഏതാവശ്യത്തിനും കുട്ടാപ്പി ഓടിയെത്തുമായിരുന്നു കുട്ടാപ്പിയെന്ന ടിജോ. മണ്ണാര്‍ക്കയം നെടുംപ്ലാക്കില്‍ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു 22 വയസുകാരന് ടിജോ.
കുട്ടിക്കാലം മുതലേ വാഹന കമ്പക്കാരനായിരുന്ന കുട്ടാപ്പി അധ്വാനിച്ച് വാന്‍ വാങ്ങിയിട്ട് നാലു മാസം മാത്രമേ ആയിട്ടുള്ളൂ. ആശിച്ച് വാങ്ങിയ വാഹനത്തില്‍ തന്നെ കുട്ടാപ്പിയുടെ അന്ത്യവും സംഭവിച്ചത് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും തീരാ വേദനയായി. പഠനത്തിന് ശേഷം ഓട്ടോ റിക്ഷാ ഓടിച്ചുണ്ടാക്കിയ സമ്പാദ്യം കൊണ്ടാണ് വാന്‍ വാങ്ങിയത്.
വാന്‍ ഓടിച്ചു കിട്ടുന്ന തുച്ഛമായ തുക കുടുംബത്തിന്റെ പ്രധാന വരുമാനവുമായിരുന്നു. അച്ഛന് കുഞ്ഞുമോന് ബേക്കറി ജീവനക്കാരനാണ്.
ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ടിജോയുടെ വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ അത്താണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: