Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഐഎസിന്റെ കരിനിഴല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 08:24 pm IST
in Vicharam

അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെ ഭാരതസൈന്യം അതിശക്തമായി നേരിടുന്നതില്‍ രാജ്യംമുഴുവന്‍ അഭിമാനിക്കുകയാണ്. എന്നാല്‍ പാക്ക് ഭീകരരുടെ മാനസപുത്രന്മാരായി വിലസുന്ന ചിലര്‍ കേരളത്തിലെ ജനങ്ങളുടെ ഉറക്കംകെടുത്തുകയാണ്. ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിലെ മലയാളി സാന്നിദ്ധ്യം കുറെ നാളായി കേരളത്തിലെ ജനങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. കേരളം മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി അറിയപ്പെടുമ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍ വ്യത്യസ്തമാണ്. ഏത് മുന്നണി കേരളം ഭരിച്ചാലും മതന്യൂനപക്ഷങ്ങള്‍ക്ക് അമിതമായ പ്രാതിനിധ്യം ലഭിക്കുന്നു. ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കിയ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇതിന്റെ ഒന്നാന്തരം ഉദാഹരണമായിരുന്നു. ഇത് മതേതരത്വത്തിന് വിരുദ്ധമാണെന്ന് പറയാന്‍ ആരും തയ്യാറല്ല. മതേതരത്വത്തിന്റെ പേരില്‍ ആണയിടുന്നവര്‍ തന്നെ ചോറിങ്ങും കൂറങ്ങുമെന്നുമുള്ള നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത്.

ഇസ്ലാമിക ഭീകരസംഘടനകളോടുള്ള സമീപനത്തിലും ഇതു കാണാം. ഐഎസ് ഘടകം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കേരള പോലീസ് കൂടുതല്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു. ഭീകരസംഘടനകളുടെ കേരളത്തിലെ സാന്നിദ്ധ്യം കണ്ടുതുടങ്ങിയിട്ട് വര്‍ഷങ്ങളായി. വാഗമണില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കി എന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ സംഭവം മലയാളികളെയെന്നല്ല രാജ്യത്തെ മുഴുവന്‍ ആളുകളെയും അസ്വസ്ഥരാക്കുകയുണ്ടായി. കശ്മീരില്‍ ഭീകരാക്രമണം നടത്തുന്നവരില്‍ കേരളത്തില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പിച്ചുപറയാന്‍ ഇപ്പോള്‍ ആര്‍ക്കുമാവില്ല. കേരളത്തിലെ ചിലര്‍ പാക്കിസ്ഥാന്‍ വാദികളായി മാറുന്നുവെന്നത് ഹൃദയഭേദകമാണ്.

സുബ്ഹാനി എന്ന ഐഎസ് ഭീകരന്‍ തൊടുപുഴ സ്വദേശിയായ തമിഴ്‌നാട്ടുകാരനാണ്. സമൂഹ മാധ്യമങ്ങള്‍വഴി ഐഎസിലെത്തിയ ഇയാള്‍ ഇറാഖില്‍നിന്നാണ് ഭീകരാക്രമണത്തിന് പരിശീലനം നേടിയതത്രെ. കണ്ണൂരിലെ കനകമലയില്‍നിന്ന് പിടിയിലായ ഐഎസ് ഭീകരര്‍ നല്‍കിയ സൂചനയനുസരിച്ചാണ് സുബ്ഹാനിയെ തിരുനല്‍വേലിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. കേരളത്തില്‍നിന്ന് 20 നും 30 നും ഇടയിലുള്ള 17 പേര്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാസര്‍കോട്ട് നിന്ന് മെഡിക്കല്‍-എഞ്ചിനിയറിങ് ഡിഗ്രിയ്‌ക്ക് പഠിച്ചിരുന്ന അഞ്ച് ദമ്പതിമാര്‍ ശ്രീലങ്കയില്‍ പരിശീലനം നേടി ഐഎസില്‍ ചേര്‍ന്നു. കേരളത്തില്‍ ‘ലൗ ജിഹാദ്’ ഒരുപാട് ഹിന്ദുപെണ്‍കുട്ടികളെ ഇസ്ലാം മതവിശ്വാസികളാക്കി. 2500 സ്ത്രീകളെ മതംമാറ്റി മുസ്ലിം ആക്കിയെന്നാണ് ഒരു കണക്ക്.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കേരള പോലീസ് ലൗജിഹാദ് വഴി ഭീകരസംഘടനയിലേക്ക് ചേര്‍ന്ന നാല് മലയാളികളെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍നിന്നും 70 യുവാക്കളെയാണ് കാണാതായിട്ടുള്ളത്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ നിരവധി യുവാക്കള്‍ പാക്കിസ്ഥാനിലെ ഭീകരവാദ പരിശീലനത്തിന് റിക്രൂട്ട് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ നാലുപേര്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുണ്ടായി. ഇതിലൊരാള്‍ ക്രിസ്ത്യാനിയായിരുന്നു. ഇയാള്‍ മതംമാറി മുഹമ്മദ് യാസിന്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു.

കേരളം ഇന്ന് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ താവളമാണ്. നിരോധിത സംഘടനയായ സിമി കേരളത്തില്‍ സജീവമാണ്. എന്നാല്‍ കേരളം ഭരിക്കുന്ന സര്‍ക്കാരുകളോ പോലീസോ ഇത് കാര്യമായെടുക്കുന്നില്ല. കേരളത്തില്‍ ഇസ്ലാമിക് ഭീകരത വ്യാപകമാണെന്ന വസ്തുത കേരള പോലീസോ, കേരള സര്‍ക്കാരോ ഗൗരവമായി എടുത്തില്ല. ഇതിന്റെ പരിണിതഫലമാണ് കൊടുംഭീകര സംഘടനയായ ഐഎസിലേക്ക് മലയാളി യുവാക്കള്‍ ചേക്കേറുന്നത്. ഇതിനെതിരെ മുഖംനോക്കാതെ ശക്തമായ നടപടി സ്വീകരിക്കാത്തപക്ഷം വലിയ വിപത്തിനെ ക്ഷണിച്ചുവരുത്തുകയായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

India

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

Kerala

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

Kerala

കൊണ്ടുനടന്നതും നീയേ …ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ വർഗീയ ഏകീകരണം

India

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

പുതിയ വാര്‍ത്തകള്‍

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.