ബെംഗളൂരു: തമിഴ്നാടിന് 6000 ക്യുസെക്സ് വെള്ളം വിട്ടു നല്‍കണമെന്ന് കര്‍ണാടകയ്ക്ക് സുപ്രീകോടതിയുടെ നിര്‍ദ്ദേശം. അടുത്ത രണ്ട് ദിവസത്തേയ്ക്ക് വെള്ളം വിട്ട് നല്‍കണമെന്നാണ് ഉത്തരവ്.
തമിഴ്നാടിനുള്ള ജലവിതരണത്തില്‍ വീഴ്ച്ച വരുത്തരുതെന്ന് മുന്നറിയിപ്പ് നല്കിയ കോടതി അങ്ങനെ ചെയ്യുന്നത് ഫെഡറല്‍ സംവിധാനത്തിലെ പരാഹാരമല്ലെന്നും ചൂണ്ടിക്കാട്ടി.
ഇരു സംസ്ഥാനങ്ങളുമായി ചര്‍ച്ചക്ക് വഴിയൊരുക്കാന്‍ അഡ്വക്കറ്റ് ജനറിലിനോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. കാവേരി നദിയില്‍നിന്ന് കൂടുതല്‍ വെള്ളം വേണമെന്ന തമിഴ്നാടിന്റെ ഹര്‍ജിയും വെള്ളം നല്‍കണമെന്ന ഉത്തരവില്‍ ഭേദഗതി വേണമെന്ന കര്‍ണാടകത്തിന്റെ അപേക്ഷയും പരിഗണിച്ചാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ വെള്ളം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് കര്‍ണാടകം നടപ്പാക്കിയിരുന്നില്ല. കോടതി ഉത്തരവ് കര്‍ണാടകത്തിനെതിരായാല്‍ ഉണ്ടാകുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെംഗളുരുവില്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം വേണമെന്നാവശ്യപ്പെട്ടുള്ള തമിഴ്നാടിന്റെ ഹര്‍ജി കഴിഞ്ഞ ചൊവ്വാഴ്ച പരിഗണിച്ച സുപ്രീംകോടതി 6000 ക്യുസെക്സ് വെള്ളം പ്രതിദിനം നല്‍കണമെന്ന് കര്‍ണാടകത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കര്‍ണാടകം കാവേരിയിലെ വെള്ളം ബെംഗളുരുവിനും നദീതട ജില്ലകള്‍ക്കും കുടിവെള്ള ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാകൂ എന്ന പ്രമേയം പാസാക്കിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
സപ്തംബര്‍ 20ലെ കോടതി ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹരജി നല്കിയ കര്‍ണാടക സര്‍ക്കാര്‍ ഈ പ്രമേയവും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം മുന്‍ ഉത്തരവനുസരിച്ച് വെള്ളം വിട്ടുനല്‍കാതെ കര്‍ണാടകത്തിന്റെ ഹര്‍ജി പരിഗണിക്കരുതെന്ന ആവശ്യവുമായി തമിഴ്നാടും കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: