Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോഴിക്കോടിന്റെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 11:19 pm IST
in Vicharam

ഹിന്ദുത്വ പ്രസ്ഥാനങ്ങളും ബിജെപിയും

ഭാരതീയ ജനസംഘം 1951 ഒക്‌ടോബര്‍ 21 നാണ് രൂപീകരിച്ചതെങ്കിലും കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് 1953 ലാണ്. അന്നത്തെ ജനറല്‍ സെക്രട്ടറി പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയാണ് കേരളത്തില്‍ ജനസംഘത്തിന് തുടക്കമിട്ടത്. കോഴിക്കോടും പാലക്കാടും സന്ദര്‍ശിച്ച ദീനദയാല്‍ജി കേരളത്തില്‍ സംഘടനാ സെക്രട്ടറിയായി ടി.എന്‍. ഭരതനെ നിയോഗിച്ചു. 1957 ല്‍ പി. പരമേശ്വര്‍ജി സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. തുടര്‍ന്നാണ് ജനസംഘത്തിന് വ്യവസ്ഥാപിതമായ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയത്. കെ. രാമന്‍ പിള്ളയും പി. നാരായണന്‍ജിയും മേഖലാ സംഘടനാ സെക്രട്ടറിമാരായി നിയോഗിക്കപ്പെട്ടു. 1958 ല്‍ കോഴിക്കോട് ചേര്‍ന്ന പഠന ശിബിരത്തിലും ദീനദയാല്‍ജിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1960 ല്‍ കോഴിക്കോടും ഗുരുവായൂരും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനസംഘം മത്സരിക്കാനും തയ്യാറായി. 1963 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പാലക്കാട് നഗരസഭയിലും കാസര്‍കോഡ്-പട്ടാമ്പി പഞ്ചായത്തിലും ജനസംഘം ഏതാനും സീറ്റില്‍ വിജയിച്ചതോടെ ആത്മവിശ്വാസമായി.

1967 ലെ തെരഞ്ഞെടുപ്പില്‍ 23 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി നേടാനായ വോട്ടാണ് അഖിലേന്ത്യാ സമ്മേളനം കേരളത്തില്‍ നടത്താമെന്ന ചിന്തവന്നത്. 23 ല്‍ 11 മണ്ഡലവും ഒരു ലോക്‌സഭാ മണ്ഡലവും കോഴിക്കോടായിരുന്നു. 1967 ആഗസ്റ്റ് 27 ന് ദക്ഷിണ ഭാരത സെക്രട്ടറി ജഗന്നാഥ റാവു ജോഷി കോഴിക്കോട് നേതൃയോഗത്തിലാണ് സമ്മേളനം കോഴിക്കോടാണെന്ന കാര്യം അറിയിച്ചത്. അന്നത്തെ സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.എസ് അയ്യരുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. ഒ. രാജഗോപാല്‍ ജനറല്‍ കണ്‍വീനറുമായി. സമ്മേളനത്തില്‍ മുഴുവന്‍സമയം പ്രവര്‍ത്തിക്കാന്‍ കെ.ജി. മാരാര്‍ ഉള്‍പ്പെടെ നിരവധിപേരെത്തി. ആര്‍എസ്എസ്സിന്റെ വിസ്താരകായും പിന്നീട് ജനസംഘം കണ്ണൂര്‍ ജില്ലാ കാര്യദര്‍ശിയായും പ്രവര്‍ത്തിക്കവെയാണ് മാരാര്‍ കോഴിക്കോട് നിയോഗിക്കപ്പെടുന്നത്.

ജനസംഘ സമ്മേളനം ചരിത്രസംഭവമാകുന്നതിന് ഏറെ സഹായകമായത് കോഴിക്കോട് വേരുന്നിയ ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ സഹകരണമാണ്.

കേരളത്തില്‍ രാഷ്‌ട്രീയസ്വയം സേവക സംഘത്തിന് തുടക്കമിട്ട നഗരമാണിത്. സംഘപ്രചാരകനായി ദത്തോപന്ത് ഠേംഗ്ഡി ആദ്യമെത്തിയത് കോഴിക്കോടാണ്. 1942 ല്‍ സംഘ പ്രവര്‍ത്തനം കോഴിക്കോട് തുടങ്ങിയപ്പോള്‍ ” ഈ പരിപ്പ് ഈ വെള്ളത്തില്‍ വേവില്ല മോനെ ആര്‍എസ്എസ് കാരാ” എന്നായിരുന്നു സഖാക്കള്‍ കളിയാക്കിയത്. അത് സായുധാക്രമണത്തിലെത്തി. നിരവധി പ്രവര്‍ത്തകരെയും അനുഭാവികളെയും അമ്മമാരെയും കുഞ്ഞുങ്ങളെയും കൊന്നും കൊല്ലാകൊല ചെയ്തും ആര്‍എസ്എസിനെയും ജനസംഘത്തെയും നശിപ്പിക്കാന്‍ നോക്കി.

നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഉപ്പുവച്ച കലംപോലെ നശിച്ചുകൊണ്ടിരിക്കുന്നു. ആര്‍എസ്എസും ഇപ്പോള്‍ ബിജെപിയും വളരുന്നു. പരിപ്പ് വേവില്ലെന്ന് പറഞ്ഞ കമ്യൂണിസ്റ്റുകാര്‍ ബിജെപിയെ നേരിടാന്‍ സര്‍വരും യോജിക്കണമെന്നാണ് അപേക്ഷിക്കുന്നത്. ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ ശക്തിബോദ്ധ്യപ്പെട്ടതു കൊണ്ടാണിത്.

കോട്ടകളുടെയും കോവിലുകളുടെയും കോവിലകങ്ങളുടെയും നാടായ കോഴിക്കോടിന് അഭിമാനകരമായ ആദ്ധ്യാത്മിക പാരമ്പര്യവും യുദ്ധവിജയങ്ങളുടെ പാരമ്പര്യമുണ്ട്. പ്രതിയോഗികളെ നേരിടാനുള്ള ആശയങ്ങള്‍ക്ക് മൂര്‍ഛകൂട്ടുന്നതാവും ബിജെപി ദേശീയ സമ്മേളനം.

അരനൂറ്റാണ്ട് മുമ്പ് ജനസംഘം കോഴിക്കോട് സമ്മേളനം അംഗീകരിച്ചതും ദീനദയാല്‍ജി കണ്ടെത്തുകയും ചെയ്ത ഏകാത്മമാനവ ദര്‍ശനമാണ് ബിജെപിയുടെയും തത്വസംഹിത. അറുപത് വര്‍ഷം കേരളം മാറിമാറി ഭരിച്ച മുന്നണികള്‍ക്ക് ഇന്ന് ആശയത്തിന് പകരം ആമാശയത്തെക്കുറിച്ച് മാത്രമായി ചിന്ത. അഴിമതിയിലേക്കും അധികാര ദുര്‍വിനിയോഗത്തിലേക്കും നീങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നത് അതുകൊണ്ടാണ്.

ബിജെപി ഭരണം അഴിമതിക്കെതിരെയാണ്. ഭരണഘടനയാണ് തന്റെ മതമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കോഴിക്കോടിന്റെയും കേരളത്തിന്റെയും ചിന്താ മണ്ഡലത്തെ സ്വാധീനിക്കും.

കേരളത്തില്‍ പരിവര്‍ത്തനത്തിന്റെ കുളിര്‍കാറ്റാവും അത് സൃഷ്ടിക്കുക. വരും ദിവസങ്ങളില്‍ ബിജെപി ദേശീയസമ്മളനമാകും കേരളത്തിന്റെ ചര്‍ച്ചാവിഷയം. വിപ്ലവം ജീവവായുവായി പാടിനടന്നവര്‍ വിശ്വാസികളുടെ പ്രഛന്നവേഷം കെട്ടുന്നത് ബിജെപിയുടെ വളര്‍ച്ച ഭയന്നതുകൊണ്ടാണ്. അമ്പലങ്ങളും ആരാധനയും തകരണമെന്നാഗ്രഹിച്ചവരും ആഹ്വാനം ചെയ്തവരും അമ്പലം ഭരിക്കാനൊരുങ്ങുന്നു. ഗണേശോത്സവവും ശ്രീകൃഷ്ണജയന്തിയും ആഘോഷിക്കുന്നു. വിളക്കിനെ ഇന്ന് ഭയക്കുന്നവര്‍ നാളെ വിപ്ലവ ഗാനത്തിനുപകരം ദൈവദശകവും സരസ്വതീവന്ദനവുമെല്ലാം പരീക്ഷിച്ചാലും അത്ഭുതപ്പെടാനില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.