Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മോദിയുടെ ‘സ്‌നേഹവീട്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 11:16 pm IST
in Vicharam

എഴുത്തുകാരനായ നരേന്ദ്ര മോദിയെ ഇപ്പോള്‍ എല്ലാവരും അറിയും. 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തെക്കുറിച്ചുള്ള സംഘര്‍ഷ് മാ ഗുജറാത്ത് (ഹിന്ദിയില്‍ ആപത്കാല്‍ മെ ഗുജറാത്ത്), പൊതുജീവിതത്തില്‍ വഴികാട്ടികളായിരുന്ന ആര്‍എസ്എസ് പ്രചാരകന്മാരെ ഓര്‍മിക്കുന്ന ”ജ്യോതിപുഞ്ച്”, കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന ഭവിഷ്യത്തുകളെ എങ്ങനെ നേരിടാമെന്ന് വിശദീകരിക്കുന്ന ”കണ്‍വീനിയന്റ് ആക്ഷന്‍: ഗുജറാത്‌സ് റെസ്‌പോണ്‍സ് ടു ചലഞ്ചസ് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച്”, പ്രസംഗങ്ങളും ലേഖനങ്ങളും സമാഹരിച്ച ”സാമാജിക സമരസത” കവിതാ സമാഹാരമായ ”ആംഗ് ആ ധന്യ ചെ” (നമ്മുടെ കണ്ണുകള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു), ആര്‍എസ്എസ് പ്രചാരകനായിരുന്ന കാലത്ത് കുറിച്ചിട്ട ചിന്തകളുടെ സമാഹാരമായ ”സാക്ഷിഭാവ്”, ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറെക്കുറിച്ചുള്ള ”ശ്രീ ഗുരുജി ഏക് സ്വയം സേവക്”, ആര്‍എസ്എസ് പ്രചാരകന്‍ വക്കീല്‍ സാഹിബ് എന്ന ലക്ഷ്മണ്‍ റാവു ഇനാംദാറെക്കുറിച്ചുള്ള ”സേതുബന്ധ്” മുതലായ പുസ്തകങ്ങള്‍ നരേന്ദ്ര മോദിയിലെ ചിന്തകനെയും എഴുത്തുകാരനെയും പുറത്തുകൊണ്ടുവരുന്നതാണ്. ആര്‍എസ്എസ് പ്രചാരകനായും രാഷ്‌ട്രീയ നേതാവായും ഭരണാധികാരിയായും പൊതുജീവിതത്തിന്റെ മുഖ്യധാരയില്‍ ഇടവേളകളില്ലാതെ, നിരന്തരം നിലയുറപ്പിക്കുമ്പോള്‍ തന്നെയാണ് വായനയുടെയും എഴുത്തിന്റെയും ഏകാന്തതകളെ മോദി സ്വന്തമാക്കാറുള്ളത്.

എഴുത്തുകാരനായ നരേന്ദ്രമോദി സുപരിചതനാണെങ്കിലും അദ്ദേഹം കഥാകൃത്തുകൂടിയാണെന്ന് അപൂര്‍വം ചിലര്‍ക്കെ അറിയുകയുള്ളൂ. ഇവിടെയാണ് ‘സ്‌നേഹ വീട്’ എന്ന മോദിയുടെ കഥാസമാഹാരം ശ്രദ്ധേയമാകുന്നത്. കരുത്തനായി അറിയപ്പെടുന്ന മോദിയുടെ വ്യക്തിത്വത്തിന്റെ വൈകാരിക തലങ്ങളിലേക്ക് വെളിച്ചം വീഴ്‌ത്തുന്നതാണ് ഈ സമാഹാരത്തിലെ എല്ലാ കഥകളും. ”മനുഷ്യരുടെ വികാരവിചാരങ്ങള്‍ എനിക്ക് അപ്രാപ്യമല്ല” എന്നതാണ് താന്‍ കവിതകള്‍ എഴുതിയിട്ടുള്ളതിനെക്കുറിച്ച് അറിഞ്ഞ് ആശ്ചര്യപ്പെടുന്നവര്‍ക്കുള്ള മോദിയുടെ മറുപടി. മനുഷ്യബന്ധങ്ങള്‍ ഊടും പാവുമായി നെയ്‌തെടുത്തതാണ് മോദിയുടെ കഥകളും.

ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥക്കാലത്ത് എഴുതപ്പെട്ടവയാണ് ഈ കഥകള്‍. അടിയന്തരാവസ്ഥയില്‍ അന്നത്തെ കോണ്‍ഗ്രസ് ഭരണകൂടം ആര്‍എസ്എസിനെ നിരോധിക്കുകയുണ്ടായി.

സിഖുകാരന്റെ വേഷത്തില്‍ ഒളിവില്‍ കഴിഞ്ഞുകൊണ്ടാണ് മോദി അടിയന്തരാവസ്ഥക്കെതിരെ പോരാടിയത്. ഇക്കാലത്തെ മാനസികാവസ്ഥയും അനുഭവങ്ങളുമാണ് മോദിയെ എഴുത്തുകാരനാക്കിയതെന്ന് പറയാം. ”എന്തെങ്കിലും എഴുതാനാവുമെന്നോ ഗ്രന്ഥകാരനാവുമെന്നോ ഉള്ള വിദൂരമായ ചിന്തപോലും എനിക്കുണ്ടായിരുന്നില്ല. ഏറ്റെടുക്കേണ്ടി വന്ന ഉത്തരവാദിത്വങ്ങളാണ് എന്നെ എഴുതാന്‍ പഠിപ്പിച്ചത്,” എന്നാണ് മോദി ഒരിക്കല്‍ അഭിപ്രായപ്പെട്ടത്.

അമ്മയുടെ സ്‌നേഹമാണ് എല്ലാ സ്‌നേഹത്തിന്റെയും ഉറവിടമെന്നും അതിനെക്കാള്‍ മഹത്തരമായ സ്‌നേഹമില്ലെന്നുമാണ് മോദിയിലെ കഥാകൃത്ത് വിശ്വസിക്കുന്നത്. സുഹൃത്തുക്കള്‍ തമ്മിലും, അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലും, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍പ്പോലും അനുഭവിക്കുന്നത് ഈ സ്‌നേഹത്തിന്റെ ഓരോരോ അടരുകളാണ്. എല്ലാം മാതൃസ്‌നേഹത്തിന്റെ ഛായകള്‍.

മോദിയുടെ വ്യക്തിത്വത്തിലേക്ക് തുറക്കുന്ന ഒരു കിളിവാതിലാണ് ‘സ്‌നേഹവീട്’. മോദിയുടെ മനോവ്യാപാരങ്ങളെ അടുത്തറിയാനുതകുന്ന ഈ സമാഹാരത്തിലെ കഥകള്‍ അമ്മയുടെ സ്‌നേഹം അനശ്വരവും നിരുപാധികവുമാണെന്ന് പ്രഖ്യാപിക്കുന്നു. ഹൃദയത്തിലേക്ക് നോക്കിയാണ് മോദി ഈ കഥകള്‍ എഴുതിയിട്ടുള്ളത്. ലളിതമാണ് രചനാ ശൈലി. അതുകൊണ്ടുതന്നെ വായനക്കാരെ വശീകരിക്കാനുള്ള ശേഷി കഥകള്‍ക്കുണ്ട്. മാതൃഭാഷയായ ഗുജറാത്തിയിലെഴുതിയ കഥകള്‍ പിന്നീട് ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റുകയായിരുന്നു. ”എബോഡ് ഓഫ് ലൗ” എന്നാണ് ഇംഗ്ലീഷ് പതിപ്പിന്റെ ശീര്‍ഷകം.

നമ്മുടെ പല രാഷ്‌ട്രീയ നേതാക്കളും അറിയപ്പെടുന്ന എഴുത്തുകാരുമാണ്. എന്നാല്‍ ഇവരിലേറെയും അധികാരത്തിന്റെ പിന്‍ബലത്തില്‍ എഴുത്തുകാരായവരാണ്. ഇവിടെ നരേന്ദ്രമോദി തികച്ചും വ്യത്യസ്തനാണ്. അധികാരത്തോട് കലഹിച്ചാണ് മോദിയിലെ എഴുത്തുകാരന്‍ പിറവിയെടുക്കുന്നത്. ഒരുപക്ഷേ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാതിരുന്നെങ്കില്‍ വലിയൊരു എഴുത്തുകാരനായി മോദി മാറുമായിരുന്നു. എഴുത്തുകാരനുവേണ്ട പ്രതിഭയും ഊര്‍ജ്ജവും തനിക്കുണ്ടെന്ന് അദ്ദേഹത്തില്‍നിന്ന് ഇതിനകം വായനക്കാര്‍ക്ക് ലഭിച്ച രചനകള്‍ തെളിയിക്കുന്നു.

മുന്‍നിര പ്രസാധകരായ ”രാജ്പാല്‍ ആന്റ് സണ്‍സ്” ആണ് ‘സ്‌നേഹവീട്’ പ്രസിദ്ധീകരിച്ചിട്ടുള്ളത്. രാഷ്‌ട്രപതിമാരായിരുന്ന എ.പി.ജെ.അബ്ദുള്‍ കലാം, ഡോ.എസ്.രാധാകൃഷ്ണന്‍, പ്രധാനമന്ത്രിമാരായിരുന്ന പി.വി.നരസിംഹറാവു, അടല്‍ബിഹാരി വാജ്‌പേയി, ഐ.കെ.ഗുജ്‌റാള്‍, പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ എന്നിവരുടെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള രാജ്പാല്‍ ആന്റ് സണ്‍സിന് മോദിയുടെ കഥാസമാഹാരം വായനക്കാരിലെത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.