മുംബൈ: പാക്കിസ്ഥാനുമായിട്ടുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂർ പറഞ്ഞു.
ഭാരതത്തിന്റെ സൈനികരുടെ ജീവനേക്കാള്‍ വലുതല്ല ക്രിക്കറ്റെന്ന് അറിയിച്ച അദ്ദേഹം ഇപ്പോഴത്തെ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് സംബന്ധിച്ച ചോദ്യം തന്നെ അനാവശ്യമാണെന്നു പറഞ്ഞു.
ഇതിനു പുറമെ പാക്കിസ്ഥാന്‍ ഭീകരതയെ പിന്തുണക്കുകയാണ് ചെയ്യുന്നത്. പാക്കിസ്ഥാന്റെ ഭീകരമുഖം ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാനാണ് ഭാരതം ശ്രമിക്കുന്നതെന്നും ഠാക്കൂര്‍ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: