Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അന്നും ഇന്നും ഇടതിന് തലവേദന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 10:48 pm IST
in Vicharam

 

അമ്പത് വര്‍ഷം മുമ്പ് ഭാരതീയ ജനസംഘം ദേശീയ സമ്മേളനം കോഴിക്കോട് വന്നപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇടതും വലതുമായി വേര്‍പിരിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടപ്പോഴാണ് അവര്‍ ഒരുമിച്ചെത്തിയത്. എന്നിട്ടും അവര്‍ പലപ്പോഴും മോരും മുതിരയും പോലെയായിരുന്നു.

കേരളത്തില്‍ സിപിഎമ്മിന് ജനസംഘത്തോട് ഒട്ടും പഥ്യമുണ്ടായിരുന്നില്ല. എന്നാല്‍ സിപിഐ ഉത്തരേന്ത്യയില്‍ ജനസംഘവുമായി ചേര്‍ന്ന് മത്സരിക്കുകയും ചെയ്തു. പിന്നീട് ബീഹാറില്‍ സോഷ്യലിസ്റ്റ് നേതാവ് കര്‍പൂരി ഠാക്കൂറിന്റെ നേതൃത്വത്തില്‍ ഇരുകക്ഷികളും ഭരണ പങ്കാളികളുമായി.

ജനസംഘം സമ്മേളനം മുടക്കാനാണ് മുഖ്യമന്ത്രി നമ്പൂതിരിപ്പാട് ശ്രമിച്ചത്. ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു അന്ന്. പ്രതിനിധികള്‍ക്ക് ഭക്ഷണം നല്‍കാന്‍ റേഷന്‍ വിലയ്‌ക്ക് അരിചോദിച്ചപ്പോള്‍ നല്‍കാതെ അന്നം മുടക്കാനാണ് നമ്പൂതിരിപ്പാട് ശ്രമിച്ചത്. 5000 പ്രതിനിധികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോള്‍ ”അയ്യായിരമോ ? ജനസംഘത്തിനോ” എന്ന പ്രതികരണമായിരുന്നു നമ്പൂതിരിപ്പാടിന്.

വിലക്ക് വിലപ്പോവില്ലെന്നായപ്പോള്‍ പാലക്കാടുനിന്ന് അരികൊണ്ടുവരാന്‍ അനുമതി നല്‍കി. അന്ന് ജനസംഘം സമ്മേളനത്തിന് അതിവിശിഷ്ടാതിഥികള്‍ ഉണ്ടായില്ല. എങ്കിലും സുരക്ഷ പ്രശ്‌നമായിരുന്നു. ഇടത് സര്‍ക്കാര്‍ അതുകൊണ്ടുതന്നെ ഏറെ അങ്കലാപ്പിലായിരുന്നു.

ബിജെപി ദേശീയ സമ്മേളനം ഇപ്പോള്‍ കോഴിക്കോട് നടക്കുമ്പോഴും മുദ്രാവാക്യങ്ങളില്‍ ചെറിയ ഏറ്റക്കുറച്ചിലെ ആവശ്യമുള്ളൂ. ഇന്ന് ഇഎംഎസിന്റെ സ്ഥാനത്ത് പിണറായി വിജയന്‍. സ്വഭാവത്തിലും സമീപനത്തിലും വലിയ മാറ്റമൊന്നുമില്ല. പക്ഷേ ഇന്ന് റേഷന്‍ തരുമോ എന്ന അപേക്ഷയുമായി മുഖ്യമന്ത്രിയെ സമീപിക്കേണ്ട സാഹചര്യമല്ല.

സുരക്ഷയ്‌ക്ക് സംസ്ഥാനസര്‍ക്കാരിനെ അന്ന് ആശ്രയിക്കേണ്ടി വന്നെങ്കില്‍ ഇന്ന് സുരക്ഷയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ കരുതലൊരുക്കുന്നു, കാത്തുകെട്ടിക്കിടക്കുന്നു. ഇന്ന് പ്രതിനിധികളില്‍ വിശിഷ്ടാതിഥികളും അതിവിശിഷ്ഠാതിഥികളും സമ്മേളനത്തിനുണ്ട്. അന്ന് ജനസംഘം ചെറുതാണെങ്കില്‍ ബിജെപിയായി രൂപമാറ്റം വന്ന ഇന്ന് വളര്‍ന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായി. അന്ന് വലുതെന്ന് തോന്നിപ്പിച്ച പാര്‍ട്ടികള്‍ പലതായി, ചെറുതായി, മിക്കതും ഇല്ലാതെയുമായി. കാലം 21-ാം നൂറ്റാണ്ടിന് കരുതിവച്ച പ്രസ്ഥാനം അതാണ് ബിജെപി. ആരോടും പ്രീണനമില്ലാതെ, എല്ലാവര്‍ക്കും തുല്യനീതി എന്ന മന്ത്രവുമായി മുന്നേറുന്ന ബിജെപി ഒരു വ്യത്യസ്ത രാഷ്‌ട്രീയ പ്രസ്ഥാനമെന്ന് തെളിയിക്കുന്നതാവും കോഴിക്കോട് സമ്മേളനം.

ഇടത്-കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും ദേശദ്രോഹ ശക്തികള്‍ക്കും താക്കീതും മുന്നറിയിപ്പും നല്‍കുന്നതായിരുന്നു അന്നത്തെ മുദ്രാവാക്യങ്ങളെല്ലാം. അതില്‍ ചിലതിങ്ങനെ:

ഹിമവാന്‍തൊട്ട് സമുദ്രംവരെയും

ഭാരതവര്‍ഷം ഒന്നേയൊന്ന്

നമുക്ക് വേണ്ടത് ഭാരതനാട്ടില്‍

സംസ്‌ക്കാരത്തില്‍ ദീപശിഖ

ജാതിമതങ്ങള്‍ പ്രധാനമല്ല

നാട്ടിന്നേകത പ്രാധാന്യം

ചൂണ്ടിക്കാട്ടി രാമരാജ്യം

കിട്ടിയതോ – ഛേ കാമരാജ്യം

വരാനിരിപ്പൂ ധര്‍മരാജ്യം

പൊങ്ങട്ടെയിനി ദീപപതാക

നാഗസ്ഥാനും സ്ഥാനമില്ലിവിടെ

സിക്കിസ്ഥാനും സ്ഥലമില്ല,

മാപ്പിളനാട്ടിനൊട്ടുമില്ല.

ഇനിയും വിഭജനമൊക്കില്ല

കത്തി കഠാരി കുറുവടിയേന്തി

കണ്ണുമുരുട്ടി ചെമ്പട വന്നാല്‍

ഒന്നിനുപത്തായ് തിരിച്ചുനല്‍കും

ജനതതിയാണീദേശക്കാര്‍

രാഷ്‌ട്രീയത്തിന്‍ വേഷം പലതും

കണ്ടുമടുത്തൊരു കേരളനാട്ടില്‍

ഉയരുകയായി പകരുകയായി

ജനസംഘത്തിന്‍ ദീപശിഖ

വിഭജനവാദം വീണ്ടും വന്നാല്‍

അവരെയൊതുക്കും കൈകളിതാ

വാരിക്കുന്തം വീശിവരുന്നോര്‍ക്ക്

അന്ത്യംകാട്ടും കൈകളിതാ

അയൂബ്ഖാനും മാവോവിനും

പട്ടട നല്‍കും കൈകളിതാ”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.