ന്യൂദല്‍ഹി: ന്യായവിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന പുതിയ 300 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ രാജ്യത്ത് ആരംഭിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ പുതിയ ന്യായവില മരുന്നുകേന്ദ്രങ്ങള്‍ നിലവില്‍ വരും. വിലകൂടിയ ക്യാന്‍സര്‍ മരുന്നുകള്‍ അടക്കം കുറഞ്ഞ വിലയില്‍ ജന്‍ഔഷധിയില്‍ ലഭ്യമാണ്.
നിലവില്‍ 437 പ്രധാന് മന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങളാണ് കേരളമുള്‍പ്പെടെയുള്ള 26 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ശ്രീ തപോവന്‍ ട്രസ്റ്റ്, ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി, ലയണ്‍സ് ക്ലബ്, ഭാരത് സേവക് സമാജ് എന്നിവയുള്‍പ്പെടെ നിരവധി എന്‍ജിഒകളും ട്രസ്റ്റുകളും സൊസൈറ്റികളുമായും ഇത് സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കുന്നതിന് ആന്ധ്രാ പ്രദേശ്, ഛത്തീസ്ഗഢ്, പഞ്ചാബ്, ഹരിയാന, കേരളം, മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളുമായി കേന്ദ്ര ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ബ്യൂറോ ഓഫ് ഫാര്‍മ പബ്ലിക് സെക്ടര്‍ യൂണിറ്റ്സ് ഓഫ് ഇന്ത്യ(ബിപിപിഐ) ആണ് പദ്ധതി രാജ്യത്ത് നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ലഭിക്കാത്തതു മൂലം കേരളത്തിലെ പദ്ധതി വൈകുകയാണെന്ന ആക്ഷേപം ശക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: