Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മഴയില്ലാതെ മഴക്കാലം : നെഞ്ചില്‍ നെരിപ്പോടുമായി കര്‍ഷക സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 04:17 pm IST
inWayanad

കല്‍പ്പറ്റ : മഴയില്ലാതെ മഴക്കാലം കടന്നുപോകുമ്പോള്‍ നെഞ്ചില്‍ നെരിപ്പോടുമായി വയനാട്ടിലെ കര്‍ഷക സമൂഹം. ജലനിരപ്പ് കുറയുന്ന കിണറുകളും തോടുകളം പുഴകളും ആവശ്യത്തിനു വെള്ളം ലഭിക്കാതെ പാടങ്ങളിലും പറമ്പുകളിലും വളര്‍ച്ച മുരടിക്കുന്ന വിളകളും ഭീതി ജനിപ്പിക്കുകയാണ് കൃഷിക്കാരില്‍. വരാനിരിക്കുന്നത് വറുതികളുടെ മാസങ്ങളാണെന്ന് തിരിച്ചറിഞ്ഞ കര്‍ഷകജനതയെ വേട്ടയാടുകയാണ് ജീവിതത്തെക്കുറിച്ചുള്ള വ്യാകുലതകള്‍.

നെല്ല്, ഇഞ്ചി, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികള്‍ക്ക് കടുത്ത പ്രഹരമായിരിക്കയാണ് മഴയില്ലായ്‌മ. പാടങ്ങളില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഇറക്കിയ നഞ്ചകൃഷി ജില്ലയില്‍ പലേടത്തും നാശത്തിന്റെ വക്കിലാണ്. വാടി നില്‍ക്കുകയാണ് മിക്ക പാടങ്ങളിലും നെല്‍ച്ചെടികള്‍. ചുവട്ടില്‍ നനവ് നാമമാത്രമായതിനാല്‍ ചെടികള്‍ക്കിടയിലെ കളകള്‍ നീക്കാനും വളപ്രയോഗം നടത്താനും കഴിയുന്നില്ല. ഇപ്പോഴത്തെ കാലാവസ്ഥ ഏതാനും ആഴ്ചകള്‍ തുടര്‍ന്നാല്‍ വിളപ്പെടുപ്പിനെക്കുറിച്ച് ആലോചിക്കുകപോലും വേണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.

കാപ്പി, കുരുമുളക് ചെടികളില്‍ കായകളുടെ വളര്‍ച്ചെയെ തളര്‍ത്തുകയാണ് മഴക്കുറവ്. കുരുമുളകു ചെടികളെ വാട്ടം ബാധിച്ചുതുടങ്ങിയിട്ടുണ്ട്. നടപ്പ് സാമ്പത്തികവര്‍ഷം കാപ്പി, കുരുമുളക് ഉല്‍പാദനത്തില്‍ ഗണ്യമായകുറവ് ഉണ്ടാകുമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം.

ജില്ലയിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമായി ഇഞ്ചികൃഷിയില്‍ പണം ഇറക്കിയവര്‍ കണ്ണീരിലാണ്. മഴയുടെയും ജലസേചന സൗകര്യത്തിന്റെയും അഭാവം ഇഞ്ചിയുടെ വളര്‍ച്ച മുരടിപ്പിക്കുകയാണ്. ഇഞ്ചിപ്പാടങ്ങളിലെ കുഴല്‍ക്കിണറുകളില്‍ വെള്ളം പേരിനുമാത്രമാണ് ഉള്ളതെന്ന് കര്‍ണാടകയിലെ ഹാസന്‍, ഷിമോഗ, മൈസൂരു ജില്ലകളില്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ പറയുന്നു. ഇഞ്ചിപ്പാടങ്ങളിലെ പണികള്‍ക്കായി കൂടുതല്‍ പണം ഇറക്കുന്നത് നഷ്ടം കനത്തതാക്കുമെന്നതിനാല്‍ കൃഷി ഉപേക്ഷിച്ച് മടങ്ങാനുള്ള ആലോചനയിലാണ് കര്‍ഷകരില്‍ ചിലര്‍.

ഇടവപ്പാതി തീര്‍ത്തും ദുര്‍ബലമായിരുന്ന വയനാട്ടില്‍ വേനലിലേതുപോലെ ഒറ്റപ്പെട്ട മഴയാണ് തുടര്‍ന്നും പെയ്തത്. ജൂണ്‍ 27, 28, 29 തീയതികളില്‍ മാത്രമാണ് ജില്ലയില്‍ കാലവര്‍ഷം കലിതുള്ളിയത്. പ്രതിവര്‍ഷം ശരാശരി 3000 മില്ലീ മീറ്റര്‍ മഴ പെയ്തിരുന്ന ജില്ലയില്‍ ഏതാനും വര്‍ഷങ്ങളായി ലഭിക്കുന്ന മഴയുടെ അളവില്‍ കാര്യമായ കുറവാണ് ഉണ്ടായത്. 2012ല്‍ 1094.2-ഉം 2013ല്‍ 2070-ഉം 2014ല്‍ 1808-ഉം 2015ല്‍ 1942.8-ഉം മില്ലീ മീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയ ജില്ലയാണ് വയനാട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വയനാട്ടില്‍ പെയ്ത മഴയില്‍ 59 ശതമാനം കുറവ് ഉണ്ടായതാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണത്തിന്റെ കണക്ക്. തൃശൂര്‍ ജില്ലയില്‍ 42-ഉം മലപ്പുറത്ത് 38-ഉം പാലക്കാട് 34-ഉം ശതമാനം മഴക്കുറവാണ് കണക്കാക്കിയത്. അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് വയനാട്ടില്‍ 2016 ജനുവരി മുതല്‍ ജൂലൈ വരെ 1011 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായ പശ്ചാത്തലത്തില്‍ വയനാടിനെ വരള്‍ച്ചബാധിത ജില്ലയായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചനയുണ്ടെന്നാണ് വിവരം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണ്. ജില്ലയെ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് അതോറിറ്റി ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ സര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിക്കുമെന്നാണ് സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.