Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാക് സൗഹൃദം ഇനി വേണോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 10:22 pm IST
in Vicharam

കശ്മീരിലെ ഉറിയില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ട സംഭവം ഭാരതത്തെ നടുക്കിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മൊഹമ്മദ് ഭീകരരാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

കശ്മീരിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദികളെ ആയുധമാക്കി പാക്കിസ്ഥാന്‍ നടത്തുന്ന ഒളിയുദ്ധം ഭാരത-പാക്കിസ്ഥാന്‍ ബന്ധത്തെ കലുഷിതമാക്കുകയാണ്. ഉറിയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാല് ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളില്‍ പാക് മുദ്ര പതിച്ചിരുന്നു. പാക്കധീന കശ്മീരിലൂടെയാണ് ഭീകരര്‍ നുഴഞ്ഞുകയറിയത്. ഇത് ഒരു മുന്നറിയിപ്പായി കണക്കാക്കി ഭാരതം ജാഗരൂകരായിരിക്കണം എന്ന സന്ദേശംകൂടി ഇത് തരുന്നു.

പാക്കിസ്ഥാന്‍ ഭീകര സംഘടനകളുടെ പ്രഭവകേന്ദ്രമാണ്. മാസങ്ങള്‍ക്ക് മുന്‍പ് പത്താന്‍കോട്ടിലെ വ്യോമത്താവളത്തിലെ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്ന് പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ ആറ് ഭീകരരെയും സൈന്യം വധിച്ചു. പാക്കിസ്ഥാനെതിരെ ആഗോള ഉപരോധമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. യാതൊരു പ്രകോപനവും ഇല്ലാതെയുള്ള ഉറിയിലെ ആക്രമണം നിസ്സാരമായി തള്ളാന്‍ സാധിക്കില്ലെന്ന് പറഞ്ഞ നരേന്ദ്രമോദി, ഇതിനെതിരെ കടുത്ത പ്രതികരണം ഉണ്ടാകുമെന്നും പറഞ്ഞു.

പാക്കിസ്ഥാനെ അന്താരാഷ്‌ട്രാ തലത്തില്‍ ഒറ്റപ്പെടുത്തി ഭീകരത സര്‍ക്കാര്‍ നയമാക്കുന്ന ആ രാജ്യത്തിന്റെ രീതി അവസാനിപ്പിക്കണം എന്ന് മോദി ആവശ്യപ്പെടുന്നു. ഭാരത-പാക്കിസ്ഥാന്‍ ബന്ധം ഇപ്പോള്‍ തന്നെ ഉലഞ്ഞിരിക്കുകയാണ്. അത് കൂടുതല്‍ കലുഷിതമാക്കാനാണ് ഈ ആക്രമണം ഇടയാക്കുകയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു. സമാധാനം സൃഷ്ടിക്കേണ്ടത് ഭീകരാക്രമണങ്ങളില്‍ കൂടിയല്ല-മറിച്ച് രാഷ്‌ട്രീയ ചര്‍ച്ചകളിലൂടെ ആകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഭാരതത്തിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം വര്‍ധിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് ഉറിയിലെ ആക്രമണം.

ഭീകരാക്രമണങ്ങള്‍ക്ക് മുന്നില്‍ ഭാരതം മുട്ടുമടക്കില്ലെന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും പറഞ്ഞിരിക്കുന്നു. ഇത്രയൊക്കെയായിട്ടും പാക്കിസ്ഥാന്‍ പറയുന്നത് ഉറി ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്നതിന് തെളിവ് നല്‍കാനാണ്! പാക്കധീന കശ്മീര്‍ നിയമവിരുദ്ധമായി കൈയക്കിവച്ചുകൊണ്ട് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത് ഭാരതത്തിന്റെ ഭാഗമായ കശ്മീരിനെയും സ്വന്തമാക്കാനാണ്. കശ്മീരില്‍ നിരവധി ഭീകരര്‍ ഇപ്പോള്‍ തന്നെ നുഴഞ്ഞുകയറിയിട്ടുണ്ട്. ഈ മാസം തന്നെയാണെല്ലൊ പൂഞ്ചിലും പുല്‍വാമയിലും ആക്രമണമുണ്ടായത്. കശ്മീര്‍ താഴ്‌വരയില്‍ വിഘടനവാദികള്‍ അഴിച്ചുവിടുന്ന കലാപം ഭീകരാക്രമണങ്ങള്‍ക്ക് കളമൊരുക്കുന്നുണ്ട്. ഇതിനര്‍ത്ഥം പാക്കിസ്ഥാന്‍ ഭാരതത്തിന്റെ സൗഹൃദ ഹസ്തം നിരാകരിക്കുന്നു എന്നാണ്.

കശ്മീര്‍ പ്രശ്‌നം അന്താരാഷ്‌ട്രാവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഈയിടെ ചൈനയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ നരേന്ദ്രമോദി പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു. ദക്ഷിണേഷ്യയില്‍ ഭീകരത വ്യാപിപ്പിക്കുന്ന ഒരേ ഒരു രാജ്യം പാക്കിസ്ഥാനാണെന്ന് ആ രാജ്യത്തിന്റെ പേരുപറയാതെ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആകട്ടെ പാക്കിസ്ഥാനെ ഭീകരരാഷ്‌ട്രം എന്നുതന്നെയാണ് വിശേഷിപ്പിക്കുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിപദം ഏറ്റെടുത്ത നാള്‍ മുതല്‍ അയല്‍രാജ്യങ്ങളുമായി നല്ലബന്ധം സ്ഥാപിക്കാനാണ് ശ്രമിച്ചത്. പക്ഷേ പാക്കിസ്ഥാന്‍ നിരന്തരമായി ശ്രമിക്കുന്നത് കശ്മീരില്‍ അസ്വസ്ഥത വളര്‍ത്തി ബന്ധം വഷളാക്കാനാണ്. ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഈ വര്‍ഷം തന്നെ കശ്മീരിലുണ്ടായ ആറാമത്തെ ഭീകരാക്രണമാണിത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി സമാധാനം സ്ഥാപിക്കാനുള്ള ഒരു സഹകരണവും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണ് സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. പാക്കിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നുപോലുമില്ല. സൈന്യത്തിന്റെ തടവിലായിരിക്കുന്ന ഒരു സര്‍ക്കാരിന് സമാധാനത്തിന്റെ പാതയില്‍ സഞ്ചരിക്കാനുമാവില്ല. അതിനാല്‍ പാക്കിസ്ഥാനു നേര്‍ക്ക് ഭാരതം സൗഹൃദ ഹസ്തം നീട്ടുന്നത് അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കേണ്ട കാലം വന്നിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
India

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

Thiruvananthapuram

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.