രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി: ഇത്തരം ആക്രമണങ്ങള്‍ക്ക് മുന്നില്‍ രാജ്യം കീഴടങ്ങില്ല. ഭീകരരുടെയും അവരെ പിന്തുണക്കുന്നവരുടെയും പ്രവൃത്തികള്‍ ഭാരതം മറികടക്കും. ജീവത്യാഗം ചെയ്ത ധീരസൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി: കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നു. ആക്രമണത്തെ അപലപിക്കുന്നു. വീരമൃത്യു വരിച്ച സൈനികരെ രാജ്യം എന്നും ഓര്‍ക്കും. സൈനികരുടെ കുടുംബാംഗങ്ങളെ പിന്തുണക്കുന്നു.
ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ്: പാക്കിസ്ഥാന്‍ ഭീകരരാഷ്‌ട്രമാണ്. ഭീകരവാദികളെ പിന്തുണക്കുന്ന പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണം. ഉറിയില്‍ ആക്രമണം നടത്തിയവര്‍ പരിശീലനം ലഭിച്ച ആയുധധാരികളായ പാക് ഭീകരരാണെന്നതിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. ഭീകരവാദികളെ പ്രത്യക്ഷത്തില്‍ പിന്തുണക്കുന്നത് പാക്കിസ്ഥാന്‍ തുടരുകയാണ്. ഇതില്‍ നിരാശയുണ്ട്.
മെഹ്ബൂബ മുഫ്തി: ഭാരതത്തിന്റെയും പാക്കിസ്ഥാന്റെയും ശത്രുതയുടെ ഏറ്റവും വലിയ ഇരകള്‍ കശ്മീരികളാണ്. ആറ് പതിറ്റാണ്ടായി ഇതിന് ഭീമമായ വിലയാണ് ജമ്മു കശ്മീര്‍ നല്‍കുന്നത്. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. അക്രമത്തിലൂടെ ഒന്നും നേടാനാകില്ലെന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ മനസിലാക്കണം. ജനങ്ങള്‍ക്ക് ഇത് ദുരിതം മാത്രമേ നല്‍കൂ.
രാം മാധവ്:ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കണം. നയപരമായ പ്രതിരോധങ്ങളുടെ ദിവസങ്ങള്‍ അവസാനിച്ചു.പല്ലിന് പകരം താടിയെല്ല് എന്ന രീതിയാണ് വേണ്ടത്.
എ.കെ.ആന്റണി:പാക് സൈന്യത്തിന്റെ പിന്തുണയോടെ നടക്കുന്ന ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാന്‍ സൈന്യത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കാനും അത് നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യം സൈനികര്‍ക്ക് നല്‍കണം. ശക്തമായ സൈനിക നടപടിയിലൂടെ മാത്രമേ ഭീകരരെ നേരിടാനാകൂ. പഠാന്‍കോട്ടിലേതുപോലെ കശ്മീരിലെ ഭീകരാക്രമണത്തിലും പാക് പങ്ക് വ്യക്തമാണ്. ഇത് സുരക്ഷാ വീഴ്ചയാണ്. പത്താന്‍കോട്ടില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ല. കശ്മീരിലെ പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച മാത്രമാണ് പരിഹാരം.
















