Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കര്‍ക്കടകത്തിലെ വിപ്ലവപ്പൊങ്കാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 09:14 pm IST
in Vicharam

കര്‍ക്കടകം മുപ്പത്തിരണ്ടിന് ചാനലില്‍ രാമായണ പരായണം നടത്താന്‍ ഒരു എക്‌സ്‌പേര്‍ട്ട് വായനക്കാരനെ കിട്ടിയേ തീരൂ. നല്ല വായനക്കാരെയെല്ലാം അമ്പല കമ്മിറ്റിക്കാര്‍ കൊത്തിക്കൊണ്ടു പോയതിനാല്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്‌ക്കുന്ന ഒരാളായാലും മതിയെന്നു മൊയലാളി ആശ്വസിപ്പിച്ചെങ്കിലും ചാനല്‍ ചെങ്കീരി വേണപ്പനത് തൃപ്തിയായില്ല. പൊഴിയാന്‍ മുടി ബാക്കിയില്ലാത്ത ഉച്ചിയില്‍ മാന്തി ചൊറിഞ്ഞ് അനിമല്‍ പ്ലാനറ്റിലെ അനാക്കോണ്ടയുടെ മട്ടില്‍ നില്‍ക്കുന്ന ചെങ്കീരിക്ക് അവസാനം മൊയലാളി തന്നെ ഒരു വഴി പറഞ്ഞു കൊടുത്തു: ”ഡോ! താന്‍ നേരേ പാര്‍ട്ടി ഓഫീസിലേക്കു വിട്ടോ. ഒന്നല്ല, ഒമ്പതിനായിരം പേരെ വേണമെങ്കിലും അവിടെ നിന്നു കിട്ടും.”

കേട്ടപാതി കേള്‍ക്കാത്ത പാതി, ചെങ്കീരി എരിയാ കമ്മിറ്റി ഓഫീസിലേക്കു പറപറന്നു; പക്ഷേ നോ രക്ഷ! കര്‍ക്കടകം പിറന്നതില്‍ പിന്നെ ഒരുത്തനും പരിപ്പുവട തിന്നാന്‍ പോലും പാര്‍ട്ടി ഓഫീസില്‍ കാലു കുത്തുന്നില്ല; പ്ലീനത്തേക്കാള്‍ ഇപ്പോള്‍ ലാഭം അമ്പലത്തില്‍ വായിക്കാന്‍ പോകുന്നതാണത്രേ. ദക്ഷിണയും മൂന്നു നേരം കുശാലായി ശാപ്പാടും ഉറപ്പ്.

രക്ഷാബന്ധനുവേണ്ടി രാഖി തയ്യാറാക്കി കൊണ്ടിരുന്ന സഖാവിനോട് വേണപ്പന്‍ അന്വേഷിച്ചു: ”സെക്രട്ടറിയെ കിട്ടുമോ?”

”അദ്ദേഹം കര്‍ക്കടകബലി ഇടാന്‍ ആലുവാ മണപ്പുറത്ത് പോയിട്ട് തിരിച്ചെത്തിയിട്ടില്ല. ഇപ്പം അവിടെത്തന്നെ ശാന്തിപ്പണി തുടങ്ങിയെന്നു പറയുന്ന കേട്ടു. നല്ല കാശാ.”

”ലോക്കല്‍ കമ്മിറ്റിയിലോ..?”

”അവിടെയും ബുദ്ധിമുട്ടാ. സെക്രട്ടറി മുട്ടക്കച്ചവടം നിര്‍ത്തി പുള്ളുവന്‍ പാട്ടില്‍ സ്‌പെഷ്യലൈസ് ചെയ്യാന്‍ പോയിരിക്കുകയാ! ബ്രാഞ്ച് കമ്മിറ്റിയിലും മുഴുവന്‍ പേര്‍ക്കും തിരക്കാ. പാര്‍ട്ടി വക കൈനോട്ടവും കൂടോത്രവും കോഴിവെട്ടും പഠിപ്പിക്കുന്നുണ്ട്. വിത്ത് സ്‌റ്റൈപ്പെന്‍ഡ്!”

വട്ടുകയറിയ വേണപ്പന്‍ മൊട്ടത്തലയില്‍ മാന്തി ചോര വരുത്തി: ”മഹിളാ അസോസിയേഷനോ..?”

”അതും നോക്കേണ്ട മൊട്ടച്ചേട്ടാ! സഖാവ് പങ്കജാക്ഷിയും കൂട്ടരും നാലുദിവസമായി നാലമ്പല ദര്‍ശനവുമായി തൃപ്രയാറിലാ. സഖാവ് കാതരാക്ഷിയും കൂട്ടരും വിപ്ലവപ്പൊങ്കാല ഇടാന്‍ പോയിരിക്കുന്നു… ബാക്കിയുള്ളവര്‍ കാശിക്ക് കാല്‍നടയാത്രയിലാ!”

ഇതൊരു നടയ്‌ക്ക് പോകുന്ന ലക്ഷണമില്ല. വേണപ്പന്‍ പാന്റ്‌സിന്റെ കീശയില്‍ തപ്പി: ”പഹവാനേ! പ്രഷറിന്റെ ഗുളികയും എടുത്തിട്ടില്ല. ഇന്നു ടെന്‍ഷന്‍ കേറി ചത്തതുതന്നെ.”

ചാനല്‍ ചെങ്കീരിയുടെ വിളറിയ തിരുമുഖം കണ്ട് പാര്‍ട്ടി ഓഫീസിലെ പൂജാമുറിയില്‍ ശ്രീകൃഷ്ണന് മാലകെട്ടിക്കൊണ്ടിരുന്ന ഒരു മതേതര ഇത്ത സമാധാനിപ്പിച്ചു: ”ങ്ങള് വേശാറാകാണ്ട് ഞമ്മണ്ടെ മരാമര സകാവിനെ പോയിക്കാണ്, പഹയാ! കായ് കിട്ടിയാ മൂപ്പര് എന്തു കിത്താബ് വേണേലും ബായിച്ചു തരും; ഇനി അതല്ല കൂടോത്തറം കുഴിച്ചിടണമെങ്കി ആ വെലാല് അതും ശെയ്തു തരും; പച്ചേങ്കി പെടക്കണ കാന്തീനെ കൊടുക്കണമെന്നു മാത്രം.”അതുകൊള്ളാം; പക്ഷേ വേണപ്പന്റെ മൊസൈക്ക് തല കണ്ടതും മരാമരന്‍ മുടിഞ്ഞ ജാഡയിറക്കി: ”സോറി! ഈയാഴ്‌ച്ച ഒരു ക്വിന്റല്‍ പൈങ്കിളിക്കവിത എഴുതി കരക്കാരെ പേടിപ്പിച്ചോളാമെന്ന് നേര്‍ച്ച ഉണ്ടായിരുന്നു; തന്നെയുമല്ല, മാങ്ങാണ്ടി വാരികയിലും മനോരോഗം വാരികയിലും പതിവു കവിത കൊടുത്തിട്ടുമില്ല. നീ പോയിട്ടു പിന്നെ വാടാ!”

മരാമരന്‍ ഇടഞ്ഞാല്‍ പാമ്പാടി രാജനും കാട് കയറുമെന്നാണ് കാട്ടിലെ പഴമൊഴി; പക്ഷേ വേണപ്പന്‍ വീശിയ അഞ്ഞൂറിന്റെ രണ്ട് താള്‍ കണ്ടതും മരാമരന്‍ വീണു: ”കാശെന്റെ ദൗര്‍ബല്യമായിപ്പോയി; ആട്ടെ എന്നാണ് പരിപാടി?”

”കര്‍ക്കടകം മുപ്പത്തിരണ്ടിന്!”

”ങ്‌ഹേ! കര്‍ക്കടകം മുപ്പത്തിരണ്ട് ദിവസമാക്കി വര്‍ധിപ്പിച്ചോ? അതെന്നു തൊട്ട്? അങ്ങനെയാണെങ്കില്‍ ഈ മാസം പറ്റില്ല; വല്ല ചിങ്ങത്തിലോ കന്നിയിലോ കര്‍ക്കിടക പാരായണം വച്ചോളൂ, ഞാന്‍ വരാം!” മരാമരന്‍ മണ്ടനെന്നാരാ പറഞ്ഞത്?

”മണ്ടന്‍ കൊണാപ്പീ!’ ഡിക്രൂസ് പല്ല് ഞെരിച്ചു: ”അത്… എല്ലാ കര്‍ക്കടകത്തിനും മുപ്പത്തിരണ്ട് ദിവസമുണ്ട്, സാര്‍!”

”അതുശരി; പക്ഷേ എനിക്കന്ന് തോട്ടപ്പള്ളി പോളിറ്റ് ബ്യൂറോ സംഘടിപ്പിക്കുന്ന ഗോള്‍വല്‍ക്കര്‍ ജയന്തി ആഘോഷത്തിനു പോണം; പിന്നെ ഓണാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നരേന്ദ്ര മോദി ഷഷ്ഠിപൂര്‍ത്തി ചടങ്ങുമുണ്ട്.”

”ഭഗവാനേ! നിങ്ങളും തുടങ്ങിയോ ഗോള്‍വല്‍ക്കര്‍ ജയന്തി ആഘോഷിക്കാന്‍?”, ചെങ്കീരി ചേരയെ കണ്ടതുപോലെ നിന്നുവിറച്ചു.

”അതെന്താടാ, മുടിയില്ലാത്തവനേ നീ ഒരുമാതിരി ആക്കുന്ന മട്ടില്‍ ചോദിച്ചത്? സഖാവ് മോദിയും സഖാവ് ഗോള്‍വല്‍ക്കറുമൊക്കെ ഞങ്ങടെ പൊന്നോമന സഖാക്കളായിരുന്നെന്ന് ഇന്നാട്ടില്‍ ആര്‍ക്കാ അറിഞ്ഞുകൂടാത്തത്? പിന്നൊരാളുണ്ടല്ലോ…”

”ഡോക്ടര്‍ ഹെഡ്‌ഗേവാര്‍!”

”ങാ! അതുതന്നെ.. സഖാവ് ഹെഡഗേവാര്‍! അവരെയൊക്കെ ആര്‍എസ്എസ്സുകാര്‍ അടിച്ചുമാറ്റിയതാ!”

”സമ്മതിച്ചു, ചേട്ടോാ, പോേേട്ട!”, ചെങ്കീരി തലയൂരി. നേരത്തേ ചാനലില്‍ എത്തിയിട്ടു വേണമല്ലോ എട്ടരയ്‌ക്കുള്ള അന്തിച്ചന്ത നടത്തി കരക്കാരെ എരികേറ്റാന്‍.

അങ്ങനെ ചിങ്ങത്തലേന്ന് കാക്കത്തൊള്ളായിരം പ്രേക്ഷകര്‍ ചാനലിലേക്ക് കണ്ണും നട്ടിരിക്കെ മരാമരന്റെ പൂരായണം ആരംഭിച്ചു. രാമായണമെന്ന പേരില്‍ പാത്തുകൊണ്ടു വന്ന ഏതോ പൈങ്കിളി വാരിക തുറന്ന് മരാമരന്‍ അമറി.

ആള്‍ക്കാര്‍ കല്ലും കുറുവടിയുമായി ഇരച്ചുവന്നു. വരിക്കാരന്റെ കാശുകൊണ്ട് ഇന്‍ഷ്വര്‍ ചെയ്യാന്‍ മറന്ന തലയുടെ സുരക്ഷിതത്വം ഓര്‍ത്ത ചെങ്കീരി ന്യൂസ്‌റൂമിലെ ടേബിളിനടിയില്‍ പതുങ്ങിയിരുന്ന് ‘ബലികുടീരങ്ങളേ’ ജപിച്ചുതുടങ്ങി. ഉടുമുണ്ട് മടക്കിക്കുത്തി ചാനലിന്റെ എട്ടടി ഉയരമുള്ള മതില്‍ നിഷ്പ്രയാസം പോള്‍വോള്‍ട്ട് ചാടി.’

പാവം മരാമരന്‍! കൊടുത്താല്‍ ചാനലിലും കിട്ടുമെന്നല്ലേ പ്രമാണം, യേത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

Entertainment

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

Kerala

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

Kerala

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

India

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

പുതിയ വാര്‍ത്തകള്‍

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

ഹുമയൂൺ കബീർ ബാബറി മസ്ജിദിന്റെ നിർമ്മാണം പ്രഖ്യാപിച്ച മുർഷിദാബാദിലും കാവിക്കൊടി ;  ടിഎംസിയുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും പാളി

എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു ; പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയി ; വോട്ടർമാരെ കുറ്റപ്പെടുത്തി എം സ്വരാജ്

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.