Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വര്‍ണ്ണങ്ങള്‍ വിരിയട്ടെ ഏകാന്തത പോകട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2016, 08:54 pm IST
in Samskriti

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് യുവതികള്‍ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഹൈന്ദവതയെയും അയ്യപ്പനെയും അവഹേളിക്കാന്‍ ചിലര്‍ അവസരമാക്കി. സെമിറ്റിക് ചിന്തകളില്‍ ഊന്നിയ നിരീശ്വരവാദികളും ഫെമിനിസ്റ്റുകളുമായിരുന്നു മുന്നില്‍.

കേരളസ്ത്രീകള്‍ക്കു ശബ്ദിക്കാന്‍ തങ്ങളുടെ സ്വരം ആവശ്യമാണെന്ന പ്രതീതിയാണ് അവര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്. #Rea-dyToWait എന്ന ഹാഷ്ടാഗിലൂടെ, കാത്തിരിക്കാന്‍ തയ്യാറാണ് എന്ന സ്വാതന്ത്ര്യ പ്രഖ്യാപനം കേരളസ്ത്രീകളായ ഞങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വമായിരുന്നു. അതിന് കിട്ടിയ പ്രതികരണം ആഹ്ലാദകരമാണ്. കേരള സ്ത്രീകളുടെ അഭിനവ രക്ഷാകര്‍ത്താക്കള്‍ ചമഞ്ഞവര്‍ക്കുള്ള താക്കീത്.

കേരള മനഃസാക്ഷി ഞങ്ങള്‍ക്കൊപ്പമാണെന്ന് വ്യക്തമായി. ധര്‍മ്മശാസ്താവിന്റെ കൃപാ കടാക്ഷം ഈ വിജയത്തിനു പിന്നിലുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് ഞങ്ങളുടെ ധര്‍മ്മമായിരുന്നു. കര്‍മ്മത്തിന്റെ വിളിയായിരുന്നു. അതു കേട്ടില്ലെന്നു നടിക്കാന്‍ പൈതൃക മൂല്യങ്ങളെ വിലമതിക്കുന്നവര്‍ക്കാകില്ലല്ലോ.

വ്യത്യസ്ത ആചാരങ്ങളുടെ ലോകമാണ് ഹൈന്ദവത. ഈ വര്‍ണ്ണ വൈവിധ്യത്തെ അറിയാതെ ഏകതാനതയിലേക്ക് ഉള്ള യാത്ര ആത്മഹത്യാപരമാണ്.ആചാരങ്ങളെ നിര്‍ബന്ധപൂര്‍വം ഏകതാനതയിലേക്ക് അടുപ്പിച്ചാല്‍ അത് മടുപ്പിക്കുകയും ചെയ്യും.

സ്ത്രീവിമോചനത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും മറപറ്റി യഥാര്‍ത്ഥ സ്വാതന്ത്ര്യത്തില്‍ നിന്നും സന്തോഷത്തില്‍ നിന്നും സ്ത്രീകളെ അകറ്റുന്നവരെ ഇനിയെങ്കിലും തിരിച്ചറിയേണ്ടത് നിലനില്പിനാവശ്യമാണ്. സ്വാതന്ത്ര്യം ആചാരാനുഷ്ഠാനങ്ങളെ തള്ളലല്ല. അവയില്‍ ഉറച്ചു നിന്നും സ്വതന്ത്രരാകാം. അത് സ്വാംശീകരണമാണ്. ഞങ്ങളും ഇതിന്റെ ഭാഗമാണെന്ന ഉറച്ച പ്രഖ്യാപനമാണ്.

ഞങ്ങളും ‘ഫെമിനിസ്റ്റുകള്‍’ തന്നെ. സ്ത്രീക്ക് അവകാശങ്ങളും അധികാരങ്ങളും ഉണ്ട് എന്നുറച്ച് വിശ്വസിക്കുന്നവര്‍. ഭാരതത്തിലെ സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യത്തിലും പൈതൃക മേന്മയിലും ഞങ്ങള്‍ക്ക് അഹങ്കാരവും അഭിമാനവുമുണ്ട്. രാഷ്‌ട്രീയത്തിന്റെയും മതത്തിന്റെയും മുഖം മൂടിയണിഞ്ഞ, സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് അവരെ അകറ്റി, പ്രസക്തമല്ലാത്ത വിഷയങ്ങളിലേക്ക് നയിക്കുന്ന ചില ഫെമിനിസ്റ്റുകള്‍ ഭാരതീയ പൈതൃകത്തില്‍ ഉറച്ച് നില്‍ക്കുന്നവരെ ഭയപ്പെടണം. ഭാരതത്തിലെ സ്ത്രീശക്തി അജയ്യരാണ്. ഭാരതത്തിന്റെ നവീകരണം ഭാരതീയ മൂല്യങ്ങളില്‍ ഉറച്ചു നിന്നേ സാധ്യമാകൂ.

ഹൈന്ദവ സ്ത്രീകള്‍ എന്നും സ്വയംപര്യാപ്തത നേടിയവരായിരുന്നു. പുരുഷന്റെ തോളൊപ്പം നിന്ന് പട പൊരുതിയ അവള്‍ക്ക് പാശ്ചാത്യ ഫെമിനിസത്തിന്റെ പാഠങ്ങള്‍ ആവശ്യമില്ല .

അവര്‍ക്ക് അര്‍ദ്ധനാരീശ്വരന്റെ സമത്വസങ്കല്പ്പം എങ്ങനെയറിയാനാവും? പുരുഷകേന്ദ്രീകൃത മത സങ്കല്പത്തിലേക്ക് ഏതുവിധേനയും അവര്‍ സനാതന ധര്‍മ്മത്തെ ഒതുക്കാന്‍ വഴിതേടും. സര്‍വചരാചരങ്ങളിലേയും ചൈതന്യഭാവത്തെ കണ്ടറിഞ്ഞ ധര്‍മ്മത്തെ മനസിലാക്കുവാനുള്ള മാനസിക പക്വത സെമറ്റിക്ക് മതങ്ങള്‍ക്കുണ്ടോ? അവര്‍ക്ക് അസൂയ മൂക്കാതിരിക്കില്ല, അതിനൊരു തെളിവാണിത്.

സ്ത്രീകളെ ലൈംഗിക അടിമകളായിക്കണ്ട, ആയിരക്കണക്കിന് സ്ത്രീകളെ ദുര്‍മന്ത്രവാദിനി വേട്ട എന്ന പേരില്‍ ചുട്ടുകരിച്ച, അവരെ ചന്തയില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്ത സംസ്‌കാരത്തിന്റെ നേരവകാശികള്‍ ഇങ്ങ് ഭാരതത്തിലെ സ്ത്രീകള്‍ക്ക് സമത്വ സ്വാതന്ത്ര്യ ബുദ്ധി ഉപദേശിച്ചുതരുന്നു! ഇവിടെയുള്ള ഹൈന്ദവ സ്ത്രീകള്‍ അനുഭവിച്ചത്രയും സ്വാതന്ത്ര്യം ലോകത്തൊരു സ്ത്രീയും അനുഭവിച്ചിട്ടില്ല. ആരെ ദൈവമായി കാണണം ആരെ പൂജിക്കണം എന്ന് പോലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വേറെ ഏതു മതത്തിലെ സ്ത്രീക്കുണ്ട്? വിപ്ലവകാരികള്‍, മുഴുവനും സ്ത്രീകളുടെ ഉന്നമനത്തിനായി ചെലവഴിക്കേണ്ട ഊര്‍ജ്ജം അനാവശ്യ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുകവഴി ലക്ഷ്യം തെറ്റുന്നു. യഥാര്‍ത്ഥ സ്ത്രീ പ്രശ്‌നങ്ങളില്‍ നിന്ന് വഴിമാറുന്നു.

ജോലിക്കു പോകുന്ന സ്ത്രീ നിത്യ ജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഒട്ടേറെയുണ്ട്. പൊതു ശൗചാലയത്തിന്റെ അഭാവം മുതല്‍ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ വരെ. അവര്‍ യാത്രാവേളകളില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍. മാസമുറക്കാലത്ത് അമ്പലത്തില്‍ കയറാന്‍ അവകാശം നേടാന്‍ ഒച്ചയിടുന്നവര്‍ ഈ വിഷയത്തില്‍ സാധാരണ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആലോചിക്കുന്നുണ്ടോ? യാത്രക്കിടെ പ്രാഥമികാവശ്യങ്ങള്‍ക്ക് എന്തു സൗകര്യമുണ്ട്, സുരക്ഷിതത്വമുണ്ട്? ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ പ്രബുദ്ധരാക്കാന്‍ ഈ ‘ഫെമിനസ്റ്റ് വാദികള്‍’ എന്തുചെയ്യുന്നു? ഇതെല്ലാം സ്ത്രീയുടെ ആവശ്യവും അവകാശവും ആയിരിക്കെ എന്തുകൊണ്ട് അതില്‍ താല്‍പര്യം കാണിക്കുന്നില്ല? എന്തുകൊണ്ട് ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ഇത്രകണ്ട് തല്പരരാകുന്നു? ഭക്തസമൂഹം ചിന്തിക്കേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

Technology

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Environment

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

പുതിയ വാര്‍ത്തകള്‍

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.