Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ജില്ലയില്‍ വ്യാജമദ്യവും ലഹരി വസ്തുക്കളും സുലഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 10:17 am IST
in Malappuram

സ്വന്തം ലേഖകന്‍

മലപ്പുറം: വ്യാജമദ്യത്തിന്റെയും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെയും കേന്ദ്രമായി ജില്ല മാറുന്നു. ഓണം പെരുന്നാള്‍ ദിനം അടുത്ത സാഹചര്യത്തില്‍ ഈ വര്‍ധനവ് ആശങ്കാജനകമാണ്.

ഓണം പ്രമാണിച്ച് എക്‌സൈസ്-പോലീസ് സംഘങ്ങള്‍ പരിശോധന ഊര്‍ജ്ജിതമാക്കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വ്യാജമദ്യം ഒഴുകുന്നത് തടയാനായിട്ടില്ല. ഇടക്കിടെ അരക്കിലോ കഞ്ചാവോ രണ്ട് കുപ്പി മദ്യമോ പിടികൂടി എക്‌സൈസ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്.

സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതും നിയന്ത്രിക്കാന്‍ പോലീസിനോ മറ്റ് അധികാരികള്‍ക്കോ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ബാറുകള്‍ അടച്ചതോടെയാണ് കഞ്ചാവ് വില്‍പ്പനയും ഉപയോഗവും വര്‍ധിച്ചത്. മലയോര മേഖലയിലും അതിര്‍ത്തി ഗ്രാമങ്ങളിലും വളരെ രഹസ്യമായി ഉപയോഗിച്ചിരുന്ന കഞ്ചാവ് ഇന്ന് നഗരത്തിലും സുലഭമാണ്.

കാളികാവ്, വണ്ടൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ദിവസം എന്നോണം കഞ്ചാവ് പിടികൂടുന്നത്. ജില്ലയില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത് കാളികാവ് എക്‌സൈസ് സംഘമാണ്. പ്രശംസനീയമായ ജോലിയാണ് കാളികാവിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടേത്. എന്നാല്‍ മറ്റ് സ്ഥലങ്ങളിലെ സ്ഥിതി അങ്ങനെയല്ല. വലിയ കുറ്റകൃത്യങ്ങള്‍ക്ക് വരെ കാരണമായേക്കാവുന്ന ലഹരി ഉപയോഗം തടയുന്നതില്‍ അധികൃതര്‍ പൂര്‍ണ്ണ പരാജയമാണ്.

തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം കഞ്ചാവ് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണ്. യാത്രക്കാരും നാട്ടുകാരും പലതവണ പോലീസിന് വിവരം നല്‍കിയിട്ടും നടപടിയുണ്ടായില്ല. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കുന്നവരെ പിടികൂടുന്നതിന് പകരം കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയാണ് പോലീസ് ചെയ്യുന്നത്. ബോധവല്‍ക്കരണം നല്ല കാര്യമാണെന്നും പക്ഷേ ലഹരിയുടെ ഉറവിടം കൂടി നശിപ്പിച്ചാല്‍ മാത്രമേ ബോധവല്‍ക്കരണം പൂര്‍ണമാകുകയുള്ളെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങി വില്‍പ്പന നടത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മൂന്ന് ലിറ്റര്‍ മദ്യത്തില്‍ കൂടുതല്‍ ഒരാള്‍ക്ക് ബിവറേജസില്‍ നിന്നും കിട്ടില്ല. പക്ഷേ ചില ജീവനക്കാരുടെ ഒത്താശയോടെ ഇത്തരക്കാര്‍ അഞ്ചും പത്തും ലിറ്റര്‍ മദ്യം സംഘടിപ്പിക്കുന്നു. ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിച്ച് നല്‍കും. നഗരങ്ങളില്‍ സദാസമയം ചുറ്റിതിരിയുന്ന മൊബൈല്‍ ബാറുകളുമുണ്ട്. മാഹി മദ്യവും ജില്ലയില്‍ സുലഭമാണ്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് വ്യാപകമായി കഞ്ചാവെത്തുന്നത്. കെഎസ്ആര്‍ടിസി ബസുകളിലാണ് മിക്കവരും ചരക്കെത്തിക്കുന്നത്. പോലീസിന്റെ പരിശോധന ഉണ്ടാകില്ലെന്നുള്ളതാണ് ഈ വഴി തെരഞ്ഞെടുക്കാനുള്ള കാരണം. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കഞ്ചാവ് വില്‍ക്കുന്ന ഒരു മാഫിയ തന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. അന്യസംസ്ഥാന തൊഴിലാളിയായതിനാല്‍ പിടിക്കപ്പെട്ടാലും മുതലാളിമാര്‍ക്ക് പ്രശ്‌നമില്ല.

വരും തലമുറയെ ലഹരിയുടെ തടവറയിലിടാനുള്ള ചിലരുടെ ശ്രമങ്ങള്‍ പോലീസ് കയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. സ്വന്തം ആവശ്യത്തിന് ബിവറേജസില്‍ വരി നിന്ന് മദ്യം വാങ്ങുന്നവരെയും, ആയുര്‍വേദ മെഡിക്കല്‍ ഷോപ്പിലെ അരിഷ്ടവും പിടികൂടി എക്‌സൈസ് കരുത്ത് തെളിയിക്കുമ്പോള്‍ സമൂഹത്തിന്റെ ഊര്‍ജ്ജം കാര്‍ന്നെടുത്ത് ഒരു സംഘം വളരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

പുതിയ വാര്‍ത്തകള്‍

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.