കണ്ണൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയിലെങ്ങും ദിവസങ്ങളായി തുടര്‍ന്നു വരുന്ന അക്രമവും ജില്ലയിലെ സിപിഎം കേന്ദ്രങ്ങളില്‍ നിന്നും ദിനം പ്രതി ഉഗ്രശേഷിയുളള ബോംബ് ഉള്‍പ്പെടെയുളള സ്‌ഫോടക വസ്തുക്കള്‍ പിടികൂടുന്നതും കാരണം ജനങ്ങള്‍ ആശങ്കയില്‍. ഓണാഘോഷ ത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിപിഎമ്മിന്റെ നീക്കങ്ങള്‍ ജനങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റെടുത്ത് മൂന്ന് മാസമായി. കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തി വരുന്ന തുടര്‍ അക്രമങ്ങള്‍ക്ക് ഓണക്കാലത്തും ശമനമില്ലാത്തത് ജില്ലയിലെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പലതരത്തിലും ബാധിച്ചിരിക്കുകയാണ്. വോട്ടെടുപ്പ് ഫലം വന്ന് ഭൂരിപക്ഷം ലഭിച്ച ദിവസം മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ ആരംഭിച്ച സിപിഎം അക്രമം ഏറ്റവും അവസാനം കഴിഞ്ഞ ദിവസം രാത്രി പാതിരിയാട് ആര്‍എസ്എസ് പ്രവര്‍ ത്തകനെ വെട്ടിക്കൊലപ്പെടുത്താനുളള ശ്രമത്തില്‍ എത്തി നില്‍ക്കുകയാണ്. ഏകപക്ഷീയമായാണ് ജില്ലയുടെ വ്യത്യസ്ത മേഖലകളില്‍ യാതൊരു പ്രകേപനവുമില്ലാതെ സിപിഎം അക്രമം നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന ഭരണത്തിന്റെ തണലില്‍ തങ്ങളെന്തും ചെയ്യുമെന്ന ധാര്‍ഷ്ട്യത്തോടെയാണ് സംഘപരിവാര്‍ പ്രവര്‍ത്ത കര്‍ക്കു നേരെ സിപിഎം അക്ര മം നടത്തിക്കൊണ്ടിരിക്കുന്നത്. അക്രമങ്ങള്‍ നടത്തുന്ന സിപി എം സംഘങ്ങളെ ഭരണ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുത്തുകയാണ്. പല കേസുകളിലും യഥാര്‍ത്ഥ പ്രതികളെ പാര്‍ട്ടിയുടെ ഭീഷണിയുടേയും സമ്മര്‍ദ്ദത്തിന്റെയും ഫലമായി പിടികൂടാനാകാതെ പോലീസ് ബുദ്ധിമുട്ടുകയാണ്. പയ്യന്നൂരില്‍ ബിഎംഎസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ ഉള്‍പ്പെടെ സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടു പോലും ആഭ്യന്തര വകുപ്പിന്റെയും സിപിഎം നേതൃത്വത്തിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാത്ത സ്ഥിതിയാണ്.
തില്ലങ്കേരിയില്‍ വിനീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയതും കഴിഞ്ഞ ദിവസം പാതിരിയാട് യുവാവിനെ വെട്ടിയതുമെല്ലാം വളരെ ആസൂത്രിതമായി ഉന്നത നേതാക്കളുടെ അറിവോടെയാണെന്ന് വ്യക്തമാണ്. യാതൊരുപ്രശ്‌നങ്ങളും ഇല്ലാത്ത പാതിരിയാട് മേഖലയില്‍ കരുതിക്കൂട്ടി നടത്തിയ അക്രമണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നവജിത്തിനു നേരെ നടന്ന അക്രമം. അടുത്ത കാലത്തായി നിരവിധി സിപിഎം -ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സിപിഎം ബന്ധം ഉപേക്ഷിച്ച് സംഘപരിവാര്‍ സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണ്. ബുധനാഴ്ച വെട്ടേറ്റ നവജിത്ത് ഉള്‍പ്പെടെയുളള പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ സിപിഎം വിട്ട് വന്നവരാണ്.
ഇത്തരത്തിലുളളവരെ അക്രമിച്ച് ഭീഷണിപ്പെടുത്തി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും കൂടുതല്‍ പേര്‍ സിപിഎം വിട്ട് പുറത്തുപോവാതിരിക്കാനുമുളള തന്ത്രമെന്ന രൂപത്തിലാണ് സിപിഎം വളരെ ആസൂത്രിതമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ അക്രമം നടത്തുന്നത്. സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ജില്ലയിലെ സൈ്വര്യ ജീവിതത്തിന് തന്നെ തടസ്സമായി കഴിഞ്ഞിരിക്കുകയാണ്. പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്‍പ്പെടെ അക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
ഏവരും സന്തോഷത്തോടെ ഉറ്റുനോക്കുന്ന ഓണക്കാലത്തെ കണ്ണീര്‍ ചാലും ചോരചാലുമാക്കി മാറ്റുന്ന സിപിഎം നീക്കത്തില്‍ അതീവ ആശങ്കയിലാണ് ജനങ്ങള്‍. ഏപ്പോഴാണ് എവിടെയാണ് സിപിഎം സംഘം ഒളിഞ്ഞും തെളിഞ്ഞും അക്രമങ്ങള്‍ നടത്തുന്നതെന്ന് പറയാനാവാത്ത സാഹചര്യമാണ് ജില്ലയിലെമ്പാടും ഉളളത്. അക്രമങ്ങള്‍ ഭയന്ന് സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാന്‍ പലയിടങ്ങളിലും ജനം ഭയക്കുകയാണ്. സിപിഎം അധികാരത്തിലേറിയ അന്നുമുതല്‍ നടന്നു വരുന്ന അക്രമങ്ങള്‍ ഓണാ ഘോഷങ്ങളുടെ പൊലിമ പോലും നഷ്ടപ്പെടുത്തുമോയെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.
















