രോഷ്‌നി മകളുടെ ചിത്രവുമായി
മുംബൈ: അങ്കുര്‍ നാരായണ്‍ലാല്‍ പന്‍വര്‍ എന്ന എഞ്ചിനിയറിങ് ബിരുദധാരിയുടെ തീര്‍ത്താല്‍ തീരാത്ത പകയാണ് പ്രീതിയുടെ ജീവനെടുത്തത്. ഒപ്പം തല്ലിക്കെടുത്തിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും.
ദല്‍ഹിയില്‍ നേഴ്‌സിങ് പൂര്‍ത്തിയാക്കി അധികം വൈകും മുന്‍പുതന്നെ അമര്‍സിങ് രതിയുടേയും രോഷ്‌നിയുടേയും മകള്‍ക്ക് നാവിക സേനയില്‍ നഴ്‌സായി ജോലി കിട്ടി. മുബൈയ്‌ക്ക് അച്ഛനും അമ്മാവനും അമ്മായിക്കും ഒപ്പമാണ് ആദ്യമായി വന്നത്. ബാന്ദ്ര സ്‌റ്റേഷനിലിറങ്ങി മിനുട്ടുകള്‍ക്കുള്ളില്‍ അയാള്‍ അവളുടെ ദേഹത്ത് ആസിഡ് കുപ്പി കമഴ്‌ത്തി.
മുബൈ പോലീസ് പന്‍വറിനെ മെയ് പത്തിന് റോഹ്ത്തക്കില്‍ നിന്ന് അറസ്റ്റു ചെയ്ത് തെളിവില്ലെന്നു പറഞ്ഞ് വിട്ടയച്ചു. പിന്നെ ക്രൈംബാഞ്ചാണ് ഇയാളെ വീണ്ടും അറസ്റ്റു ചെയ്തത്.
കേസില്‍ 37 സാക്ഷികളാണ് ഉണ്ടായിരുന്നത്. അച്ഛനും അമ്മാവനും അമ്മായിയും സാക്ഷികളായിരുന്നു. വിധി കേള്‍ക്കാന്‍ അച്ഛനും പ്രീതിയുടെ സഹോദരന്‍ ഹിതേഷും എത്തിയിരുന്നു. എന്റെ കണ്‍മുന്നിലാണ് എന്റെ കുഞ്ഞ് മരിച്ചത്. അവനും അതേ ശിക്ഷ തന്നെ ലഭിക്കണം. അദ്ദേഹം പറഞ്ഞു.

അമര്‍ സിങ്ങും ഹിതേഷും
അമര്‍സിങ്ങിന് ഇപ്പോള്‍ കാന്‍സറാണ്. വിവാഹാഭ്യര്‍ഥന തള്ളിയതു മാത്രമല്ല വൈരാഗ്യത്തിനു കാരണം. വലിയ തുക ചെലവഴിച്ച് പഠിച്ചിട്ടും ജോലിയൊന്നും ലഭിച്ചില്ല. അതേസമയം അയല്‍ക്കാരിക്ക് നല്ല ജോലിയും ലഭിച്ചു. അതുമൊരു കാരണമായി.
അവള്‍ മൂത്ത മകളായിരുന്നു, കഠിനാധ്വാനിയായിരുന്നു. നന്നായി പഠിക്കുമായിരുന്നു. പതിനയ്യായിരത്തിലേറെ അപേക്ഷകര്‍ക്കിടയില്‍ നിന്നാണ് അവള്‍ക്ക് പ്രതിരോധ വകുപ്പില്‍ നഴ്‌സായി ജോലി ലഭിച്ചത്. അമ്മ രോഷ്‌നി പറഞ്ഞു.
ഹിതേഷ്, താനു എന്നിവരാണ് മറ്റു മക്കള്‍. മരിക്കും വരെ, വേദന തിന്ന് അവള്‍ ചോദിക്കുമായിരുന്നു എന്തിനാണമ്മേ എന്റെ ദേഹത്ത് ആസിഡ് ഒഴിച്ചതെന്ന്. അത്രയും പറഞ്ഞ് രോഷ്‌നി പൊട്ടിക്കരഞ്ഞു.
















