Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിനിമയുടെ പ്രാണസഞ്ചാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 11:01 am IST
in Vicharam

കെ. ജി. ജോര്‍ജിനെക്കുറിച്ച് ഞാന്‍ എഴുതിവരുന്ന ഗ്രന്ഥത്തിന് നല്‍കുന്ന പേര് ‘ജീവിതം കലാപം തന്നെ; എങ്കിലും’ എന്നാണ്. ഞാനറിയുന്ന ജോര്‍ജിന്റെ ജീവിതത്തിന്റെയും ആ ജീവിതത്തിന്റെ പ്രാണസഞ്ചാരമായ ചലച്ചിത്ര സ്പന്ദനങ്ങളുടെയും നിര്‍വചനം അതിലടങ്ങുന്നു. നിരാകരിച്ചുകൊണ്ടാണ് ജോര്‍ജ് തുടങ്ങുന്നത്. പക്ഷെ ആദരപൂര്‍വമാണ് നിരാകരണം. അതൊരിക്കലും നിഷേധമല്ല. ഇതാണ് തന്റെ വഴിയെന്ന് ശഠിക്കുമ്പോഴും ഇതല്ലാതെയും വഴികളുണ്ടാകാമെന്ന് തിരിച്ചറിയുന്ന മനസ്സാണ് ജോര്‍ജിന്റേത്. എല്ലാ ചിട്ടകളെയും വ്യാകരണത്തെയും ആദരിച്ചുകൊണ്ടുതന്നെ ജോര്‍ജ് അവയെ ലംഘിക്കുന്നു.

തിരുവല്ലയില്‍നിന്നും ചങ്ങനാശ്ശേരിയില്‍നിന്നും ബസ്സിലും ചിലപ്പോഴൊക്കെ കാല്‍നടയായും കോട്ടയത്തുവന്ന് രാജ്മഹല്‍, സ്റ്റാര്‍ തിയറ്ററുകളില്‍ ഇംഗ്ലീഷ് സിനിമകള്‍ മുടങ്ങാതെ കണ്ടിരുന്ന നാളുകളില്‍ തുടങ്ങിയതാണ് സിനിമയോടുള്ള പ്രണയം. ആ സിനിമകളുടെ നോട്ടീസുകളും പാട്ടുപുസ്തകങ്ങളും ഇന്നും ജോര്‍ജിന്റെ ശേഖരത്തിലുണ്ട്. നാഷണല്‍ ജോഗ്രഫി മാസികയുടെ പഴയ ലക്കങ്ങള്‍ക്ക് നല്‍കുന്ന അതേ ശ്രദ്ധ ഇവയ്‌ക്കും ജോര്‍ജ് നല്‍കുന്നു.

ചങ്ങനാശ്ശേരിയിലേയും കോട്ടയത്തേയും നാടകക്കാറ്റേറ്റ് പിന്നിട്ട കൗമാരമാണ് ജോര്‍ജിനെ കഥ പറച്ചിലുകാരനാക്കിയത്. ഇന്ത്യന്‍ സിനിമയില്‍ നാടക കലാകാരന്മാരുടെ ജീവിതത്തെ വിഷയമാക്കി നിര്‍മിച്ച ഏറ്റവും മികച്ച ചിത്രമായ ‘യവനിക’യിലൂടെ ജോര്‍ജ് ആ കടം വീട്ടുകയായിരുന്നു.

ജോര്‍ജിന്റെ പിതാവ് ഒരു സൈന്‍ പെയിന്ററായിരുന്നു. പിതാവിന്റെ വഴിയെ ജോര്‍ജും ബ്രഷ് കൈയിലെടുത്തു. ലോറികള്‍ക്ക് ചിത്രപ്പണികളുള്ള പേരുകളെഴുതിയും അലങ്കാര രേഖകള്‍ വരച്ചുമായിരുന്നു ദൃശ്യസഞ്ചാരത്തിന്റെ ഹരിശ്രീ. കോളജ് വിദ്യാഭ്യാസ കാലത്ത് ജോര്‍ജ് നടനായി. കോളജിലെ ബെസ്റ്റ് ആക്ടറായി. അതു പിന്നീട് ചലച്ചിത്ര സംവിധായകനായപ്പോള്‍ വലിയ കൈസഹായമായി. അഭിനേതാക്കള്‍ അവര്‍ അഭിനയിക്കേണ്ട ഭാഗങ്ങള്‍ സ്വയം അഭിനയിച്ചു കാണിക്കും ജോര്‍ജ്. അത് ഏറെ പ്രചോദനമായിരുന്നെന്ന് പറയുമായിരുന്നു ഗോപിയും തിലകനും മമ്മൂട്ടിയും ജഗതിയുമെല്ലാം.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനത്തിന് ചെന്നപ്പോള്‍ രാജ് കപൂറായിരുന്നു ജോര്‍ജിനെ ഇന്റര്‍വ്യൂ ചെയ്തത്. ഹോസ്റ്റലിന്റെ വരാന്തയില്‍ വച്ച് ജോണ്‍ എബ്രഹാമുമായി കലഹിച്ചുകൊണ്ടായിരുന്നു ആദ്യദിനം പിന്നിട്ടത്.

ഋത്വിക് ഘട്ടക്കിന്റെ കീഴില്‍ പഠിക്കുവാനുള്ള ഭാഗ്യം ജോര്‍ജിനുണ്ടായി. ഇന്‍സ്റ്റിറ്റ്യൂട്ട് നാളുകളില്‍ മൂവായിരത്തിലേറെ ക്ലാസിക് ചിത്രങ്ങളാണ് ജോര്‍ജ് കണ്ടുതീര്‍ത്തത്. ഗസ്റ്റ് ലക്ചററായി വന്ന രാമു കാര്യാട്ട് ജോര്‍ജിനേയും ബാലു മഹേന്ദ്രയേയും തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചു. രാമു കാര്യാട്ടിന്റെ സഹസംവിധായകനായി ‘മായ’യിലും ‘നെല്ലി’ലും ജോര്‍ജ് വര്‍ത്തിച്ചു. സ്വന്തമായി ഒരു ചിത്രം ഒരുക്കുവാന്‍ ഇടവന്നപ്പോള്‍ റോസി തോമസിന്റെ ‘ഇവന്‍ എന്റെ പ്രിയ സി.ജെ’യാണ് ജോര്‍ജ് ആദ്യം ആലോചിച്ച പ്രമേയം. അതുപക്ഷേ നടന്നില്ല. ഇന്ത്യന്‍ സിനിമയില്‍ ബോധധാര സങ്കേതത്തില്‍ സൈക്കോ അനാലിസിസിലൂടെ ആഖ്യാനം നിര്‍വഹിച്ച ആദ്യ ചലച്ചിത്രമാണ് ജോര്‍ജിന്റെ ‘സ്വപ്‌നാടനം’. ജോര്‍ജില്‍നിന്ന് പ്രതീക്ഷിക്കാത്ത ചിത്രങ്ങളുടെ ഇടയില്‍പ്പെട്ടുപോയ ജോര്‍ജ് പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ‘കോലങ്ങള്‍’, ‘ഉള്‍ക്കടല്‍’ എന്നീ ചിത്രങ്ങളിലൂടെയാണ്. ‘ഇരകള്‍’, ‘പഞ്ചവടിപ്പാലം’ ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്’, ‘ആദാമിന്റെ വാരിയെല്ല്’ തുടങ്ങിയ ചിത്രങ്ങള്‍ കൂടി ജോര്‍ജില്‍നിന്ന് ലഭിച്ചതോടെ ഇന്ത്യന്‍ ചലച്ചിത്രവേദിക്ക് പാഠപുസ്തകമായി.

ജോര്‍ജിനെ കാണാന്‍ അടുത്തിടെ വീട്ടില്‍ ചെന്നപ്പോള്‍ നിവര്‍ത്തിവച്ച റൈറ്റിങ് പാഡിന്റെ മുന്‍പില്‍ കൈയിലൊരു പേനയുമായി ജോര്‍ജിരിക്കുന്നു. മുന്നില്‍ ഓണ്‍ ചെയ്തുവച്ചിരിക്കുന്ന ടെലിവിഷനില്‍ ചാര്‍ലി ചാപ്ലിന്റെ വിശ്രുത ചിത്രം. അരികില്‍ പാതി തുറന്നുവച്ച ചിത്രപുസ്തകം, ഹ്യൂമന്‍ അനാട്ടമിയെക്കുറിച്ചുള്ളത്. ഒപ്പം ട്രൂഫെ, ആല്‍ഫ്രഡ് ഹിച്ച്‌കോക്കുമായി നടത്തിയ ദീര്‍ഘസംവാദത്തിന്റെ ലിഖിത സാക്ഷ്യവും.

ഇടയ്‌ക്കൊരു സ്‌ട്രോക്ക് വന്ന് ഓര്‍മയുടെ ശകലങ്ങള്‍ക്ക് ഭ്രംശം സംഭവിച്ച് ഉണര്‍വോടെ സംസാരിക്കാനാവാതെ വന്നപ്പോഴും സിനിമയോടുള്ള പ്രണയത്തിന് തരിമ്പുമില്ല കുറവ്. അന്തരിച്ച സുഹൃത്ത് പവിത്രന്‍ പറയുമായിരുന്നു, ജോര്‍ജ് ശ്വസിക്കുന്നത് സെക്കന്റില്‍ ഇരുപത്തിനാല് ഫ്രെയിമുകളായിട്ടാണെന്ന്. ആ മനസ്സ് നിറയെ സിനിമയാണ്. ആ ജീവിതം സിനിമയ്‌ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്. ജോര്‍ജിനെത്തേടി എത്തുന്നതിലൂടെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം അര്‍ത്ഥശ്രുതി നേടുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Thiruvananthapuram

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.