Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചില ഓണച്ചിന്തകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 10:55 am IST
in Vicharam

കേരളം ആഘോഷങ്ങളുടെ നാടുകൂടിയാണ്. കേരളം അറിയപ്പെട്ടത് പ്രകൃതിസൗന്ദര്യംകൊണ്ടു മാത്രമല്ല, മലയാളികളുടെ ഉയര്‍ന്ന വിദ്യാഭ്യാസവും ജീവിതനിലവാരവും മതമൈത്രിയും കൊണ്ടുകൂടിയാണ്.

കേരളം പല കാര്യത്തിലും മുന്നിലാണ്. ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയത് കേരളത്തിലാണ്. കേരളത്തിന് സ്വന്തമായ കലണ്ടര്‍ ഉണ്ട്. ഇത് കൊല്ലവര്‍ഷം 1192 ആണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, എടവം, മിഥുനം, കര്‍ക്കടകം എന്നിങ്ങനെ 12 മാസങ്ങള്‍.

ചിങ്ങമാസത്തിലെ ഓണം വരുന്നത് പാടത്ത് കൊയ്‌ത്ത് കഴിഞ്ഞ് നെല്ലറകള്‍ നിറയുമ്പോഴാണ്. എല്ലാമാസവും എന്തെങ്കിലും ആഘോഷം കേരളത്തിലുണ്ടാകും. ചിങ്ങമാസത്തില്‍ ഓണം, കന്നിമാസത്തില്‍ പൂജവയ്‌പ്, തുലാമാസത്തില്‍ ദീപാവലി, വൃശ്ചികമാസത്തില്‍ (മണ്ഡലകാലം) അമ്പലങ്ങളില്‍ ഉത്‌സവങ്ങള്‍, ശബരിമല കയറ്റം, ധനുമാസത്തില്‍ തിരുവാതിര (സ്ത്രീകളുടെ ഉത്‌സവം. കേരളത്തിലെ സ്ത്രീപദവിയുടെ അടയാളം). മകരമാസത്തില്‍ തൈപ്പൂയ മഹോത്‌സവം, കുംഭമാസത്തില്‍ ഭരണി മഹോത്‌സവം, മീനമാസത്തില്‍ ഭരണിയും ബീമപള്ളിയിലെ ചന്ദനക്കുട മഹോത്‌സവവും, കടമ്മനിട്ട പടയണിയും.

മേടമാസത്തില്‍ വിഷു, മിഥുനത്തില്‍ ഓച്ചിറകളി (കര്‍ക്കടകത്തെ പഞ്ഞക്കര്‍ക്കടകം എന്നാണ് വിശേഷിപ്പിക്കാറ്).

കേരളത്തെ ആഹ്ലാദഭരിതമാക്കുന്നത് വള്ളംകളികളാണ്. മലയാളികള്‍ എല്ലാം മറന്ന് അത് ആസ്വദിക്കുന്നു. ആറന്മുള വള്ളംകളി, ചമ്പക്കുളം മൂലം വള്ളംകളി, കോട്ടപ്പുറം വള്ളംകളി, ആലപ്പുഴയിലെ നെഹ്‌റു ട്രോഫി വള്ളംകളി എല്ലാം മലയാളത്തിന്റെ ആഘോഷങ്ങളാണ്.

കേരളത്തിന്റെ കലകളും-കഥകളിപോലെ-ലോക പ്രസിദ്ധമാണ്. ആനകള്‍ക്ക് കേരളത്തില്‍ അമിതപ്രാധാന്യം ലഭിക്കുന്നത് അവ എല്ലാ ഉത്സവങ്ങളുടെയും ഭാഗമായതുകൊണ്ടാണ്. ഇതിന്റെ തെളിവാണ് പ്രധാന അമ്പലങ്ങള്‍ക്കെല്ലാം സ്വന്തം ആനകളുള്ളത്. തൃശൂര്‍ പൂരത്തിന്റെ ആന എഴുന്നള്ളിപ്പും കുടമാറ്റവും വെടിക്കെട്ടും ഇന്ന് ആഗോളശ്രദ്ധ ആകര്‍ഷിച്ച് വിദേശ സഞ്ചാരികളുടെ പ്രവാഹത്തിന് വഴിയൊരുക്കുന്നു.

ഉത്സവം മലയാളികള്‍ക്ക് ഹരമാണ്. ഉത്സവത്തിന് മുന്‍പ് ആനയെ എഴുന്നള്ളിച്ച് വീടുതോറും നടന്ന് പറ എടുക്കുമായിരുന്നു. ആന സ്‌നേഹികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ക്രീറ്റ് റോഡില്‍ക്കൂടിയും ടാറിട്ട റോഡില്‍ക്കൂടിയുമുള്ള ആന സവാരി നിര്‍ത്തലാക്കി. കാട്ടിലെ പൂഴി മണ്ണില്‍ ചവിട്ടാന്‍ മാത്രം പറ്റുന്ന മാര്‍ദവമേറിയ കാലുകളുള്ള ആനകളെ ഉച്ചസമയത്തും റോഡില്‍ കൂടി നടത്തുന്നതിനെതിരെ ജനരോഷം ഉയര്‍ന്നപ്പോഴാണ് സഞ്ചാരം ലോറിയിലായത്.

ആന ഹൈന്ദവരുടെ ഉത്സവത്തിന് മാത്രം ഉള്ളതല്ല. ക്രൈസ്തവരുടെ പെരുന്നാളുകളിലും മുസ്ലിങ്ങളുടെ ചന്ദനക്കുടങ്ങളിലും ആന എഴുന്നള്ളത്തുണ്ട്.

ആനകളെയും മലയാളി പൂജിക്കുന്നു. തൃശൂരിലെ വടക്കുന്നാഥന്‍ അമ്പലത്തില്‍ വിഘ്‌നേശ്വര പ്രീതിക്കായി നടത്തുന്നത് മഹാഗജപൂജയാണ്. ഗണപതി വിഘ്‌നങ്ങളെ മാറ്റിത്തരുന്ന ഈശ്വരനാണ്. അതാണ് മഹാഗജപൂജയായത്. ഇതോടൊപ്പം ആനയൂട്ടും നടത്തുന്നു.

കേരളത്തില്‍ 700 ആനകളെ വളര്‍ത്തുമൃഗങ്ങളായി സംരക്ഷിക്കുന്നുണ്ട്. ഗുരുവായൂര്‍ കേശവന്‍, പൂമുള്ളി ശേഖരന്‍, പാറമേക്കാവ് ശ്രീപരമേശ്വരന്‍ മുതലായ ആനകള്‍ ഇതിഹാസമാണ്. മനസ്സില്‍ നിന്ന് മായാത്ത തലയെടുപ്പുള്ള ആനകള്‍. പാറമേക്കാവ് ശ്രീപരമേശ്വരന്റെ പൊക്കം 11 അടി ആറിഞ്ചായിരുന്നു.

മലയാളികള്‍ ആനഭ്രാന്തന്മാരാണ്. ഈ ചിങ്ങമാസത്തില്‍ പൂക്കളങ്ങളിട്ട് മലയാളികള്‍ ഓണം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. ഓഫീസ് സമയത്ത് പൂക്കളം ഇടരുത് എന്ന പിണറായി വിജയന്റെ ഉത്തരവിനുശേഷം സര്‍ക്കാരുദ്യോഗസ്ഥര്‍ പത്തുമണിക്ക് മുന്‍പ് ഓഫീസിലെത്തി പൂവിടുന്നു.

പണ്ട് അത്തം, ചിത്തിര ദിവസങ്ങളില്‍ തുമ്പപ്പൂ മാത്രമാണ് ഇട്ടിരുന്നത്. ചെത്തി, കൊങ്ങിണി, ചെമ്പരത്തി, കദളിപ്പൂ മുതലായവ ചോതി മുതല്‍ ഇടും. ഓണം കുട്ടികളുടെയും ആഘോഷമായിരുന്നു. പൂപറിക്കാന്‍ കൂട്ടുകൂടി മലയും കാടും നടന്നത് ഇന്ന് ഓര്‍മ്മയില്‍ മാത്രം. ഇന്ന് കേരളം പൂക്കളമിടുന്നതും ഓണം ആഘോഷിക്കുന്നതും തമിഴ്‌നാട്ടിലെ പൂക്കള്‍കൊണ്ടാണ്. ഓണത്തിനുള്ള അരി ആന്ധ്രയില്‍നിന്നും പച്ചക്കറികള്‍ (കീടനാശിനി തളിച്ചവ) തമിഴ്‌നാട്ടില്‍നിന്നും വരുന്നു.

കേരളത്തില്‍ ഒാണാഘോഷം വന്നത് മഹാബലി കാരണമാണ്. മഹാബലിയുടെ പ്രൗഢിയും ശക്തിയും കണ്ട് അസൂയപൂണ്ട ദേവന്മാര്‍ മഹാബലിയെ നശിപ്പിക്കാന്‍ വിഷ്ണുവിനോട് ആവശ്യപ്പെട്ടുവത്രെ. ദാനശീലനായ മഹാബലി തന്റെ മുന്നില്‍വന്ന് യാചിക്കുന്നവരെ ഒരിക്കലും നിരാശരാക്കിയിരുന്നില്ല. ഇതറിയുന്ന മഹാവിഷ്ണു വാമനവേഷത്തില്‍ മഹാബലിയുടെ മുന്‍പില്‍ യാചിച്ച് ചെന്നു. എന്താ വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ മൂന്നടി മണ്ണ് എന്നുത്തരം പറഞ്ഞ വാമനനോട് അളന്നെടുത്തോളാന്‍ പറഞ്ഞ മഹാബലി കണ്ടത് വിഷ്ണുവിന്റെ വിശ്വരൂപമായിരുന്നു. ആജാനുബാഹുവായി വളര്‍ന്ന വാമനന്‍ ഒരടികൊണ്ട് ഭൂമിയും പിന്നൊരടികൊണ്ട് സ്വര്‍ഗ്ഗവും അളന്നശേഷം മൂന്നാമത്തെ അടി എവിടെവക്കും ചോദിച്ചപ്പോള്‍ വാക്കുമാറ്റാത്ത മഹാബലി തന്റെ തല കുനിച്ചുകൊടുക്കുകയായിരുന്നു. മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തി. മറയുന്നതിനു മുന്‍പ് മഹാബലിയുടെ പ്രാര്‍ത്ഥന വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണണമെന്നായിരുന്നുവത്രേ. തങ്ങള്‍ ഇപ്പോഴും സമൃദ്ധിയില്‍ കഴിയുന്നുവെന്ന് മഹാബലിയെ വിശ്വസിപ്പിക്കാനാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നതത്രെ.

മലയാളിയുടെ കാര്‍ഷികസംസ്‌കാരവും ഇന്ന് അന്യമാകുകയാണ്. കാക്കൂര്‍ കാളവയല്‍ കൊയ്‌ത്തിനുശേഷം നടക്കുന്ന ഉത്‌സവമാണ്. കഥകളിയും നൃത്തവും എല്ലാം ഇന്ന് ലോകപ്രസിദ്ധമാണ്. മലബാര്‍ മഹോത്‌സവത്തിന് കഥകളിയും മോഹിനിയാട്ടവും ഓട്ടംതുള്ളലും കൂത്തും തെയ്യവും മാറ്റുകൂട്ടുന്നു. ഇന്ന് മലയാളിയുടെ പാചകം- പായസങ്ങള്‍- വിദേശികള്‍ക്കും ഹരമാകുമ്പോള്‍ ടൂറിസം വളരുന്നു.ആറാട്ട്പൂരം, ഓച്ചിറക്കളി, പടയണി, ഭരണി ആഘോഷം, തൃശൂര്‍പൂരം, കല്‍പ്പാത്തി രഥോത്‌സവം, ആറ്റുേവല മഹോത്‌സവം, തൈപ്പൂയ മഹോത്‌സവം, നിലമ്പൂര്‍പാട്ട്, കൊല്ലത്തെ വീരഭദ്ര അമ്പലത്തിലെ ഉരുള്‍നേര്‍ച്ച (ഓണത്തിന്റെ 28-ാം ദിവസം) മുതലായവയും മലയാളിയുടെ ആഘോഷ-സന്തോഷ മനഃസ്ഥിതിയെ വെളിവാക്കുന്നു.

കേരളത്തില്‍ നിലനിന്ന കലാസ്‌നേഹവും സാമൂഹ്യ സഹകരണവും അനുകരിക്കപ്പെടേണ്ട സ്വഭാവവൈശിഷ്ട്യങ്ങളാണ്. ഇപ്പോള്‍ മതഭീകരവാദം ഉടലെടുത്ത്, ലൗജിഹാദില്‍ക്കൂടി ജിഹാദികളെ സൃഷ്ടിച്ച് സമാധാനാന്തരീക്ഷം കലുഷിതമാകാന്‍ ശ്രമിക്കുന്ന ശക്തികള്‍ അമര്‍ച്ചചെയ്യപ്പെടേണ്ടതാണ്. നമുക്കുവേണ്ടത് ഓണക്കാലത്തെ സമൃദ്ധിയും സാഹോദര്യവും സന്തോഷവുമാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

Kerala

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.