Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമ്പരാഗത കുടകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 07:11 pm IST
in Samskriti

ഒരു കാലഘട്ടത്തില്‍ കുടയായി ഉപയോഗിച്ചിരുന്നത് ഓലകൊണ്ട് നിര്‍മ്മിച്ചകുടകളായിരുന്നു. ഉന്നതന്മാരും സാധാരണക്കാരും മഴ നനയാതെയിരിക്കാനും വെയിലില്‍നിന്നും രക്ഷനേടുന്നതിനും ഏക ആശ്രയം ഇത്തരം കുടകളായിരുന്നു.

കുടപ്പനയോലയും മുളയുമാണ് അതിന്റെ നിര്‍മ്മിതിക്ക് ഉപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കള്‍. പൊള്ളയായ മുളകളാണ് ഇതിന് അനുയോജ്യം. മുളയുടെ അഗ്രഭാഗം കാലിനും താഴയുള്ള ഭാഗങ്ങള്‍ അലകും കോലും വയ്‌ക്കാനും ആവശ്യാനുസരണം പൊളിച്ചു വാട്ടി ഉപയോഗിക്കാം. പനയോല വെട്ടി തണലില്‍ ഉണക്കി പച്ചനിറം ഇല്ലാതായതിനുശേഷമാണ് കുടയുണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത്. പറയ വിഭാഗക്കാരാണ് ഇതു നിര്‍മ്മിക്കുന്നത്.

ഭഗവതിക്ഷേത്രങ്ങളിലെ വേല കൊണ്ടുപോകുന്നതിനായി വേട്ടുവര്‍ ധാരാളമായി ഇതുപയോഗിച്ചിരുന്നു. ചില തെയ്യങ്ങളും കുടചൂടിയിരുന്നു. നമ്പൂതിരിമാര്‍ സമാവര്‍ത്തനം, വേളി എന്നിവയ്‌ക്ക് ഓലക്കുട ചൂടാറുണ്ട്. കനം കുറഞ്ഞ് നീളമുള്ള മുളയെടുത്ത് തലകീഴായി നിര്‍ത്തി കടയ്‌ക്കല്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ താഴെ പതിനാറ് തുളകളിടുന്നു. ചുറ്റിലുമുള്ള ദ്വാരത്തിലും ‘കുറ്റി കല്‍പ്പ'(മുളപൊളിച്ച് കനം കുറച്ച് ഉഴിഞ്ഞെടുത്ത് കൈമുട്ടുമുതല്‍ വിരല്‍ത്തുമ്പുവരെ നീളമുള്ളവടികളാണ് കുറ്റി കല്‍പ്പ) കുത്തിനിര്‍ത്തുന്നു.അപ്പോള്‍ ചുറ്റു ഭാഗങ്ങളിലേയ്‌ക്ക് വിടര്‍ന്ന് നില്‍ക്കുന്നു കുറ്റികല്‍പ്പ. ഒന്ന് ഒതുക്കി ഉയര്‍ത്തി കുറച്ചു ഭാഗം അളികൊണ്ട്(മുള കനം കുറച്ച് ചീന്തിയെടുക്കുന്നതാണ് അളി) നെയ്തുകേറ്റും. കുടയുടെ അറ്റം വരെ നെയ്തുകേറ്റേണ്ടതില്ല. ഒരു ‘അലക്’ (മുളയുടെ കനം കുറച്ച് ഉഴിഞ്ഞെടുക്കുന്ന വടിയാണ് അലക്.) എടുത്ത് വട്ടത്തിലാക്കി കുറ്റികല്‍പ്പയുടെ അറ്റത്ത് വച്ച്‌കെട്ടും. ഇതിനെ ചുറ്റലക് എന്നു പറയും.

പിന്നെ ഒരലകുകൂടിയെടുത്ത് കുറ്റി കല്‍പ്പയുടെ നടുവില്‍വച്ച്‌കെട്ടി കോട്ടംതീര്‍ക്കും. ഇതാണ് ഓലക്കുടയുടെ ചട്ടക്കൂട്. പിന്നീട് ഓലമേയലാണ്. ഓല ഉപയോഗിക്കുന്നതിനുമുമ്പ് ഓല കീറാതെ ഈര്‍ക്കില്‍ മാത്രമായി അടര്‍ത്തിയെടുക്കും. ഇതിനുമുമ്പായി വെള്ളംതളിച്ച് പശിമവരുത്തും. ചുറ്റലക് പിടിപ്പിച്ച കാല് ഉയരത്തില്‍ നിന്നും നിലം മുട്ടിച്ച് തലകീഴായി കെട്ടിയിടും. പിന്നെ ഓല അടിയിലൂടെ തിരുകി കയറ്റും. ഇവ അകത്തേക്കുമടക്കി മുമ്പ് ഊരിമാറ്റിയ ഈര്‍ക്കിലിയെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചടുത്ത് മുനയുണ്ടാക്കി കുത്തി അഴിഞ്ഞുപോകാതെ നിര്‍ത്തും. ഈര്‍ക്കിലി കുത്തുന്നത് പുറമേക്കുകാണില്ല. ഇവചെരിച്ച് കുറ്റികല്‍പ്പയുടെ അടിയിലേക്ക് തിരുകി വക്കും.

ചിലകാവുകളില്‍ വര്‍ഷംതോറും കുടസമര്‍പ്പിക്കാന്‍ ചിലര്‍ക്ക് അവകാശമുണ്ട്. രാജാക്കന്മാര്‍ക്ക് നെടിയ കുടയും, ബ്രാഹ്മണര്‍ക്ക് മനക്കുടയും, അന്തര്‍ജനങ്ങള്‍ ഉപയോഗിക്കുന്നകുടയ്‌ക്ക് മറക്കുട എന്നാണ് പറയുക. ഉത്തരകേരളത്തിലെ മറക്കുടയ്‌ക്ക് കാലിനു നീളം കുറയും. ദക്ഷിണ കേരളത്തില്‍ കാലിന് നീളം കൂടുതലുമാണ്. കന്യകമാരുടെ കുടയ്‌ക്ക് കന്യാക്കുട എന്നും പറയുന്നു. അവര്‍ണ്ണസ്ത്രീകള്‍ക്ക് കന്നിക്കുട, നായന്മാര്‍ കല്യാണത്തിനുപയോഗിക്കുന്നത് മങ്ങലക്കുട. നമ്പൂതിരിമാരുടെ വിവാഹത്തിനുപയോഗിക്കുന്ന കുടയ്‌ക്ക് വേളിക്കുട എന്നും കൃഷിക്കാരുടേത് കുണ്ടന്‍കുട, തൊപ്പിക്കുട, ഉത്സവത്തിനുള്ളത് ചിത്രക്കുട. കാവുകളിലും ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്നത് ആചാരക്കുട. ഇവയുടെ ഉള്‍വശം പട്ടിനാല്‍ അലങ്കരിക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

Kerala

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

പുതിയ വാര്‍ത്തകള്‍

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.