Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമ്പരാഗത കുടകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 07:11 pm IST
inSamskriti

ഒരു കാലഘട്ടത്തില്‍ കുടയായി ഉപയോഗിച്ചിരുന്നത് ഓലകൊണ്ട് നിര്‍മ്മിച്ചകുടകളായിരുന്നു. ഉന്നതന്മാരും സാധാരണക്കാരും മഴ നനയാതെയിരിക്കാനും വെയിലില്‍നിന്നും രക്ഷനേടുന്നതിനും ഏക ആശ്രയം ഇത്തരം കുടകളായിരുന്നു.

കുടപ്പനയോലയും മുളയുമാണ് അതിന്റെ നിര്‍മ്മിതിക്ക് ഉപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കള്‍. പൊള്ളയായ മുളകളാണ് ഇതിന് അനുയോജ്യം. മുളയുടെ അഗ്രഭാഗം കാലിനും താഴയുള്ള ഭാഗങ്ങള്‍ അലകും കോലും വയ്‌ക്കാനും ആവശ്യാനുസരണം പൊളിച്ചു വാട്ടി ഉപയോഗിക്കാം. പനയോല വെട്ടി തണലില്‍ ഉണക്കി പച്ചനിറം ഇല്ലാതായതിനുശേഷമാണ് കുടയുണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത്. പറയ വിഭാഗക്കാരാണ് ഇതു നിര്‍മ്മിക്കുന്നത്.

ഭഗവതിക്ഷേത്രങ്ങളിലെ വേല കൊണ്ടുപോകുന്നതിനായി വേട്ടുവര്‍ ധാരാളമായി ഇതുപയോഗിച്ചിരുന്നു. ചില തെയ്യങ്ങളും കുടചൂടിയിരുന്നു. നമ്പൂതിരിമാര്‍ സമാവര്‍ത്തനം, വേളി എന്നിവയ്‌ക്ക് ഓലക്കുട ചൂടാറുണ്ട്. കനം കുറഞ്ഞ് നീളമുള്ള മുളയെടുത്ത് തലകീഴായി നിര്‍ത്തി കടയ്‌ക്കല്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ താഴെ പതിനാറ് തുളകളിടുന്നു. ചുറ്റിലുമുള്ള ദ്വാരത്തിലും ‘കുറ്റി കല്‍പ്പ'(മുളപൊളിച്ച് കനം കുറച്ച് ഉഴിഞ്ഞെടുത്ത് കൈമുട്ടുമുതല്‍ വിരല്‍ത്തുമ്പുവരെ നീളമുള്ളവടികളാണ് കുറ്റി കല്‍പ്പ) കുത്തിനിര്‍ത്തുന്നു.അപ്പോള്‍ ചുറ്റു ഭാഗങ്ങളിലേയ്‌ക്ക് വിടര്‍ന്ന് നില്‍ക്കുന്നു കുറ്റികല്‍പ്പ. ഒന്ന് ഒതുക്കി ഉയര്‍ത്തി കുറച്ചു ഭാഗം അളികൊണ്ട്(മുള കനം കുറച്ച് ചീന്തിയെടുക്കുന്നതാണ് അളി) നെയ്തുകേറ്റും. കുടയുടെ അറ്റം വരെ നെയ്തുകേറ്റേണ്ടതില്ല. ഒരു ‘അലക്’ (മുളയുടെ കനം കുറച്ച് ഉഴിഞ്ഞെടുക്കുന്ന വടിയാണ് അലക്.) എടുത്ത് വട്ടത്തിലാക്കി കുറ്റികല്‍പ്പയുടെ അറ്റത്ത് വച്ച്‌കെട്ടും. ഇതിനെ ചുറ്റലക് എന്നു പറയും.

പിന്നെ ഒരലകുകൂടിയെടുത്ത് കുറ്റി കല്‍പ്പയുടെ നടുവില്‍വച്ച്‌കെട്ടി കോട്ടംതീര്‍ക്കും. ഇതാണ് ഓലക്കുടയുടെ ചട്ടക്കൂട്. പിന്നീട് ഓലമേയലാണ്. ഓല ഉപയോഗിക്കുന്നതിനുമുമ്പ് ഓല കീറാതെ ഈര്‍ക്കില്‍ മാത്രമായി അടര്‍ത്തിയെടുക്കും. ഇതിനുമുമ്പായി വെള്ളംതളിച്ച് പശിമവരുത്തും. ചുറ്റലക് പിടിപ്പിച്ച കാല് ഉയരത്തില്‍ നിന്നും നിലം മുട്ടിച്ച് തലകീഴായി കെട്ടിയിടും. പിന്നെ ഓല അടിയിലൂടെ തിരുകി കയറ്റും. ഇവ അകത്തേക്കുമടക്കി മുമ്പ് ഊരിമാറ്റിയ ഈര്‍ക്കിലിയെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചടുത്ത് മുനയുണ്ടാക്കി കുത്തി അഴിഞ്ഞുപോകാതെ നിര്‍ത്തും. ഈര്‍ക്കിലി കുത്തുന്നത് പുറമേക്കുകാണില്ല. ഇവചെരിച്ച് കുറ്റികല്‍പ്പയുടെ അടിയിലേക്ക് തിരുകി വക്കും.

ചിലകാവുകളില്‍ വര്‍ഷംതോറും കുടസമര്‍പ്പിക്കാന്‍ ചിലര്‍ക്ക് അവകാശമുണ്ട്. രാജാക്കന്മാര്‍ക്ക് നെടിയ കുടയും, ബ്രാഹ്മണര്‍ക്ക് മനക്കുടയും, അന്തര്‍ജനങ്ങള്‍ ഉപയോഗിക്കുന്നകുടയ്‌ക്ക് മറക്കുട എന്നാണ് പറയുക. ഉത്തരകേരളത്തിലെ മറക്കുടയ്‌ക്ക് കാലിനു നീളം കുറയും. ദക്ഷിണ കേരളത്തില്‍ കാലിന് നീളം കൂടുതലുമാണ്. കന്യകമാരുടെ കുടയ്‌ക്ക് കന്യാക്കുട എന്നും പറയുന്നു. അവര്‍ണ്ണസ്ത്രീകള്‍ക്ക് കന്നിക്കുട, നായന്മാര്‍ കല്യാണത്തിനുപയോഗിക്കുന്നത് മങ്ങലക്കുട. നമ്പൂതിരിമാരുടെ വിവാഹത്തിനുപയോഗിക്കുന്ന കുടയ്‌ക്ക് വേളിക്കുട എന്നും കൃഷിക്കാരുടേത് കുണ്ടന്‍കുട, തൊപ്പിക്കുട, ഉത്സവത്തിനുള്ളത് ചിത്രക്കുട. കാവുകളിലും ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്നത് ആചാരക്കുട. ഇവയുടെ ഉള്‍വശം പട്ടിനാല്‍ അലങ്കരിക്കും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍
Varadyam

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

Kerala

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

Kerala

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

Kerala

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.