കണ്ണൂര്‍: തില്ലങ്കേരി പുളളിപൊയിലിലെ ആര്‍എസ്എസ് പ്രവര്ത്തകന് വിനീഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സിപിഎം മുഖം രക്ഷിക്കാന്‍ പച്ചക്കളളവുമായി രംഗത്ത്. പാര്‍ട്ടി നേതൃത്വവും മുഖപത്രവുമാണ് കൊല്ലപ്പെട്ട വിനീഷിനെ അപഹാസ്യമായി ചിത്രീകരിച്ചും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പ്രഖ്യാപിച്ചും സംഭവവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നത.് പാര്‍ട്ടി നേതൃത്വം മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢപദ്ധതിയുടെ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്നാണ് സൂചന. സംഘപരിവാര്‍ സംഘടനകളുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെന്ന വ്യാജേന ഗ്രൂപ്പുകള്‍ നിര്‍മ്മിച്ച് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ വളരെ ആസൂത്രിതമായി പച്ചക്കളളങ്ങള്‍ പടച്ചുവിടുകയാണ്. കൊലപാതകത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ട പാര്‍ട്ടി മരണപ്പെട്ടവരെ പോലും വെറുതെ വിടില്ലെന്ന മനുഷ്യത്വം തൊട്ടുതീണ്ടാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനു നേരെ പാര്‍ട്ടിപത്രവും പാര്‍ട്ടിനേതാക്കളും അണികളും നടത്തിക്കൊണ്ടിരിക്കുന്ന പച്ചക്കളളങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ വിറളിപൂണ്ട് ഉന്നതനേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്തതാണ് കൊലപാതകവും കളളപ്രചരണവുമെന്ന് വ്യക്തമാണ്. മേഖലയില്‍ നിരവധി സിപിഎമ്മുകാരാണ് ദിനംപ്രതി സംഘപരിവാര്‍ സംഘടനകളിലേക്ക് ചേര്‍ന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി സിപിഎമ്മിന്റെ ഉരുക്കു കോട്ടയെന്ന് അവകാശപ്പെടുന്ന മുഴക്കുന്ന് പഞ്ചായത്തിലെ രണ്ടുവാര്‍ഡുകളിലും തില്ലങ്കേരി പഞ്ചായത്തില്‍ ഒരു വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയുണ്ടായി. ഇതെല്ലാം പാര്‍ട്ടിക്ക് തിരിച്ചടിയാണെന്ന് മനസ്സിലാക്കിയാണ് സമാധാനം നിലനില്‍ക്കുന്ന തില്ലങ്കേരി മേഖലയില്‍ യാതൊരു കാരണവുമില്ലാതെ പ്രകോപനം സൃഷ്ടിച്ച് കൊലപാതകം നടത്തിയതിനും നിരന്തരം മേഖലയില്‍ അക്രമങ്ങള്‍ നടത്തുന്നതിനും പിന്നിലുളളത്. പുളളിപ്പൊയിലില് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ജിജോയെ അക്രമിച്ചെന്ന കളളക്കഥ പ്രചരിപ്പിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിച്ച നിരവധി കേസുകളില്‍ പ്രതിയായ ജിജോയെ മുന്നില്‍ നിര്‍ത്തി കളളപ്രചാരണം നടത്തുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ ബോംബുമായി സഞ്ചരിക്കുകയായിരുന്ന ജിജോയുടെ കാറില്‍ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനെ ആര്‍എസ്എസ് അക്രമമായി ചിത്രീകരിക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത സ്ഥലത്തുവെച്ചുതന്നെ വീട്ടിലേക്ക് പോവുകയായിരുന്ന വിനീഷിനെ വകവരുത്തുകയായിരുന്നു സിപിഎം സംഘം. സിപിഎം നടത്തിയ കൊലപാതകത്തിനെതിരെയും യുവാവിന്റെ മരണശേഷവും മനുഷ്യത്വമില്ലാത്ത രീതിയില്‍ കൊല്ലപ്പെട്ടവനെക്കുറിച്ച് നടത്തിക്കൊണ്ടിരിക്കുന്ന അതിനീചമായ പ്രചരണത്തിനെതിരേയും വന്‍ പ്രതിഷേധമാണ് തില്ലങ്കേരി മേഖലയിലാകെ ജനങ്ങളുടെ ഇടയില്‍ ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ കാലങ്ങളിലെല്ലാം കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തിയ കൊലപാതകങ്ങളിലെല്ലാം ആദ്യഘട്ടത്തില്‍ തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് വിളിച്ചുപറയുകയും ഒടുവില്‍ പാര്‍ട്ടി നേതാക്കളുള്‍പ്പെടെ ഒന്നൊന്നായി കേസില്‍ പിടിയിലാകുന്നതോടെ പാര്‍ട്ടിയുടെ പങ്ക് വ്യക്തമായ ചരിത്രവുമാണുളളത്. പാര്‍ട്ടി ആസൂത്രിതമായി കൊലപാതകങ്ങള്‍ നടത്തുകയും ഇതിന്റെ ഉത്തരവാദിത്വം തന്ത്രപൂര്‍വ്വം മറ്റുളളവരില്‍ പഴിചാരുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ടിപി വധത്തിനുപയോഗിച്ച വാഹനത്തില്‍ അറബിവചനങ്ങള്‍ എഴുതിവെച്ച് മുസ്ലീം തീവ്രവാദികളാണെന്ന് വരുത്തിതീര്‍ക്കാന്‍ നടത്തിയ ശ്രമവും തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിനെ കൊലപ്പെടുത്തി ആര്‍എസ്എസിന്റെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ നടത്തിയ ശ്രമവുമെല്ലാം ഒടുവില്‍ പൊളിയുകയും അക്രമങ്ങളില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളുള്‍പ്പെടെ പിടിയിലായതുമായ ചരിത്രം മുന്നിലുണ്ട്. ഇതേ രീതിയില്‍ തില്ലങ്കേരിയിലെ വിനീഷിന്റെ കൊലപാതകത്തിലും പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാനുളള അധരവ്യായാമമാണ് പാര്‍ട്ടി പത്രത്തിലൂടെ സിപിഎം നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത് അന്നം കഴിക്കുന്ന ഏതൊരാള്‍ക്കും തിരിച്ചറിയാന്‍ സാധിക്കും. കൊലപാതകികളായ സിപിഎം സംഘം ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കൊലപാതക സ്ഥലത്തു നിന്നും ലഭിച്ചതോടെ പ്രതികളെ കുറിച്ച് വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞ സ്ഥിതിക്ക് വരും ദിവസങ്ങളില്‍ സിപിഎമ്മുകാരായ പ്രതികള്‍ പിടിയിലാകുന്നതോടെ പാര്‍ട്ടിയുടെ പുറംപൂച്ച് പുറത്താകുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: