Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാത്തിരിക്കുന്നത് സ്വാഭാവിക അന്ത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 10:42 pm IST
in Vicharam

രൂപംകൊണ്ടതുമുതല്‍ മാന്യതയും മര്യാദയും കൈവിട്ട രാജ്യമാണ് പാക്കിസ്ഥാന്‍. അധാര്‍മികതയാണ് അതിന്റെ കൈമുതല്‍. അതുകൊണ്ടുതന്നെ നേരും നെറിയുമവര്‍ക്ക് ബാധകമല്ലെന്നമട്ടാണ്.

ഭാരതത്തെ വെട്ടിമുറിച്ച് സ്ഥാപിച്ച പാക്കിസ്ഥാന്‍ എന്നും ഭാരതത്തോട് ഏറ്റുമുട്ടാനാണ് ഉത്സാഹം കാട്ടിക്കൊണ്ടിരിക്കുന്നത്. വാളെടുത്തവന്‍ വാളാലെന്ന ചൊല്ലുപോലെ ഭാരതത്തോട് പൊരുതുന്നതിനേക്കാള്‍ ഇരട്ടിശക്തിയുള്ള ആഭ്യന്തര കലഹത്തോടെ കലങ്ങിമറിയുകയാണ് ആ രാജ്യം. ഒന്നുകില്‍ ശത്രുരാജ്യത്തോട് യുദ്ധംചെയ്ത് തോല്‍ക്കുക, അല്ലെങ്കില്‍ സ്വന്തം ജനങ്ങള്‍ തമ്മില്‍ തല്ലിച്ചാവുക. പാക്കിസ്ഥാന്റെ ചരിത്രം പരിശോധിച്ചാല്‍ അതാണ് കാണാനാവുക. ആരാധനാലയങ്ങളിലും ആശുപത്രികളിലും ചന്തകളിലും വിദ്യാലയങ്ങളിലുമെല്ലാം ചോരച്ചാലുകളുണ്ടാക്കുന്നതിലെ വൈദഗ്ധ്യം അവര്‍ എത്രയോ തവണ തെളിയിച്ചിട്ടുണ്ട്.

വിഘടനവാദികളെയും വിധ്വംസക പ്രവര്‍ത്തനങ്ങളെയും ഉല്‍പ്പാദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്‍, കശ്മീരിന്റെ പേരിലാണ് ഭാരതവുമായി കലഹത്തിന് നില്‍ക്കുന്നത്. ഇരുരാജ്യങ്ങളും സ്വാതന്ത്ര്യം നേടിയതുമുതല്‍ പാക്കിസ്ഥാന്‍ ഭാരതത്തിനെതിരെ തിരിയാന്‍ തുടങ്ങി. 1947 ല്‍ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ ഭൂമി അവര്‍ കയ്യേറി. പാക്കിസ്ഥാന്‍ കയ്യേറിയ കശ്മീര്‍ കരാറടിസ്ഥാനത്തില്‍ ഭാരതത്തിന് കൈമാറേണ്ടതാണ്. അത് ചെയ്തില്ലെന്നുമാത്രമല്ല, കശ്മീര്‍ മൊത്തമായി പിടിക്കാനായിരുന്നു നേരിട്ടുള്ള യുദ്ധവും ഇപ്പോഴും തുടരുന്ന അപ്രഖ്യാപിത യുദ്ധവും.

പാക്കിസ്ഥാന്‍ റിപ്പബ്ലിക്കായി 1956 ല്‍ പ്രഖ്യാപിക്കപ്പെട്ടു. 1958ല്‍ പട്ടാള അട്ടിമറിയിലൂടെ അയൂബ് ഖാന്‍ അധികാരം പിടിച്ചെടുത്തു. അയൂബ് ഖാന്റെ പിന്‍ഗാമി യാഹ്യാഖാന്റെ കാലത്ത് പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍നിന്നും ആയിരത്തിലേറെ മൈലുകള്‍ അകലെയുള്ള കിഴക്കന്‍ പാക്കിസ്ഥാന്‍ സാമ്പത്തിക, രാഷ്‌ട്രീയ പിന്നോക്കാവസ്ഥയുടെ പേരില്‍ ആഭ്യന്തര കലഹത്തിലേക്കു നീങ്ങി. ഇതു ക്രമേണ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരമായി മാറി. 1971ലെ ഭാരത-പാക് യുദ്ധത്തിനൊടുവില്‍ കിഴക്കന്‍ പാക്കിസ്ഥാനെ പടിഞ്ഞാറുനിന്നും മോചിപ്പിച്ചു.

കിഴക്കന്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് എന്ന പേരില്‍ പുതിയ രാജ്യമായി. പട്ടാള ഭരണം അവസാനിപ്പിച്ച് പാക്കിസ്ഥാനില്‍ 1972 ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വന്നു. 1977ല്‍ സിയ ഉള്‍ ഹഖ് പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിക്കുകയും 1979ല്‍ ഭൂട്ടോയെ വധശിക്ഷയ്‌ക്കു വിധേയനാക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം നാലുപതിറ്റാണ്ടോളം ‘മതേതര രാജ്യമായി’ നിലകൊണ്ട പാക്കിസ്ഥാനെ സിയ ഉള്‍ ഹഖ് ശരീഅത്ത് നിയമത്തിന്‍ കീഴിലാക്കി. ഇതോടെ ഭരണത്തിലും സൈന്യത്തിലും മതപരമായ സ്വാധീനം ശക്തമായി. 1988ല്‍ ജനറല്‍ സിയ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ വീണ്ടും ജനാധിപത്യഭരണത്തിനു വഴിതെളിഞ്ഞു. അട്ടിമറിയും തമ്മിലടിയും കൂടപ്പിറപ്പാണവിടെ.

പാക്കിസ്ഥാന്‍ എന്നാല്‍ പുണ്യഭൂമി എന്നാണത്രേ അര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ശാപഭൂമിയാണ്. 1999 ജൂണില്‍ കാര്‍ഗിലില്‍ സൈനിക ഏറ്റുമുട്ടലുണ്ടായി. അതേവര്‍ഷം ഒക്ടോബറില്‍ സൈനിക മേധാവി ജനറല്‍ പര്‍വേസ് മുഷറഫ് സൈനിക അട്ടിമറിയിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചു. 2001ല്‍ മുഷറഫ് സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചു. പലപ്പോഴും പട്ടാളമാണ് പാകിസ്ഥാന്റെ രാഷ്‌ട്രീയഗതി നിര്‍ണ്ണയിക്കുന്നത്.

അരക്ഷിതാവസ്ഥയും അട്ടിമറിയും സ്വഭാവമാക്കിയ പാക്കിസ്ഥാനില്‍ സമാധാനമെന്നത് മരീചികയാണ്. ലോകത്തിന്റെ കെടാവിളക്കായ ഭാരതത്തെ അണയ്‌ക്കാന്‍ പാക്കിസ്ഥാന്‍ എത്ര ജന്മമെടുത്താലും കഴിയില്ലെന്ന് അവര്‍ കാണാന്‍ പോകുന്നേയുള്ളൂ. ഭാരതവുമായി ആയിരം വര്‍ഷം യുദ്ധംചെയ്യുമെന്ന് വീമ്പടിച്ച ഭൂട്ടോമാരുടെ ദുരന്തം ലോകം കണ്ടതാണ്.

അമേരിക്കയുമായി സുദൃഢ ബന്ധം നിലനിര്‍ത്തിപ്പോരുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. എന്നാല്‍ 2001 സെപ്റ്റംബര്‍ 11 ലെ ഭീകാരാക്രമണത്തിനുശേഷം അമേരിക്ക ആഗോളതലത്തില്‍ ഭീകരവിരുദ്ധ യുദ്ധം എന്ന പേരില്‍ നടത്തുന്ന സൈനികനയതന്ത്ര ഇടപെടലുകളില്‍ പാക്കിസ്ഥാന്റെ സഹകരണം തൃപ്തികരമല്ലെന്ന് അമേരിക്ക തിരിച്ചറിഞ്ഞത് തിരിച്ചടിയാണ്.

വിഘടനവാദവും പാക്കിസ്ഥാന്‍ രാഷ്‌ട്രീയത്തില്‍ നിര്‍ണ്ണായകമാണ്. ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ വിഘടനവാദവും അനുബന്ധ പോരാട്ടങ്ങളും കാലങ്ങളായി നിലവിലുണ്ട്. പ്രശ്‌നങ്ങള്‍ ഇപ്പോള്‍ രൂക്ഷമായി. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാന്‍ കാര്യം ഓര്‍മ്മിപ്പിച്ചത് താക്കീതായി മാറിക്കഴിഞ്ഞു. ബലൂച് ജനത മോദിയെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ്. ഒരു കൃത്രിമ രാജ്യമാണ് പാക്കിസ്ഥാന്‍.

കൃത്രിമമായതിനൊന്നിനും ശാശ്വതമായ നിലനില്‍പ്പില്ല. പാക്കിസ്ഥാനെ കാത്തിരിക്കുന്നത് സ്വഭാവിക അന്ത്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

Kerala

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

India

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

World

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

പുതിയ വാര്‍ത്തകള്‍

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമര സാന്നിധ്യം അറിയിച്ചു ; അഭിനന്ദിച്ച് ഉണ്ണിമുകുന്ദൻ

വി.ഡി. സതീശനെ അഭിനന്ദിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.