Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തൃക്കരിപ്പൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ ശൗചാലയമുണ്ട്: കാര്യം സാധിക്കണമെങ്കില്‍ മറവു തേടി പോകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 10:51 am IST
in Kasargod

തൃക്കരിപ്പൂര്‍: കാലങ്ങളായി ശോചനീയാവസ്ഥയിലുള്ള തൃക്കരിപ്പൂര്‍ മത്സ്യ മാര്‍ക്കറ്റ് നവീകരിക്കാന്‍ പലവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയെങ്കിലും ഒന്നും യഥാര്‍ത്ഥ്യമായില്ല. ഒടുവില്‍ മത്സ്യ തൊഴിലാളികളുടെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനായി മത്സ്യ മാര്‍ക്കറ്റില്‍ രണ്ടു മുറികള്‍ പണി പൂര്‍ത്തിയാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും മത്സ്യ തൊഴിലാളികള്‍ക്ക് തുറന്ന് കൊടുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ പ്രാഥമിക കാര്യങ്ങള്‍ സാധിക്കണമെങ്കില്‍ ഇന്നും മറവുകള്‍ തേടി പരക്കം പായേണ്ട സ്ഥിതിയിലാണ് മത്സ്യ തൊഴിലാളികള്‍.

തൃക്കരിപ്പൂര്‍ പഞ്ചായത്ത് മത്സ്യ മാര്‍ക്കറ്റിലെ സ്ത്രീ തൊഴിലാളികള്‍ വില്‍പ്പനക്കിടയില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടി വന്നാല്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഏറെ പ്രയാസപ്പെടുകയാണ്. പുതുതായി പണിത ശൗചാലയം തുറന്നു കൊടുക്കാത്തതിനാലാണ് ഈ കൊടിയ ദുരിതം തൊഴിലാളികള്‍ പേറുന്നത്. മാര്‍ക്കറ്റിന്റെ കിഴക്ക് ഭാഗത്തായി സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ ഒരു കക്കൂസ് ഉണ്ടായിരുന്നുവെങ്കിലും പുതിയ സംവിധാനം ഒരുക്കുന്നുവെന്ന് പറഞ്ഞ് അധികാരികള്‍ അത് പൊളിച്ചു മാറ്റി. പുതിയ കക്കൂസ് തുറന്നു കൊടുത്തതിന് ശേഷം മാത്രമെ നിലവില്‍ ഉപയോഗിച്ചു വരുന്ന ശൗചാലയം പൊളിച്ചുമാറ്റാവൂവെന്ന് തൊഴിലാളികള്‍ പഞ്ചായത്ത് അധികൃതരോട് പറഞ്ഞിരുന്നുവെങ്കിലും അത് മുഖവിലക്കെടുക്കാന്‍ തയ്യാറായില്ലെന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ പറയുന്നു. ഫലത്തില്‍ പുതിയത് തുറന്നതുമില്ല, പഴയത് പൊളിക്കുകയും ചെയ്തതോടെ മാര്‍ക്കറ്റില്‍ മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ പരിസരങ്ങളിലെ ഇടവഴികളും മറ്റു മറവുകളും തേടേണ്ട ഗതികേടിലായി. രാവിലെ ഒന്‍പത് മണിയോടെ മാര്‍ക്കറ്റ് സജീവമായിത്തുടങ്ങും. ഏറ്റവും കൂടുതലായി സ്ത്രീ തൊഴിലാളികളാണ് മീന്‍ വില്‍പ്പനക്കായി തൃക്കരിപ്പൂര്‍ മാര്‍ക്കറ്റില്‍ ഉള്ളത്. രാവിലെ മുതല്‍ തന്നെ അന്യ ജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ള മീന്‍ വണ്ടികള്‍ മാര്‍ക്കറ്റിലെത്തിത്തുടങ്ങും.

ഇവരില്‍ നിന്ന് മീന്‍ വാങ്ങി അവരവരുടെ സീറ്റില്‍ ഇരുന്നു കച്ചവടം ചെയ്യുന്ന സ്ത്രീകള്‍ വില്‍പ്പന രാത്രി ഏഴുമണിവരെ തുടരും. ഇതിനിടയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി സ്ഥലം അന്വേഷിച്ചു നടക്കേണ്ടി വരുന്നത് സ്ത്രീ തൊഴിലാളികളെ സംബന്ധിച്ചെടുത്തോളം വലിയ ദുരിതമാണ്. നിരവധി തവണ പഞ്ചായത്തിന്റെ മുന്നില്‍ ഈ പ്രശ്‌നം അവതരിപ്പിച്ചിട്ടും അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ പഞ്ചായത്ത് തയ്യാറാക്കുന്നില്ലെന്ന് തൊഴിലാളികളും സംഘടനകളും പറയുന്നു. എന്നാല്‍ നിലവിലുള്ള മാര്‍ക്കറ്റ് കെട്ടിടത്തില്‍ ഇരുന്ന് മത്സ്യ വില്‍പന നടത്താതെ പുതുതായി പണിത ശൗചാലയം തുറന്ന് കൊടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് അധികാരികള്‍.

നിലവില്‍ മത്സ്യ മാര്‍ക്കറ്റിനായി ഒരു കെട്ടിടം ഉണ്ടെങ്കിലും അതില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഉപയോഗിക്കാറില്ല. ഇതോടെ പരിസരത്തെ കച്ചവടക്കാര്‍ മാര്‍ക്കറ്റ് കൈയ്യടക്കിയതൊടെ മീന്‍ കച്ചവടം പൂര്‍ണ്ണമായും മാര്‍ക്കറ്റിന് വെളിയിലായി. മാര്‍ക്കറ്റ് കെട്ടിടം ഉണ്ടായിട്ടും മഴയത്തും വെയിലത്തും കുടചൂടി കച്ചവടം ചെയ്യുകയാണ് ഇവിടെത്തെ തൊഴിലാളികള്‍.

മത്സ്യ മാര്‍ക്കറ്റിന്റെ പരിതാപകരമായ അവസ്ഥ പരിഹരിക്കാനായി ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരദേശ വികസന അതോറിറ്റി രണ്ടു കോടി രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കുകയും, കൂടുതല്‍ സ്ഥല സൗകര്യങ്ങളുടെ ലഭ്യത അനിവാര്യമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാര്‍ക്കറ്റിനോട് തൊട്ടു കിടക്കുന്ന സ്വകാര്യ ഇരുനില കെട്ടിടത്തിന്റെ സ്ഥലം പൊന്നും വിലക്ക് വാങ്ങി അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ മത്സ്യ മാര്‍ക്കറ്റൊരുക്കുമെന്ന് പറഞ്ഞ പഞ്ചായത്ത് അധികൃതര്‍ ഇപ്പോള്‍ നിലവിലുള്ള സൗകര്യം പോലും അനുവദിക്കാത്തതില്‍ ഏറെ പ്രതിഷേധത്തിലാണ് മത്സ്യ തൊഴിലാളികളും നാട്ടുകാരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.