Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുറ്റിക്കോലില്‍ വിഭാഗീയത തുടരുന്നു ഏരിയാ സെക്രട്ടറിക്ക് മുമ്പ് ബ്രാഞ്ച് സെക്രട്ടറി പതാകയുയര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 10:24 am IST
in Kasargod

കാസര്‍കോട്: കുറ്റിക്കോലില്‍ സിപിഎമ്മിനകത്ത് രൂപം കൊണ്ട വിഭാഗീയത കെട്ടടങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ നടന്ന പി.കൃഷ്ണപിള്ള ചരമദിനാചരണം. പാര്‍ട്ടി രീതി പ്രകാരം കാലാകാലങ്ങളായി കുറ്റിക്കോല്‍ ടൗണില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പതാക ഉയര്‍ത്താറ് ഏരിയ സെക്രട്ടറിയാണ്. എന്നാല്‍ കുറ്റിക്കോല്‍ ടൗണില്‍ നടന്ന പരിപാടിയില്‍ ഏരിയാ സെക്രട്ടറിയെത്തും മുമ്പ് ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി നേതൃത്വം തയ്യാറാക്കിയ കൊടി മരത്തില്‍ പതാക ഉയര്‍ത്തിയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. പി.ഗോപാലന്‍ മാസ്റ്ററും സംഘവും സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നതിന്റെ അലയൊലികള്‍ കെട്ട് അടങ്ങുന്നതിന് മുമ്പാണ് ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിച്ച ഈ സംഭവം. പതാക ഉയര്‍ത്തുന്നത് ലോക്കല്‍ സെക്രട്ടറി ചോദ്യം ചെയ്തതോടെ സ്ഥലത്ത് വാക്കേറ്റമുണ്ടായി. മുന്‍കാലങ്ങളില്‍ ലോക്കല്‍ കമ്മറ്റി ഭാരവാഹികളും സമീപ പ്രദേശങ്ങളിലെ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളും പ്രകടനമായി വന്നാണ് കുറ്റിക്കോല്‍ ടൗണില്‍ കൃഷ്ണപിള്ള ദിനത്തില്‍ പതാക ഉയര്‍ത്തി വന്നിരുന്നത്. എന്നാല്‍ ഇത്തവണ ബ്രാഞ്ച് കമ്മറ്റി യോഗം ചേര്‍ന്ന് പ്രകടനം വേണ്ടെന്നു വെക്കുകയും രാവിലെ തന്നെ ഒമ്പത് ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് പതാക ഉയര്‍ത്തുകയുമായിരുന്നു.

ലോക്കല്‍ കമ്മറ്റി അംഗങ്ങളും മറ്റുമെത്തിയപ്പോഴേക്കും കൊടി മരത്തില്‍ പതാക പാറിപ്പറക്കുന്നത് കണ്ട് ബ്രാഞ്ച് കമ്മറ്റി അംഗങ്ങളോട് ലോക്കല്‍ ഭാരവാഹികള്‍ കയര്‍ക്കുകയായിരുന്നു. തങ്ങളെത്തുന്നതിന് മുമ്പ് പതാകയുയര്‍ത്തിയതിനെ ഇവര്‍ ചോദ്യം ചെയ്യുകയും ചെയ്തു. കൃഷ്ണപ്പിള്ള ദിനാചരണത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ ടൗണിലാണ് സിപിഎം പതാക ഉയര്‍ത്താറുള്ളത്. ഞെരു, നെല്ലിത്താവ്, കുറ്റിക്കോല്‍, കളക്കര, അത്തിയടുക്കം ബ്രാഞ്ചുകളില്‍ അതിരാവിലെ പതാക ഉയര്‍ത്തിയ ശേഷം ചെറുപ്രകടനങ്ങളായി കുറ്റിക്കോല്‍ ടൗണിലെത്തിയാണ് പതാക ഉയര്‍ത്താറുള്ളത്. പതിവു പോലെ കൃഷ്ണപ്പിള്ള ദിനാചരണത്തിനുള്ള ഒരുക്കങ്ങള്‍ ഇക്കുറിയും നടത്തിയിരുന്നു. സാധാരണ 7.15ന് ആണ് പതാക ഉയര്‍ത്തുക. എന്നാല്‍ ബ്രാഞ്ചുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രകടനമായിയെത്തുന്നതിനു മുമ്പു തന്നെ കുറ്റിക്കോല്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പ്രവര്‍ത്തകന്‍ ടി.പൊക്കന്‍ 6.15ന് തന്നെ പതാക ഉയര്‍ത്തുകയായിരുന്നു. ലോക്കല്‍ ഭാരവാഹിയായ ഒരാള്‍ നോക്കിനില്‍ക്കുന്നതിനിടയിലായിരുന്നു പതാക ഉയര്‍ത്തല്‍. കളക്കര, അത്തിയടുക്കം ബ്രാഞ്ചുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രകടനത്തിലോ, പതാക ഉയര്‍ത്തല്‍ ചടങ്ങിലോ പങ്കെടുക്കാതെ മാറി നിന്നുവെന്നതും ശ്രദ്ധേയമാണ്. 2014ല്‍ കൃഷ്ണപിള്ളാദിനം വെവ്വേറെയാണ് വിമത വിഭാഗവും ഔദ്യോഗിക വിഭാഗവും ആചരിച്ചത്.

കുറ്റിക്കോല്‍ ബ്രാഞ്ച് കമ്മറ്റിയില്‍ 16 മെമ്പര്‍മാരാണ് ഉള്ളത്. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. രണ്ട് പേരെത്തിയില്ല. മറ്റുരണ്ട് പേര്‍ കഴിഞ്ഞ ദിവസം സിപിഐയിലേക്ക് ചേര്‍ന്നവരാണ്. ഒമ്പത് അംഗങ്ങളുടെ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രകടനം വേണ്ടെന്നു വെച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നത്. ബേഡകത്തെ സിപിഎം വിഭാഗിയതയില്‍ നിഷ്പക്ഷമായി നില്‍ക്കുന്ന ബ്രാഞ്ച് കമ്മറ്റിയാണ് കുറ്റിക്കോല്‍ ടൗണ്‍ ബ്രാഞ്ച് കമ്മറ്റി. പി ഗോപാലന്‍ മാസ്റ്റര്‍ക്കെതിരെയുള്ള പാര്‍ട്ടിയുടെ അന്വേഷണ റിപോര്‍ട്ട് മരവിപ്പിക്കണമെന്ന നിലപാടെടുത്ത കമ്മറ്റിയാണ് ഇത്. ഇല്ലെങ്കില്‍ തങ്ങള്‍ സ്വന്തം നിലയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കുമെന്ന നിലപാടും കമ്മറ്റിയെടുത്തിരുന്നു. ഗോപാലന്‍ മാസ്റ്റര്‍ക്കെതിരെ നടപടിയെടുക്കുകയും പിന്നീട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ സിപിഐയില്‍ ചേര്‍ന്നതും കണക്കിലെടുത്താണ് ടൗണ്‍ ബ്രാഞ്ച് കമ്മറ്റി സ്വന്തം നിലയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഏരിയാ സെക്രട്ടറി സ്വന്തം നിലയ്‌ക്ക് തീരുമാനമെടുക്കുമ്പോള്‍ ബ്രാഞ്ച് കമ്മറ്റിക്കും സ്വന്തം നിലയ്‌ക്ക് തീരുമാനമെടുക്കാന്‍ കഴിയുമെന്നും അതിനാലാണ് പ്രകടനം വേണ്ടെന്നുവെച്ച് കൃഷ്ണപിള്ളാ ദിനത്തില്‍ പതാക ഉയര്‍ത്തിയതെന്ന് ബ്രാഞ്ച് സെക്രട്ടറി ബി അമ്പു പരസ്യമായി പറയുകയും ചെയ്തു. പാര്‍ട്ടിക്കെതിരെ ഒന്നും തങ്ങള്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രാഞ്ച് കമ്മറ്റിയുടെ നടപടിയില്‍ പ്രതിഷേധം പ്രകടിപ്പിച്ച ലോക്കല്‍ കമ്മറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്നീട് ലോക്കല്‍ കമ്മറ്റി ഓഫീസിന് മുന്നില്‍ പുതിയ കൊടിമരം സ്ഥാപിച്ച് പതാക ഉയര്‍ത്തുകയും കൃഷ്ണപിള്ള ദിനാചരണം നടത്തുകയും ചെയ്തു. സിപിഎമ്മിന്റെ ചരിത്രത്തിലില്ലാത്ത സംഭവങ്ങള്‍ക്കാണ് കുറ്റിക്കോല്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്. പി.ഗോപാലന്‍ മാസ്റ്ററോട് അനുഭാവമുള്ള ഒരു സംഘമാണ് പതാക ഉയര്‍ത്തിയതെന്നത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)
Kerala

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

India

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

Kerala

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

Kerala

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

പുതിയ വാര്‍ത്തകള്‍

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.