Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാ​മാ​നു​ജാ​ചാ​ര്യ​ര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 07:08 pm IST
in Samskriti

ദാര്‍ശനിക പദ്ധതിയായ വിശിഷ്ടാദ്വൈതത്തിന്റെ പ്രചാരകനും വൈഷ്ണവ പാരമ്പര്യം പിന്തുടരുന്നവരുടെ ആത്മീയാചാര്യനുമാണ് രാമാനുജാചാര്യര്‍. ജാതിയേയും പദവികളേയും ശ്രദ്ധിക്കാതെ ഈശ്വരഭക്തിയിലേക്ക് സര്‍വരേയും ഒരുമിപ്പിക്കുക എന്ന കര്‍മ്മത്തിലേക്ക് തീവ്രമായിശ്രമിച്ച സാമൂഹിക പരിഷ്‌കര്‍ത്താവുകൂടിയാണ് അേദ്ദഹം. തമിഴ്‌നാട്ടിലെ ശ്രീപെരുംപതൂരില്‍ 1017 ല്‍ അസുരി കേശവ സോമയാജി കാന്തിമതിമാരുടെ പുത്രനായി ജനിച്ചു.

അച്ഛനില്‍നിന്നും മറ്റ് അധ്യാപകരില്‍നിന്നും പ്രാഥമികവിദ്യകള്‍ നേടി. 16-ാം വയസിലായിരുന്നു വിവാഹം. താമസിയാതെ അച്ഛന്‍ മരിച്ചു. പിന്നീട് കാഞ്ചീപുരത്താണ് താമസമാക്കിയത്. യാദവപ്രകാശന്‍ എന്ന പണ്ഡിതന്റെ ശിഷ്യനായി. അദ്വൈതസിദ്ധാന്തവാദിയായിരുന്നുഗുരു. അതിനോടുള്ള എതിര്‍പ്പുകള്‍ പുലര്‍ത്തിയ ശിഷ്യന്റെ നീക്കങ്ങളെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഒരു തീര്‍ത്ഥയാത്രക്ക് ഇടയില്‍ ശിഷ്യനെ വധിക്കാന്‍വരെ ഗുരു ശ്രമിച്ചു. അതില്‍നിന്നെല്ലാംരാമാനുജന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

പിന്നീട് ഈ ഗുരുവിനെ ഉപേക്ഷിച്ചു. തന്നിലും താഴ്ന്നജാതിക്കാരനായ ഒരു ഗുരുവിനെ കണ്ടെത്തുകയായിരുന്നു. ‘തിരുകാച്ചി നമ്പി’ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ശിഷ്യന്റെ അതിഥിയായ ഗുരു ഭക്ഷണംകഴിച്ചിടത്ത് ഭാര്യ വെള്ളം തളിച്ച് ശുദ്ധിചെയ്തത് രാമാനുജന്തീരെ ഇഷ്ടപ്പെട്ടില്ല. ഭാര്യയടെ ഈ്രപവൃത്തിയില്‍ അതീവദുഃഖമുണ്ടായി. ആഴ്‌വന്താര്‍, പെരിയനമ്പി എന്നിവരില്‍ നിന്നും വിദ്യകള്‍ അഭ്യസിച്ചു. കീഴ്ജാതിക്കാരനായിരുന്ന പെരിയനമ്പിയില്‍നിന്ന് തമിഴ് വേദങ്ങളായ 4000 പ്രബന്ധങ്ങള്‍ രാമാനുജന്‍ പഠിച്ചു.

രാമാനുജന്റെ ഗൃഹത്തിലാണ് ഗുരുവും പത്‌നിയും താമസിച്ചിരുന്നത്. ഒരു ദിവസം ഗുരുപത്‌നിയെ രാമാനുജന്റെ ഭാര്യ ജാതിപറഞ്ഞ് ആക്ഷേപിച്ചതില്‍ അവരോട് പിണങ്ങി പെരിയ നമ്പി അവിടെനിന്നും പോയി. ഇതോടെ ഭാര്യയെ അവരുടെ മാതാപിതാക്കളുടെ സമീപത്തെത്തിച്ച് ബന്ധം പിരിഞ്ഞു. തുടര്‍ന്ന് വരദരാജസ്വാമിയില്‍നിന്ന് രാമാനുജന്‍ സംന്യാസം സ്വീകരിച്ചു.

പിന്നീട് കാഞ്ചി ക്ഷേത്രത്തിനുത്ത് രാമാനുജന്‍ ഒരു മഠം സ്ഥാപിച്ചു. അനേകം ശിഷ്യന്മാരും ഉണ്ടായി. ഇതിനിടെ ഇക്കൂട്ടത്തില്‍ സംന്യാസ ശിഷ്യനാകുവാന്‍ രാമാനുജാചാര്യരുടെ ഗുരുവായിരുന്ന യാദവപ്രകാശന്‍ എന്ന ‘ശിഷ്യനെ വധിക്കാന്‍ ശ്രമിച്ച ഗുരു’വന്നുചേര്‍ന്നു. അങ്ങനെ യാദവപ്രകാശന്റെയും ആചാര്യസ്ഥാനം നേടി.

കാഞ്ചീമഠം വിട്ട് രംഗനാഥസ്വാമിക്ഷേത്രം കേന്ദ്രമാക്കി സാധാരണക്കാരെ മതത്തിലേക്കടുപ്പിക്കുന്ന ആഴ്‌വാന്താരുടെ യഥാര്‍ത്ഥ ശിഷ്യനായി. 74 ശിഷ്യന്മാര്‍ രാമാനുജന്റെ തത്ത്വചിന്ത നാടാകെ പ്രചരിപ്പിച്ചു. പിന്നീടൊരിക്കല്‍ രാമാനുജന്റെ ശിഷ്യരെ ആക്ഷേപിക്കുവാനും വൈഷ്ണവരും ശൈവമതവും തമ്മില്‍ യുദ്ധത്തിന് ചോളരാജാവ് ഗംഗൈകൊണ്ട ചോളന്‍ തയ്യാറായി. അതോടെ രാമാനുജാചാര്യര്‍ ചോളരാജ്യം വിട്ടു. ആചാര്യരുടെ ശിഷ്യന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കാന്‍ ചോളരാജാവ്്രശമിച്ചപ്പോള്‍ ശിഷ്യന്‍ സ്വയം എടുത്തു. അങ്ങനെ രാജാവിനോട് പകവീട്ടി.

വീണ്ടും പലേദിക്കിലേയ്‌ക്കും ഉള്ളയാത്രക്കിടയില്‍ ദേവരായരുടെ അസുഖം ഭേദപ്പെടുത്തിയപ്പോള്‍ ആ രാജാവും പ്രജകളും ഒന്നാകെ രാമാനുജാചാര്യര്‍ക്ക് ശിഷ്യപ്പെട്ടു.

യമുനാചാര്യരുടെ അതികേമന്മാരായ വിവിധ ശിഷ്യന്മാരില്‍നിന്നും വിദ്യ നേടി രാമാനുജന്‍ വലിയ

പണ്ഡിതനായി. ‘ശുഭയവിഭൂതി’ എന്ന പേരും പില്‍ക്കാലത്ത് നേടി.

മൈസൂരില്‍ 2 കൊല്ലം വരെ വാസം തുടര്‍ന്നു. മതാന്ധനായ ചോളരാജന്‍ മരിച്ച് പിന്നീടാണ് രാമാനുജന്‍ ശ്രീരംഗത്ത് തിരിച്ചെത്തിയത്.

യാദവവാദിയില്‍നിന്നും മുസ്ലിം രാജാക്കന്മാര്‍ അപഹരിച്ച ശീവേലിതിടമ്പ് രാമാനുജന്‍ തിരികെ ദല്‍ഹിയില്‍നിന്നും എത്തിച്ചു. ആ വിഗ്രഹം പൂജിച്ച ബീബി നാച്ചിയാറും ശിഷ്യയായികൂടെപോന്നു. താഴ്ന്നവരേയും മുസ്ലിങ്ങളെയും ലയിപ്പിച്ച് ഹൃദയവിശാലത സൂക്ഷിച്ച മഹാനായിത്തീര്‍ന്നു.

ശങ്കരഭാഷ്യത്തില്‍ ശ്ലാഘിപ്പിച്ച ബോധയാനന്റെ ‘വൃത്തി’ കാശ്മീരിലെ ശാരദാപീഠത്തില്‍ നിന്നും കൊണ്ടുവന്നു. വിശിഷ്ടാദ്വൈതത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ എഴുതി.

തിരുവനന്തപുരം, മഥുര, വൃന്ദാവനം, ദ്വാരക, കാശ്മീരിലെ ശാരദാപീഠം എന്നിവിടങ്ങളില്‍ സഞ്ചരിച്ചു.

ശ്രീരംഗത്തായിരുന്നു സമാധി. അവിടെ പരാശരനെ തനിക്കുശേഷം മഠാധിപതിയാക്കി. കാവേരിയില്‍ പ്രതിമ സ്ഥാപിച്ച് തന്റെ തേജസ് അതിലേക്ക് സന്നിവേശിപ്പിച്ചു. എ ഡി 1137 ല്‍ ശ്രീരംഗത്ത് സമാധിയടഞ്ഞു. തിരുപ്പതി, കാഞ്ചി, പെരുമ്പതൂര്‍ എന്നവിടങ്ങളില്‍ രാമാനുജാചാര്യരുടെ പ്രതിമസ്ഥാപിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി
India

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

News

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

News

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

പുതിയ വാര്‍ത്തകള്‍

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.