ഏച്ചൂര്‍: മുണ്ടേരി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ കഥകളിയുയെ അഭിനയപൂര്ണ്ണിമയറിയാന് ഒരു ഒത്തുകൂടല്‍. ഗഹനതയിലൂടെയും ഗാംഭീര്യത്തിലൂടെയും ആഹാര്യഭംഗിയിലൂടെയും ശില്പ്പകൗതുകം തീര്‍ക്കുന്ന കഥകളിയെ അടുത്തറിഞ്ഞപ്പോള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്ത കുട്ടികള്‍ കേരളീയ കലയുടെ തനിമ തിരിച്ചറിഞ്ഞു. പത്താം തരത്തിലെ 200 ഓളം കുട്ടികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. കഥാസന്ദര്‍ഭവും വരികളും സാരവും കഥകളിയെക്കുറിച്ച് കഥകളിയുടെ സവിശേഷതകളും വര്‍ണ്ണിച്ചായിരുന്നു സോദാഹരണ പ്രഭാഷണം. കഥകളിയെക്കുറിച്ച് സോദാഹരണ ക്ലാസിനും സംശയദൂരീകരണത്തിനും കൂടുതല്‍ അറിവ് പകരുന്നതിനും കുട്ടികള്‍ക്ക് മുന്നിലെത്തിയത് കലാമണ്ഡലം പ്രദീപും സംഘവുമായിരുന്നു. ചതുര്വിധ അഭിനയത്തിന്റെ രീതികളും നവരസങ്ങളുടെ ഭാവപ്രകടനങ്ങളും ഉദാഹരണ സഹിതം വിശദീകരിച്ചപ്പോള്‍ കുട്ടികളും പങ്കാളികളായി. വിദ്യാഭ്യാസ രംഗത്തെ നവീന രീതികള്‍ ഉള്‍ക്കൊണ്ട് അധ്യയനത്തിന് പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയാണ് സ്പിക്മാകെയുടെ സഹകരണത്തോടെ കഥകളി ശില്‍പ്പശാല സംഘടിപ്പിച്ചത്. പത്താം തരത്തിലെ പുതിയ മലയാളം പാഠാവലിയെ അടിസ്ഥാനമാക്കിയാണ് പരിപാടി. ഹെഡ്മാസ്റ്റര് പി.പി.ശ്രീജന് അധ്യക്ഷത വഹിച്ചു. വെള്ളിനേഴി ഹരിദാസ് ദയമയന്തിയായും സദനം സുരേഷ് തോഴിയായും കലാമണ്ഡലം ചിനോഷ് ഹംസവുമായും വേഷമിട്ടു. ശിവദാസ് കലാമണ്ഡലം, നന്ദകുമാര്‍, അനീഷ് പത്മനാഭന്, സുരേഷ് എന്നിവരായിരുന്നു പിന്നണിയില്‍. മലയാളം അധ്യാപകനായ സി.എം.രാജീവന് ആമുഖഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് മാവള്ളി ലക്ഷ്മണന്, പ്രിന്‍സിപ്പാള്‍ എം.രമേശന്, സി.ശ്രീജേഷ്, പി.പി.പ്രസന്ന, സീനിയര്‍ അസിസ്റ്റന്റ് കെ.എം.നാരായണന് നമ്പൂതിരി, സ്പിക്മാകെ കോ-ഓര്‍ഡിനേറ്റര്‍ രമേഷ് ബാബു എന്നിവര്‍ സംസാരിച്ചു. കെ.ഷാബു സ്വാഗതവും എസ്.പി.മധുസൂദനന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: