തിരുവനന്തപുരം : രാമായണമടക്കമുള്ള മഹദ്ഗ്രന്ഥങ്ങളുടെ പ്രസക്തിയും അത് പ്രദാനം ചെയ്യുന്ന അറിവും വിദ്യാര്‍ത്ഥികളിലേക്കെത്തിക്കാന്‍ കലാലയങ്ങളില്‍ സംവിധാനമുണ്ടാകണമെന്ന് വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്‍. വിദ്യാര്‍ത്ഥികള്‍ക്ക് വായനയിലും സാഹിത്യത്തിലുമുള്ള താല്പര്യം കണ്ടെത്തി അതിനനുസരിച്ച് അവരെ പ്രൊത്സാഹിപ്പിക്കാനുള്ള സാഹചര്യം കലാലയങ്ങളിലൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ രചിച്ച ‘നോവലും കാല്പനികതയും’ എന്ന പുസ്തകം തിരുവനന്തപുരം എംജി കോളജില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂര്‍.
പണ്ട് കോളജ് ക്യാമ്പസ്സുകള്‍ സാഹിത്യ സംബന്ധിയായ ചര്‍ച്ചകളുടെയും വാഗ്വാദങ്ങളുടെയും വേദിയായിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് അത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ആ പഴയകാലത്തിലേക്കുള്ള തിരിച്ചുപോക്കാണുണ്ടാകേണ്ടത്. അധ്യാപകരാണ് ഈ സംസ്‌കാരം തിരികെ കൊണ്ടുവരുന്നതിന് മുന്‍കയ്യെടുക്കേണ്ടത്. അധ്യാപകരിലൂടെയാണ് കുട്ടികള്‍ നല്ല പുസ്തകങ്ങളും സിനിമകളുമെല്ലാം പരിചയപ്പെടേണ്ടത്. വിദേശ രാജ്യങ്ങളില്‍ അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ ഒരു പുസ്തകമെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. ഈ രീതി
ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ രചിച്ച ‘നോവലും കാല്പനികതയും’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഒ.രാജോഗപാലിന് നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു
യിലുള്ള പ്രവര്‍ത്തനം ഉണ്ടായാല്‍ മാത്രമേ ക്യാമ്പസ്സുകളില്‍ നിന്ന് നല്ല എഴുത്തുകാരും സര്‍ഗ്ഗശേഷിയുള്ളവരുമെല്ലാം ജനിക്കുകയുള്ളൂ എന്നും അടൂര്‍ പറഞ്ഞു.
വായനയിലൂടെയാണ് ഒരാള്‍ അയാളുടെ വഴികള്‍ കണ്ടെത്തുന്നത്. ഡിജിറ്റല്‍ യുഗം വന്നതോടെ അത് വായനയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അടൂര്‍ അഭിപ്രായപ്പെട്ടു. ഒരു ബട്ടണില്‍ എല്ലാവിവരങ്ങളും ലഭ്യമാകുന്നു. എന്നാല്‍ അങ്ങനെ കിട്ടുന്നതെല്ലാം ശരിയായ വിവരങ്ങളാണെന്നതിന് യാതൊരു ഉറപ്പുമില്ല. ശരിയായ വായന ഒന്നിലധികം വിഷയങ്ങളെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കുന്നു. പുതുയുഗമായപ്പോള്‍ പഴയതിനെയെല്ലാം തള്ളിക്കളയാനുള്ള പ്രവണതയാണ് എങ്ങും. എന്നാല്‍ പഴയതിന്റെ അടിത്തറയിലാണ് പുതിയതെന്തും വളര്‍ച്ച പ്രാപിക്കുന്നത്. അതിനാലാണ് രാമായണം പോലുള്ള കൃതികള്‍ക്ക് എക്കാലത്തും പ്രസക്തിയുണ്ടാകുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഒ. രാജഗോപാല്‍ എംഎല്‍എ പുസ്തകം ഏറ്റുവാങ്ങി. കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ആര്‍. രാമചന്ദ്രന്‍ നായര്‍ പുസ്തകത്തെ കുറിച്ച് സംസാരിച്ചു. എംജി കോളജ് പ്രിന്‍സിപ്പാള്‍ ഡോ. എം.ആര്‍. സുദര്‍ശനകുമാര്‍, ഡോ. എന്‍ ഗോപകുമാര്‍, ഒ. രാജഗോപാല്‍, പി. നാരായണക്കുറുപ്പ്, എം.ബി.രഘുനാഥന്‍ നായര്‍, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















